Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശാലവീക്ഷണമുള്ള യതിവര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 08:03 pm IST
in Samskriti

നമ്മുടെ സാംസ്‌കാരിക ഭൂമിയെ വാനോളം ഉയര്‍ത്തിപ്പിടിച്ച സന്ന്യാസിവര്യന്മാരാണ് ഹൈന്ദവ നേതൃത്വത്തിന് പ്രചോദനബിന്ദു. അനാചാരങ്ങളാല്‍ മലീമസമായ മലയാളത്തിനെ മാറ്റിമറിച്ച യതിയാണ് ചട്ടമ്പി സ്വാമി തിരുവടികള്‍. മനുഷ്യന്‍ ആരാണെന്നും മനുഷ്യന്റെ സംസ്‌കൃതിയുടെ ലക്ഷ്യമെന്തെന്നും പഠിപ്പിച്ചുതന്ന മഹാത്മാവാണ് സ്വാമികള്‍. ദാരിദ്ര്യത്തിന്റെ കെട്ടുപാടില്‍ നിന്നും കത്തിജ്വലിച്ച അഗ്നിജ്വാലയാണ് ആ പ്രതിഭ. നാട്ടില്‍ നടമാടിയിരുന്ന വര്‍ഗ, വര്‍ണ, ചുറ്റുപാടുകള്‍ക്ക് നിയതമായ മാറ്റത്തെ സംഭാവന ചെയ്ത ഈ മഹാത്മാവ് ഇന്നും നമുക്ക് മാര്‍ഗദര്‍ശനം തന്നുകൊണ്ടിരിക്കുന്നു.

കാലം എത്രമാറിയാലും മാറാത്ത അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. മഹര്‍ഷിമാരായി  അവതരിച്ച് നേര്‍വഴി കാണിച്ചുതന്നിട്ടും അതിലൊന്നും മനസ്സര്‍പ്പിക്കാതെ തെറ്റായ വഴിക്ക് നീങ്ങുന്നവര്‍ നമുക്കിടയിലുണ്ട്. കലികാലമാണെങ്കിലും അരുതാത്തതു പലതും ചുറ്റിലും നടക്കുന്നുണ്ടെങ്കിലും നല്ല മനസ്സുള്ളവര്‍ നിലനില്‍ക്കുന്നത് മഹാന്മാരായ സ്വാമിമാരുടെ പ്രവര്‍ത്തനങ്ങളാല്‍ തന്നെയാണ്.

1883 ലാണ് ശ്രീനാരായണ ഗുരു സ്വാമികളും ചട്ടമ്പി സ്വാമികളും തമ്മില്‍ സന്ധിച്ചത്. അതൊരു തുടക്കമായിരുന്നു. ഇരുവരുടേയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. സാമൂഹിക മുന്നേറ്റം. ആ ലക്ഷ്യത്തിന് വിജയം ഉണ്ടായി എന്നുവേണം അനുമാനിക്കാന്‍. അയിത്തം തുടങ്ങിയ അനാചാരത്തെ തല്ലിയൊതുക്കാന്‍ നമുക്കായി.

ഭാരതത്തിന്റെ തേജോമയമായ അവതാരമൂര്‍ത്തിവിവേകാനന്ദ സ്വാമികളുമായി ചട്ടമ്പി സ്വാമികള്‍ സംഭാഷണം നടത്തിയിട്ടുണ്ട്. 1892 ല്‍ എറണാകുളത്തായിരുന്നു ആ സംഭവം. അതിനടുത്ത വര്‍ഷമാണ് ചരിത്രസംഭവമായ ഷിക്കാഗോ പ്രസംഗം.

ഹൈന്ദവദര്‍ശനങ്ങള്‍ക്ക് ശക്തമായ അടിത്തറയിട്ടതിന് പിന്നില്‍ ചട്ടമ്പി സ്വാമികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. 1853 ആഗസ്റ്റ് 25 നാണ് ചട്ടമ്പി സ്വാമികള്‍ ജനിച്ചത്. കുഞ്ഞന്‍ എന്നായിരുന്നു പൂര്‍വാശ്രമ നാമം. നങ്ങേമ പിള്ള വാസുദേവന്‍ നമ്പൂതിരി ദമ്പതികളുടെ പുത്രനാണ് അദ്ദേഹം.

നല്ല ഗുരുക്കന്മാരെ ലഭിച്ചതിന്റെ ഉള്‍വെളിച്ചത്താല്‍ സമൂഹത്തെ നയിക്കാനുള്ള ശക്തി ആ മഹാനുണ്ടായി. കൂലിപ്പണി ചെയ്തു വളര്‍ന്ന പാരമ്പര്യമാണ് സ്വാമികള്‍ക്ക്. ധിഷണാശക്തിയാല്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ തീര്‍ത്ത ഈ ബഹുമുഖ പ്രതിഭ സംഗീതത്തിലും പണ്ഡിതനായിരുന്നു. വേദാന്തത്തെ അറിയുകയും അതിനാല്‍ തന്നെ ശ്രീമാനായിത്തീരുകയും ചെയ്ത പാരംഗതനാണ് ചട്ടമ്പിസ്വാമികള്‍.

ഇതുപോലുള്ള നേതൃനിരയുടെ വലുപ്പത്തിലാണ് കേരളത്തിന്റെ ബൗദ്ധികമായ വളര്‍ച്ചയും. സാമൂഹ്യപരമായി വളര്‍ച്ച പ്രാപിച്ചതിന്റെ തെളിമയിലാണ് ലോകം മുഴുവന്‍ നമ്മുടെ നാടിനെ അറിയുന്നതും. സാംസ്‌കാരികമായി വളര്‍ന്നതും ഇന്നുകാണുന്ന പുരോഗതിയും കൈവരിച്ചതിനു പിന്നിലും സ്വാമികളെപ്പോലുള്ളവരുടെ പ്രവര്‍ത്തനം തന്നെയാണ്.

ചിന്തകളും പ്രഭാഷണങ്ങളും എഴുത്തുകളുംകൊണ്ട് നമ്മേയെല്ലാം പ്രബുദ്ധരാക്കിയെടുത്ത യതിവര്യന്മാരെ  മറക്കാനാലില്ലതന്നെ. അവര്‍ തന്ന തെളിമയാണ് നമ്മുടെ മാര്‍ഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.