Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കലാനിലയം കൃഷ്ണന്‍ നായര്‍: തലയുയര്‍ത്തി നിന്ന പത്രാധിപര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 05:29 pm IST
in Varadyam

ഭാരത പാക്കിസ്ഥാന്‍ യുദ്ധം നടക്കുന്ന 1971. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഒരു പ്രകോപനവും ഇല്ലാതെ ഭാരതത്തെ ആക്രമിച്ച പാക്കിസ്ഥാന്റെ പ്രവൃത്തിയെ അപലപിച്ചുകൊണ്ടുള്ളതായിരുന്നു പ്രമേയം. സ്പീക്കര്‍ മുസ്ലീംലീഗിന്റെ കെ. മൊയ്തീന്‍കുട്ടി പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

അടുത്തദിവസം തനിനിറം പത്രത്തില്‍ സ്പീക്കറുടെ നിലപാടിനെ നഖശിഖാന്തം എതിര്‍ത്തുകൊണ്ട് കലാനിലയം കൃഷ്ണന്‍നായര്‍ എഴുതി. ”സ്പീക്കര്‍ ഒരു ദേശീയ വിരുദ്ധനാണെന്നും അദ്ദേഹത്തെ തലമുണ്ഡനം ചെയ്ത് പട്ടിക്കോലം വരച്ച് പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്നും” പറഞ്ഞുകൊണ്ടുള്ള വിമര്‍ശനകുറുപ്പ് സഭയ്‌ക്കകത്തും പുറത്തും കോളിളക്കം സൃഷ്ടിച്ചു. വിഷയം സഭയുടെ പ്രിവിലേജ് കമ്മറ്റിക്ക് മുമ്പാകെ വന്നു. ഇഎംഎസ്, കെ.എം. ജോര്‍ജ്ജ് തുടങ്ങിയവരായിരുന്നു പ്രിവിലേജ് കമ്മറ്റിയിലുണ്ടായിരുന്നത്.

മുഖപ്രസംഗത്തില്‍ അവകാശലംഘനം കണ്ടെത്തിയ പ്രിവിലേജ് കമ്മറ്റി പത്രാധിപരായ കൃഷ്ണന്‍നായരോട് സമാധാനം ആവശ്യപ്പെടുകയും മാപ്പ് എഴുതി തന്നാല്‍ പ്രശ്‌നം തീര്‍ക്കാമെന്ന് അറിയിക്കുകയും ചെയ്തു. കൃഷ്ണന്‍നായര്‍ മാപ്പു പറയാന്‍ തയ്യാറായില്ല.

അങ്ങനെയെങ്കില്‍ പത്രാധിപരെ നിയമസഭയില്‍ നേരിട്ടു വിളിച്ചു വരുത്തി പരസ്യമായി ശിക്ഷിക്കാന്‍ തീരുമാനിച്ചു. നോട്ടീസ് കൈപ്പറ്റിയ കൃഷ്ണന്‍നായര്‍ കൃത്യ ദിവസം നിയമസഭയില്‍ ഹാജരായി. മുഖ്യമന്ത്രി സി. അച്ചുതമേനോനും എല്ലാ മന്ത്രിമാരും ഒട്ടുമിക്ക എംഎല്‍എമാരും നേരത്തെതന്നെ സീറ്റുകളിലെത്തി. സ്പീക്കേഴ്‌സ് ഗാലറിയും ഓഫീസേഴ്‌സ് ഗാലറിയും മീഡിയ ഗാലറിയും എല്ലാം നിറഞ്ഞു. കേരള ചരിത്രത്തില്‍ ആദ്യമായി ഒരു പത്രാധിപരെ വിളിച്ചുവരുത്തി താക്കീത് ചെയ്യുന്നതിന് സാക്ഷികളാകാന്‍ എല്ലാപേരും ആകാംക്ഷയോടെ കാത്തുനിന്നു.

ചീഫ് മാര്‍ഷലിന് പിന്നാലെ കൃഷ്ണന്‍നായര്‍ സഭയ്‌ക്കുള്ളില്‍ പ്രവേശിച്ചു. സ്പീക്കറുടെ വേദിക്ക് താഴെ ലജിസ്ലേറ്റീവ് ഉദ്യോഗസ്ഥരുടെ മുന്നിലായി പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ അദ്ദേഹം കയറിനിന്നു.

കസവുമുണ്ടും സില്‍ക്ക് ജൂബായും നെറ്റിയില്‍ ചന്ദനക്കുറിയും തടിച്ച കണ്ണടയുമായി നില്‍ക്കുന്ന കൃഷ്ണന്‍നായരെ എല്ലാവരും ആകാംക്ഷയോടെ നോക്കി. ആ മുഖത്ത് ഒരു ഭാവവ്യത്യാസവും ഇല്ല. എങ്കിലും കൂസാതെ നില്‍ക്കുന്ന ആ മനുഷ്യന്റെ കണ്ണുകളില്‍ തെളിഞ്ഞുനില്‍ക്കുന്ന ആത്മവിശ്വാസം പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നിശബ്ദത തളം കെട്ടിയ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഡപ്യൂട്ടി സ്പീക്കറുടെ ശബ്ദം ഉയര്‍ന്നു.

