Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കണ്ണടയുടെ നിറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 09:50 pm IST
in Vicharam

പെരുമ്പടവത്തിന്റെ ഗീതാവിമര്‍ശനം വായിച്ചു. പണ്ടായിരുന്നെങ്കില്‍ വിലപ്പോയേനെ. ഇന്ന് വ്യാപകമായി വായിക്കപ്പെടുന്നതുകൊണ്ട് ഗീതയെക്കുറിച്ച് ഏകദേശ ധാരണ ഒരുവിധപ്പെട്ടവര്‍ക്കൊക്കെയുണ്ട്. ഇനിയും ഇത്തരം കള്ളങ്ങള്‍ നടാമെന്നല്ലാതെ കുരുക്കണമെന്നില്ല.

മലയാളനാടു വാരികയിലൂടെ പുറത്തുവന്ന അഷ്ടപദിയിലൂടെയാണ് ഞാന്‍ പെരുമ്പടവത്തെ അറിയുന്നത്. നായകനെക്കൊണ്ട് അയാളുടെ ആരാധനോപകരണമായ ശംഖ് എറിഞ്ഞുടപ്പിക്കുന്നെന്നാണോര്‍മ്മ. പെരുമ്പടവം യുക്തിവാദിയാണെന്നായിരുന്നു അന്നു ധരിച്ചത്. പിന്നീട് ചില പ്രസിദ്ധീകരണങ്ങളിലും സുവിശേഷ ചാനലുകളിലും അഭിമുഖങ്ങള്‍ കണ്ടപ്പോഴാണ് ക്രിസ്തുവിലേക്കാകര്‍ഷിക്കപ്പെട്ട വ്യക്തിയാണെന്ന് മനസ്സിലായത്. ക്രൈസ്തവ സുവിശേഷകര്‍ ഗീതയെ കുറ്റംപറഞ്ഞിരുന്നത് ഇപ്പോള്‍ പെരുമ്പടവമാവര്‍ത്തിക്കുന്ന ഇതേ യുദ്ധവാദമുയര്‍ത്തിയായിരുന്നു എന്നതു യാദൃശ്ചികമല്ല.

ക്രിസ്ത്യാനിയെ സംബന്ധിച്ച് ക്രിസ്തു മാത്രമാണ് ശരി, ഏകരക്ഷകന്‍. മാറുന്ന അറിവുകള്‍ക്കനുസരിച്ച് (ഈയിടെ ബൈബിളിലെ പ്രപഞ്ചോല്‍പ്പത്തിയെ ഫ്രാന്‍സിസ് പാപ്പ തള്ളിപ്പറഞ്ഞതോര്‍ക്കുക) തള്ളലുകളും തിരുത്തലുകളും നടത്തിക്കൊണ്ടിരിക്കുമ്പോഴും വിശുദ്ധ ബൈബിളിന് സത്യവേദപുസ്തകം എന്നാണ് മലയാളീകരണം.

മറ്റൊരുത്തനിലും രക്ഷയില്ല എന്നുപറയുമ്പോള്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടി സ്വയം സ്ഥാപിക്കുക മാത്രമല്ല, മറ്റുള്ളവരെ ആക്രമിക്കുക കൂടിയാണ്. ഇതല്ലേ യുദ്ധം? മറ്റെല്ലാം പിശാചാണെന്ന സന്ദേശം അനുസരിച്ചാല്‍ ഗീത പിശാചിന്റെ സന്ദേശമാണ്! കൃഷ്ണനേയും ശിവനേയും പോലുള്ള പിശാചുക്കളില്‍ നിന്ന് അയല്‍ക്കാരനെ രക്ഷിച്ചെടുക്കാനുള്ള മഹാധര്‍മമാണ് മതപരിവര്‍ത്തനവും ”നിങ്ങളെ ഇല്ലാതാക്കും” എന്നര്‍ത്ഥം വരുന്ന സമ്പൂര്‍ണ ക്രൈസ്തവീകരണാഹ്വാനവുമൊക്കെ. സ്‌നേഹത്തെക്കുറിച്ച് എത്രയൊക്കെ വാചാലമാണെങ്കിലും അടിസ്ഥാനപരമായി ബൈബിള്‍ നല്‍കുന്ന ഈ സന്ദേശം എത്രമാത്രം ഹിംസാത്മകമാണെന്ന് ആലോചിച്ചുനോക്കൂ.

