Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യവംശവും ദശരഥനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2015, 08:54 pm IST
inSamskriti

സൂര്യവംശത്തിലെ വീരനായ രാജാവായിരുന്നു ദശരഥന്‍. ഭാരതത്തിലെ രാജാക്കന്മാര്‍ സൂര്യവംശത്തിലോ ചന്ദ്രവംശത്തിലോ പെട്ടവരാണ്. ബ്രഹ്മാവിന്റെ മാനസപുത്രനായ കശ്യപപ്രജാപതിക്ക് അദിതി എന്ന ഭാര്യയിലുണ്ടായ പന്ത്രണ്ടുമക്കളാണ് ദ്വാദശ ആദിത്യന്മാര്‍ എന്നറിയപ്പെടുന്നത്. ഇതില്‍ ഒരാളായ വിവസ്വാന്റെ പുത്രനായിരുന്നു വൈവസ്വതമനു. മനുവില്‍ നിന്നാണ് മനുഷ്യരുണ്ടായത്. വൈവസ്വതമനുവിന് ശ്രദ്ധയെന്ന ഭാര്യയില്‍ ജനിച്ച മക്കളാണ് ഇക്ഷ്വാകു, വികുക്ഷി തുടങ്ങിയവര്‍. അയോദ്ധ്യകേന്ദ്രമാക്കി രാജ്യം ഭരിച്ചിരുന്ന ഇക്ഷ്വാകുവാണ് സൂര്യവംശസ്ഥാപകന്‍.

സൂര്യവംശത്തില്‍ പല പ്രമുഖരായ രാജാക്കന്മാരുമുണ്ടായിരുന്നു. ഉടലോടെ സ്വര്‍ഗത്തുപോകാനാഗ്രഹിച്ച സത്യവ്രതന്‍, സത്യനിഷ്ഠനായ ഹരിശ്ചന്ദ്രന്‍, സമുദ്രത്തെ വളര്‍ത്തിയ സഗരന്‍, വിണ്‍ഗംഗയെ ഭൂമിയിലേക്കു കൊണ്ടുവന്ന ഭഗീരഥന്‍, ഒരുനാഴിക നേരംകൊണ്ട് കൈവല്യപ്രാപ്തി നേടിയ ഖട്വാംഗന്‍, ദിലീപന്‍, രഘു തുടങ്ങിയവരൊക്കെ സൂര്യവംശത്തിലെ പ്രശസ്തരായിരുന്നു. ഇവരില്‍ ദിലീപന്റെ പുത്രന്‍ രഘു വളരെപ്രശസ്തി നേടിയിരുന്നതിനാല്‍ രഘുവംശമെന്നും അറിയപ്പെടുന്നു. രഘുവിന്റെ പുത്രന്‍ അജന്‍. അജന്റെയും ഇന്ദുമതിയുടെയും പുത്രനാണ് ദശരഥന്‍ എന്നിറയപ്പെടുന്ന നേമി.

ദശരഥനെന്നു പേരുകിട്ടാന്‍ കാരണം

ശംബരന്‍ എന്ന അസുരന്‍ സ്വര്‍ഗത്തിലെ രാജാവാകണമെന്നു മോഹിച്ച് ദേവലോകം ആക്രമിച്ചു. ഇന്ദ്രന്‍ നേമിയെ സഹായത്തിനു വിളിച്ചു. പത്തുദിക്കിലേക്കും രഥമോടിക്കാന്‍ കഴിവുണ്ടായിരുന്ന നേമി ദേവാസുര യുദ്ധത്തില്‍ ശംബരനെ വധിച്ചു. ദേവന്മാര്‍ നല്‍കിയ ബിരുദപ്പേരാണ് ദശരഥന്‍ എന്നത്.

ദശരഥന്റെ വിവാഹങ്ങള്‍

കോസലരാജ്യത്തിലെ രാജാവിന്റെ പുത്രി കൗസല്യയായിരുന്നു ദശരഥന്റെ പ്രഥമപത്‌നി. അവരില്‍ പുത്രനുണ്ടായില്ല. എന്നാല്‍ ഒരു പുത്രി ജനിച്ചു. ശാന്തയെന്നായിരുന്നു പേര്. ശാന്തയെ അംഗരാജാവും തന്റെ ഉറ്റമിത്രവുമായിരുന്ന ലോമപാദന് ദത്തുപുത്രിയായി ദശരഥന്‍ നല്‍കി.  ഈ ശാന്തയുടെ ഭര്‍ത്താവായിരുന്നു ഋശ്യശൃംഗന്‍. ദശരഥന്‍ രണ്ടാമതു വിവാഹം കഴിച്ചത് കേകയരാജാവിരുന്ന യുധാജിത്തിന്റെ സഹോദരി കൈകേയിയെയായിരുന്നു. കൈകേയിയുടെ മാതാവ് മാളവി. പിതാവിന്റെ പേര് രാമായണങ്ങളിലില്ല. കൈകേയിക്കും മക്കളുണ്ടാകാത്തതിനാല്‍ കാശിരാജാവിന്റെ പുത്രി സുമിത്രയെ മൂന്നാം ഭാര്യയായി സ്വീകരിച്ചു. ഇവരിലും സന്തതി സൗഭാഗ്യമുണ്ടായില്ല. സുമിത്രയായിരുന്നു രണ്ടാം ഭുര്യയെന്ന് പറയുന്നവരുമുണ്ട്.