”ജനാധിപത്യത്തിന്റെ പരമോന്നത വേദിയായ നിയമസഭയുടെ അവകാശങ്ങള്‍ മുഖപ്രസംഗത്തിലൂടെ ലംഘിച്ചതിനും ആക്ഷേപിച്ചതിനും സഭ ഗൗരവപൂര്‍വ്വം താക്കീത് ചെയ്യുന്നു.”

താക്കീത് കേട്ട് മിണ്ടാതെ നില്‍ക്കുന്ന കൃഷ്ണന്‍ നായരുടെ മുഖത്ത് അപ്പോഴും ഒരുമാറ്റവും സംഭവിച്ചില്ല. ശാസനാപത്രം വായിച്ചുകഴിഞ്ഞപ്പോള്‍ പോകാന്‍ അനുവാദം കൊടുത്തു. ഒന്നും സംഭവിക്കാത്തതുപോലെ ചീഫ് മാര്‍ഷലിനൊപ്പം അദ്ദേഹം പുറത്തുവന്നു.

”താന്‍ ചെയ്തത് പത്രധര്‍മ്മമാണെന്നും ഇനിയും അങ്ങനെയായിരിക്കുകയും ചെയ്യും” എന്ന ഭാവത്തില്‍ തല ഉയര്‍ത്തി നടന്നുപോകുന്ന കൃഷ്ണന്‍നായരുടെ ചിത്രം വികാരവായ്‌പ്പോടെ അനന്തരവന്‍ സതീഷ് പാങ്ങോട് വരച്ചിടുമ്പോള്‍ തെളിയുന്നത് കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. അതെ, കേരളത്തിന്റെ കലാ, മാധ്യമ, രാഷ്‌ട്രീയ ചരിത്രത്തില്‍ തന്റേതായ ഇടം സ്വന്തമാക്കിയ കലാനിലയം കൃഷ്ണന്‍നായരെക്കുറിച്ചുള്ള പ്രഥമ ജീവചരിത്രം ”കലാനിലയം സംസാരിക്കുന്നു” അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയുള്ള സത്യസന്ധമായ യാത്രയാണ്. ഒപ്പം വേറിട്ടത്തും മനോഹരവുമായ അവതരണരീതിയും. ഒറ്റയിരുപ്പില്‍ വായിക്കാവുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖ.

കലാനിലയം, തനിനിറം, ഈ രണ്ടു നാമങ്ങള്‍ പറഞ്ഞാല്‍ മലയാളികള്‍ ഒപ്പം ഉച്ചരിക്കുന്ന പേരായിരുന്നു കൃഷ്ണന്‍നായര്‍ എന്ന്. ഒരേ സമയം നാടക പ്രവര്‍ത്തകനായും മാധ്യമ പ്രവര്‍ത്തകനായും ഒരേപോലെ ശോഭിച്ച അതുല്യപ്രതിഭയുടെ ജീവിതരേഖ വരച്ചിടുകയാണ്”കലാനിലയം സംസാരിക്കുന്നു” എന്ന പുസ്തകത്തിലൂടെ സതീഷ് പാങ്ങോട്. അനന്തരവന്‍ എന്ന നിലയില്‍ അമ്മാവനെക്കുറിച്ച് മറ്റാര്‍ക്കും അറിയാത്ത പല കാര്യങ്ങളും ലോകമറിഞ്ഞ കൃഷ്ണന്‍നായരുടെ ജീവിതാനുഭവങ്ങളുടെ വിവരണങ്ങളും അതാത് കാലഘട്ടത്തിനനുസരിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രങ്ങളും ചേര്‍ത്താണ് സതീഷ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. നാളിതുവരെയുള്ള ജീവചരിത്രരചനകളുടെ മാതൃകയല്ല ഇതിന്റേത് എന്നതാണ് മറ്റൊരു പ്രത്യേകത.

സര്‍ഗ്ഗവൈഭവമുള്ള നാടക സംവിധായകന്‍ എന്നനിലയില്‍ മലയാള നാടകവേദിയില്‍ അവിസ്മരണീയ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ കൃഷ്ണന്‍നായര്‍ സഹിച്ച ത്യാഗം, നഷ്ടം, ഒപ്പം നിന്ന അതുല്യ കലാകാരന്മാരുമൊക്കെ ഈ പുസ്തകത്തില്‍ തെളിയുന്നു. പത്രപ്രവര്‍ത്തനരംഗത്ത് അസാമാന്യ ധീരതയുടെ ഉടമയായിരുന്നു കൃഷ്ണന്‍നായര്‍. അതിനു നല്‍കേണ്ട വിലയും പുസ്തകത്തിലുണ്ട്.

കലാകേരളത്തിന് ഒരിക്കലും മറക്കാനാകാത്ത അസാധാരണ പ്രതിഭയായിരുന്ന കലാനിലയം (തനിറം) കൃഷ്ണന്‍നായരെ അടുത്തറിയുന്നതിലുപരി ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടി മനസ്സിലുറയ്‌ക്കുകയാണ് പുസ്തകം വായിച്ചുതീരുമ്പോള്‍.

കലാനിലയം സാംസാരിക്കുന്നു

സതീഷ് പാങ്ങോട്

കറന്റ് ബുക്‌സ്, തൃശൂര്‍

വില 200/-

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.