യുദ്ധാഹ്വാനമെന്ന് പണ്ട് സുവിശേഷകരും ഇപ്പോള്‍ പെരുമ്പടവും ആരോപിക്കുന്ന ”യഥേഛസി തഥാ കുരു” എന്നവസാനിക്കുന്ന ഗീതയില്‍ വിശ്വസിക്കുന്നവര്‍ ഗാന്ധിജിയെപ്പോലെ അഹിംസയുടെ മഹാപ്രതിഭകളെ സൃഷ്ടിച്ച് ലോകത്തിന് വഴികാട്ടി ചരിത്രമെഴുതിയതല്ലാതെ, ഒരൊറ്റയുദ്ധത്തിനും പോയിട്ടില്ല എന്നതല്ലേ വസ്തുത? മറിച്ച് ക്രൈസ്താവധിപത്യം സ്ഥാപിക്കാന്‍വേണ്ടി എത്രയോ ക്രൂരതകള്‍! വിത്ത് തേന്മാവിന്റെതെങ്കില്‍, കിളുര്‍ക്കേണ്ടതു കാഞ്ഞിരമാണോ?

ഗീത പിറന്നതു സംഘര്‍ഷമുഖത്താണെങ്കിലും അതില്‍ ചര്‍ച്ചചെയ്യുന്നതു സനാതനമായ ധര്‍മ്മമാണ്. സ്‌പോണ്‍സര്‍ ചെയ്യാന്‍ അബ്രഹാമിയന്‍ മതങ്ങളുടേതുപോലുള്ള സംവിധാനങ്ങളൊന്നുമില്ലാതിരുന്നിട്ടും ആയിരം വര്‍ഷത്തെ അടിമത്തത്തിനുശേഷവും അത് ഇന്നു നിലനില്‍ക്കുന്നതും വ്യാപിക്കുന്നതും ഈ പ്രത്യേകതകൊണ്ടാണ്. ക്ഷീരമുള്ള അകിട്ടില്‍നിന്ന് പാല്‍നുകരുന്ന പൈക്കിടാവാകുന്നതും ചോരകുടിക്കുന്ന കൊതുകാവുന്നതും വ്യക്തിയുടെ അഭിരുചിക്കനുസരിച്ചാണ്. എന്നാല്‍ എല്ലാ മതക്കാര്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഒരിടത്ത് പാരിതോഷികമായി കയറിയിരുന്ന് ഒരു മതസമൂഹത്തെ വേദനിപ്പിക്കുന്ന വിധത്തില്‍ അവരുടെ മതഗ്രന്ഥത്തെ അപമതിച്ചു സംസാരിച്ച് അജണ്ടകള്‍ നടപ്പാക്കുന്നത് വൃത്തികെട്ട പണിയാണ്.

ഭാരതത്തെപ്പോലൊരു ബഹുസ്വര സമൂഹമെന്ന് ആരെയെങ്കിലും വിമര്‍ശിക്കാന്‍ വേണ്ടി നാഴികക്കു നാല്‍പ്പതുവട്ടം പറഞ്ഞാല്‍ മാത്രം പോരാ, അതനുസരിച്ച് പെരുമാറുകയും വേണം.

അബ്രഹാമിയന്‍ മതരാജ്യങ്ങളില്‍ ഒരുഭാഗത്ത് വെടിയും പുകയും ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്യുന്ന മനുഷ്യരും. മറുവശത്ത് വിശ്വാസവും നേതൃത്വവും അടിച്ചേല്‍പ്പിക്കലുമൊക്കെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഇന്നലെവരെ സത്യമെന്നു വിശ്വസിപ്പിച്ചതിനെയൊക്കെ തള്ളിയും തിരുത്തിയും അതിജീവനത്തിനായുള്ള യുദ്ധം.

യുദ്ധമുഖത്തു തുടങ്ങിയ ഗീതയിലെ ”യഥേഛസി തഥാ കുരു:” എന്ന അവസാന സാരോപദേശം വരെ സാര്‍ത്ഥകമാകുന്നത് ഇവിടെയാണ്-യുദ്ധത്തിന്റെയോ അടിച്ചേല്‍പ്പിക്കലിന്റെയോ പിരിമുറുക്കമല്ല, മറിച്ച് സ്വാതന്ത്ര്യത്തിന്റെ അനന്താനന്ദം പ്രദാനം ചെയ്തുകൊണ്ടാണ് കൃഷ്ണന്‍ ഉപസംഹരിക്കുന്നത്. കുറ്റം ഗീതയുടേതല്ല, കണ്ണടയുടേതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.