ദശരഥനും കൗസല്യയും കശ്യപനും അദിതിയും

കശ്യപനും അദിതിയും വളരെക്കാലം മഹാവിഷ്ണു തങ്ങള്‍ക്ക് പുത്രനായി പിറക്കണമെന്ന് പ്രാര്‍ഥിച്ചുകൊണ്ട് തപസ്സുചെയ്തു.  തപസ്സില്‍ സന്തുഷ്ടനായ വിഷ്ണു പ്രത്യക്ഷനായി വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. പരിഭ്രാന്തരായ അവര്‍ വിഷ്ണു തങ്ങള്‍ക്ക് പുത്രനായിത്തീരണമെന്ന് മൂന്നുതവണ ആവശ്യപ്പെട്ടു. ഭഗവാന്‍ അങ്ങനെതന്നെയെന്ന് വരം നല്‍കി. നിങ്ങള്‍ മൂന്നുജന്മമെടുക്കണമെന്നും അതിലൊക്കെ താന്‍ പുത്രനായി വരുമെന്നും അനുഗ്രഹിച്ചു. അതില്‍ ആദ്യത്തെ ജന്മത്തിലാണ് വാമനാവതാരം. ഇപ്പോള്‍ ദശരഥനും കൗസല്യയുമായിരിക്കുന്നു. ഇവരില്‍ രാമാവതാരം സംഭവിച്ചു. ഇവര്‍ തന്നെയാണ് അടുത്ത ജന്മത്തില്‍ വസുദേവരും ദേവകിയുമായി ജനിച്ചത്. അതില്‍ കൃഷ്ണാവതാരവുമുണ്ടായി.

ഭൂമിദേവി ഗോരൂപമെടുത്തതെന്തിന്

ദുഷ്ടന്മാരുടെ പ്രവൃത്തികള്‍മൂലം ഭൂമിയില്‍ അധര്‍മം വര്‍ധിക്കുമ്പോള്‍ ദുഃഖിക്കുന്നത് ഭൂമിയാണ്. പ്രതേ്യകിച്ച് കലിയുഗത്തിലെ മനുഷ്യര്‍ ഏറ്റവുമധികം നാശമുണ്ടാക്കുന്നത് ഭൂമിക്കാണ്. സര്‍വ്വതും തരുന്ന കാമധേനുവാണ് ഭൂമി. അതിനെ മനുഷ്യന്‍തന്നെ നശിപ്പിക്കുമ്പോള്‍ ദുഃഖമുണ്ടാകാതിരിക്കുമോ? അദിഭൂതം, അധ്യാത്മം, അധിദൈവം എന്നിങ്ങനെ മൂന്നുവിധം താപങ്ങളുണ്ട്. ഒന്നു തപിച്ചാല്‍ മറ്റേതു രണ്ടും തപിക്കും. ഭൂമിയാണ് അധിഭൂതം. ജീവികളുടെ ചിത്തം അധ്യാത്മഭൂതം. ബ്രഹ്മാവ് അധിദൈവം. അധര്‍മം വര്‍ധിച്ച് അധ്യാത്മം തപിക്കുമ്പോള്‍ അധിദൈവമായ ബ്രഹ്മാവും തപിക്കുന്നു. ഭൂമിയുടെ താപം ദേവന്മാരെയും ബാധിക്കും. എല്ലാം തരുന്ന കാമധേനുവായ ഭൂമിക്ക് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിനോട് സങ്കടമുണര്‍ത്തിക്കാതെ വയ്യ. അതിനാല്‍ ഗോരൂപമെടുത്ത് പരാതിപ്പെടാന്‍ പോകുന്നു.

ദശരഥവിവാഹം മുടക്കാന്‍ രാവണന്‍ ശ്രമിക്കുന്നു

ആനന്ദരാമായണത്തിലുള്ളതാണിക്കഥ. ഒരിക്കല്‍ രാവണന്‍ ദ്വിഗ്വിജയം കഴിഞ്ഞ് ബ്രഹ്മലോകത്തെത്തി. മനുഷ്യനില്‍ നിന്നുമാത്രമേ തനിക്കു മരണമുണ്ടാകാവു എന്നു വരം നേടിയിട്ടുണ്ടല്ലോ. ആരായിരിക്കും ആ മനുഷ്യന്‍ എന്നു ബ്രഹ്മദേവനോട് ചോദിച്ചു. ബ്രഹ്മദേവന്‍ പറഞ്ഞു: ”ഇന്നേക്ക് അഞ്ചാംദിവസം കോസലരാജാവിന്റെ പുത്രി കൗസല്യയെ അയോദ്ധ്യയിലെ ദശരഥന്‍ വിവാഹം ചെയ്യും. അവരിലുണ്ടാകുന്ന പുത്രന്‍ നിന്റെ ഹന്താവായിരിക്കും.” കുപിതനായ രാവണന്‍ ഈ വിവാഹം മുടക്കണമെന്നും കഴിയുമെങ്കില്‍ അവരെ വധിക്കണമെന്നും തീരുമാനിച്ച് അയോദ്ധ്യയിലെത്തി. ദശരഥന്‍ തന്റെ കൂട്ടുകാരോടൊപ്പം ഒരുതോണിയില്‍ സരയൂ നദിയില്‍ വഞ്ചി തുഴഞ്ഞ് വിനോദിക്കുകയായിരുന്നു.

രാവണന്‍ ആ വഞ്ചി തകര്‍ത്ത് അവരെ വെള്ളത്തില്‍ മുക്കിയിട്ട് കോസലത്തിലേക്കുപോയി. ദശരഥന്‍ തകര്‍ന്ന വഞ്ചിയിലെ ഒരു പലകയില്‍പിടിച്ചു നീന്താന്‍ തുടങ്ങി. ശക്തമായ ഒഴുക്കില്‍പ്പെട്ട് സമുദ്രത്തിലെത്തിച്ചേര്‍ന്നു. ഒടുവില്‍ ഒരു ചെറുദ്വീപില്‍ ചെന്നുപെട്ടു. കോസലത്തിലെത്തിയ രാവണന്‍ ആരുമറിയാതെ കൗസല്യയെ അപഹരിച്ച് ഒരു പെട്ടിയിലടച്ച് കടലിലെറിഞ്ഞിട്ടു സ്ഥലം വിട്ടു. കടലില്‍ പെട്ടി ഒഴുകുന്നതു കണ്ട ഒരു തിമിംഗലം എന്തോ തീറ്റസാധനമായിരിക്കുമെന്നു കരുതി പെട്ടിയും കടിച്ചെടുത്ത് നീന്തി ആ ദ്വീപിനടുത്തെത്തി.

അപ്പോള്‍ മറ്റൊരു തിമിംഗലം ആ പെട്ടിക്കുവേണ്ടി യുദ്ധത്തിനെത്തി. അവര്‍ തമ്മില്‍ പോരുനടക്കുന്നതിനിടയില്‍ പെട്ടി ഒഴുകി ദശരഥന്‍ ഇരുന്ന ദ്വീപില്‍ തന്നെയെത്തി. പെട്ടിക്കുള്ളില്‍ ദശരഥന്‍ കണ്ടത് തന്റെ പ്രതിശ്രുത വധുവിനെയാണ്. നിശ്ചിതസമയത്ത് തന്നെ വിവാഹം നടന്നു. രാവണന്‍ വിജയഭേരിയോടെ ബ്രഹ്മാവിനെ സമീപിച്ച് താന്‍ വിവാഹം മുടക്കിയതായി വീമ്പടിച്ചു. ബ്രഹ്മാവു ചിരിച്ചുകൊണ്ടു പറഞ്ഞു:     ”രാവണാ, ഈശ്വരനിശ്ചയത്തില്‍ മാറ്റം വരുത്താന്‍ നിനക്കു കഴിയില്ല. ദശരഥയും കൗസല്യയും ഇതാ ഇപ്പോള്‍ വിവാഹിതരായിക്കഴിഞ്ഞു.” രാവണു വീണ്ടും ദേഷ്യം വന്നു. ഇപ്പോള്‍ പോയി അവരെക്കൊല്ലുമെന്നു പറഞ്ഞു ചാടിപുറപ്പെട്ട

ബ്രഹ്മാവു തടഞ്ഞുകൊണ്ടു പറഞ്ഞു: ”നീയവരെ വധിക്കാന്‍ തുടങ്ങിയാല്‍ മഹവിഷ്ണു ഇപ്പോള്‍ തന്നെ അവതരിച്ച് നിന്നെ വധിക്കും. ഇല്ലെങ്കില്‍ കുറെക്കാലം കൂടി ജീവിച്ചിരിക്കാം. അവരെ ഉടനെ ദ്വീപില്‍ നിന്നു രക്ഷിച്ച് അയോദ്ധ്യയിലെത്തിക്കുക. ”രാവണന്‍ ഭയന്ന് ദ്വീപിലെത്തി രണ്ടുപേരേയും എടുത്ത് അയോദ്ധ്യയിലെത്തിച്ചിട്ടു സ്ഥലം വിട്ടു. അന്നുമുതല്‍ തനിക്കും മരണമുണ്ടെന്നുള്ള ഭയം രാവണന്റെയുള്ളില്‍ നാമ്പെടുത്തു.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

Kerala

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

Kerala

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.