ചെന്നൈ: ആരോഗ്യത്തെപ്പറ്റിയുള്ള ആശങ്കകള്‍ അകറ്റി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഇന്നലെ രാവിലെ കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയലളിത വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. തുടര്‍ന്ന് അവര്‍ മോദിയെ തന്റെ വസതിയില്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച മോദി കൈത്തറി പ്രദര്‍ശനവും ആഘോഷവും ഉദ്ഘാടനം ചെയ്ത ശേഷം ഉച്ചഭക്ഷണത്തിന് ജയയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ എത്തുകയും ചെയ്തു. ജയലളിത ഇറങ്ങിച്ചെന്ന് തന്റെ വസതിയിലേക്ക് മോദിയെ സ്വീകരിച്ചു. ഭക്ഷണത്തിനിടെ ഇരു വരും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
കേരളവും കര്‍ണ്ണാടകവുമായുള്ള നദീജല തര്‍ക്കങ്ങള്‍ ജയ മോദിയുമായി ചര്‍ച്ച ചെ യ്തു. മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യം അവര്‍ മോദിയോട് ഉന്നയിച്ചു. മല്‍സ്യബന്ധനത്തിന് പോകുന്നവരെ ശ്രീലങ്ക പിടികൂടുന്നത് തട യാന്‍ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് തമിഴ്നാടിന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം അവര്‍ മോദിക്ക് സമര് പ്പിച്ചു. ജയലളിതയുടെ വസതിയില്‍ മോദി ഒരു മണിക്കൂറിലേറെ ചെലവിട്ടു.
കൈത്തറി ദിനാഘോഷം സംഘടിപ്പി ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ സഹായ സഹകരണങ്ങള്‍ക്ക് മോദി മുഖ്യമന്ത്രി ഡോ. ജയലളിതയ്ക്ക് നന്ദി രേഖപ്പെടുത്തി. നേരത്തെ മോദി പ്രമുഖ തമിഴ് മാസിക തുഗഌക്കിന്റെ പത്രാധിപരും എഴുത്തുകാരനുമായ, രോഗശയ്യയില്‍ കഴിയുന്ന ചോ രാമസ്വാമിയെ സന്ദര്‍ശിച്ചു. ജയലളിതയും ബിജെപിയും തമ്മില്‍ ആദ്യമായി സഖ്യമുണ്ടാക്കാന്‍ വഴിയൊരുക്കിയത് ചോ രാമസ്വാമിയായിരുന്നു.
മോദി ജയലളിതയുടെ വിരുന്നില്‍ പങ്കെടുത്തതിനും ഇരുവരും ചര്‍ച്ച നടത്തിയ തിനും രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രാധാന്യമാണ്, പ്രത്യേകിച്ച് പാലമെന്റ് സ്തംഭനം തുടരുന്ന സാഹചര്യത്തില്‍, നല്‍കുന്നത്. ജയലളിതയുടെ എഐഎഡിഎംകെയ്ക്ക് ലോക്സഭയില്‍ 37 എംപിമാരും രാജ്യസഭയില്‍ പതിനൊന്ന് എംപിമാരുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: