യുഗങ്ങളായി ഭാരതം കൈവരിച്ച വൈഭവം ഏകദേശം രണ്ടില്‍പ്പരം സഹസ്രാബ്ദങ്ങളിലായി ക്ഷയിച്ചുവന്നുകൊണ്ടിരുന്നു. ഈ സ്ഥിതിവിശേഷത്തിനു ഏറെ കാരണങ്ങളാണ്. ഈ കാരണങ്ങളെ വിശകലനം ചെയ്തശേഷം, നഷ്ടപ്പെട്ട പരമവൈഭവത്തിലെത്താനുള്ള ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ മാര്‍ഗ്ഗമാണ്, 1925 ല്‍ പരമ പൂജനീയ കേശവ ബലിറാം ഹെഡ്ഗെവാര്‍ ലക്ഷ്യപ്രാപ്തിക്കായി ആവിഷ്കരിച്ച് പ്രാവര്‍ത്തികമാക്കിയത്. നിസ്വാര്‍ത്ഥമായിട്ടാണ് കോടിക്കണക്കിന് സ്വയംസേവകര്‍ ഭാരത പരമവൈഭവത്തിനായി പ്രയത്നിച്ചു വന്നത്; പ്രയത്നിച്ചുവന്നിരിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്തെ സ്വയംസേവകരുടെ സേവനത്തെക്കുറിച്ച്, ‘ജന്മഭൂമി’ ജൂണ്‍ 21 വാരാദ്യപതിപ്പില്‍ തന്റെ സുദീര്‍ഘ ലേഖനത്തില്‍ ടി.സതീശന് ചേര്‍ത്ത അവസാന വരികള്‍ ഉദ്ധരിക്കുകയാണ്. ”അടിയന്തരാവസ്ഥയില്‍ പീഡനത്തിനിരയായവരെ രണ്ടാം സ്വാതന്ത്ര്യ സമരസേനാനികളായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായപ്പോള്‍ അത് മറന്നത്, അതിന്റെ ‘നേട്ടം’ അനുഭവിക്കാന്‍ സ്വന്തം പാര്ട്ടിക്കാര് കുറവായിരിക്കുമല്ലൊ എന്നുതന്നെ. അര്‍ഹരായ ആര്‍എസ്എസുകാര്‍ ‘സ്വയം സ്വീകൃത’ യത്നത്തിന് പ്രതിഫലം വാങ്ങാന്‍ ക്യൂവില്‍ ഉണ്ടാവില്ല എന്നത് വേറെ കാര്യം. അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്നുചൊല്ലി ശീലിച്ചവരാണല്ലോ.
ജൂണ്‍ ഒമ്പതു മുതല്‍ 16 ഖണ്ഡങ്ങളിലായുള്ള ടി.എസ്.നീലാംബരന്റെ ലേഖനത്തിലെ ചില വരികള്‍ ഉദ്ധരിക്കുന്നു. ”താമ്രപത്രങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ, അവകാശവാദങ്ങളില്ലാതെ നാല്‍പ്പതാം വര്‍ഷത്തില്‍ ആ കറുത്തദിനങ്ങളെക്കുറിച്ച് ഓര്മപ്പെടുത്താന് പൊതുപരിപാടികള്‍ നടക്കും ”(ജൂണ്‍ 9). ”മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്മരണ പോരാട്ടം നടത്തിയവര്‍ അത് തങ്ങളുടെ കടമ മാത്രമായിരുന്നുവെന്ന് വിശ്വസിക്കുന്നു.”(ജൂണ്‍ 11). ”ഉന്നതകുലജാതരോ നേതൃപദവികള്‍ സ്വപ്നം കണ്ടവരോ അധികാരസ്ഥാനങ്ങളില്‍ എത്താനുള്ള ചവിട്ടുപടിയായി ഈ ജനകീയ സമരത്തെ കണ്ടവരോ ആയിരുന്നില്ല അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍” (ജൂണ്‍ 17). ജൂലൈ അഞ്ചിലെ വാരാദ്യപതിപ്പിലൂടെ മുന്‍ പത്രാധിപര്‍ സ്മരണ അവസാനിപ്പിക്കുന്നത് ഒരുവിധത്തിലുള്ള പ്രതിഫലവും ഇച്ഛിക്കാനും അടുത്തൂണ്‍ നേടാനും അവര്‍ക്ക് താത്പര്യമില്ലയെന്ന വരികളോടെയാണ്.
മുകളില്‍ ഉദ്ധരിച്ച വസ്തുതകള്‍ ഓരോ സ്വയംസേവകന്റെയും മനോഭാവമാണ്. അങ്ങനെയിരിക്കെ, ”അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തവര്‍ക്ക് ചികിത്സാ സഹായവും പെന്‍ഷനും വേണം” എന്ന തളി ശങ്കരന് മൂസ്സത് അവര്‍കളുടെ അഭിപ്രായം (ജന്മഭൂമി ”കത്തുകള്‍” 02/07/2015) ഒട്ടും ശരിയല്ലായെന്നാണെന്റെ മതം. നിസ്വാര്‍ത്ഥ സേവനത്തിന് പെന്ഷന് നല്കാന് നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിക്കാത്തത് സ്വയംസേവകരുടെ സേവന മനോഭാവം അറിയുന്നതിനാലാണ്.
വാ. ലക്ഷ്മണപ്രഭു, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: