Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കണ്ണടയുടെ നിറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2015, 09:50 pm IST
in Vicharam

പെരുമ്പടവത്തിന്റെ ഗീതാവിമര്‍ശനം വായിച്ചു. പണ്ടായിരുന്നെങ്കില്‍ വിലപ്പോയേനെ. ഇന്ന് വ്യാപകമായി വായിക്കപ്പെടുന്നതുകൊണ്ട് ഗീതയെക്കുറിച്ച് ഏകദേശ ധാരണ ഒരുവിധപ്പെട്ടവര്‍ക്കൊക്കെയുണ്ട്. ഇനിയും ഇത്തരം കള്ളങ്ങള്‍ നടാമെന്നല്ലാതെ കുരുക്കണമെന്നില്ല.

മലയാളനാടു വാരികയിലൂടെ പുറത്തുവന്ന അഷ്ടപദിയിലൂടെയാണ് ഞാന്‍ പെരുമ്പടവത്തെ അറിയുന്നത്. നായകനെക്കൊണ്ട് അയാളുടെ ആരാധനോപകരണമായ ശംഖ് എറിഞ്ഞുടപ്പിക്കുന്നെന്നാണോര്‍മ്മ. പെരുമ്പടവം യുക്തിവാദിയാണെന്നായിരുന്നു അന്നു ധരിച്ചത്. പിന്നീട് ചില പ്രസിദ്ധീകരണങ്ങളിലും സുവിശേഷ ചാനലുകളിലും അഭിമുഖങ്ങള്‍ കണ്ടപ്പോഴാണ് ക്രിസ്തുവിലേക്കാകര്‍ഷിക്കപ്പെട്ട വ്യക്തിയാണെന്ന് മനസ്സിലായത്. ക്രൈസ്തവ സുവിശേഷകര്‍ ഗീതയെ കുറ്റംപറഞ്ഞിരുന്നത് ഇപ്പോള്‍ പെരുമ്പടവമാവര്‍ത്തിക്കുന്ന ഇതേ യുദ്ധവാദമുയര്‍ത്തിയായിരുന്നു എന്നതു യാദൃശ്ചികമല്ല.

ക്രിസ്ത്യാനിയെ സംബന്ധിച്ച് ക്രിസ്തു മാത്രമാണ് ശരി, ഏകരക്ഷകന്‍. മാറുന്ന അറിവുകള്‍ക്കനുസരിച്ച് (ഈയിടെ ബൈബിളിലെ പ്രപഞ്ചോല്‍പ്പത്തിയെ ഫ്രാന്‍സിസ് പാപ്പ തള്ളിപ്പറഞ്ഞതോര്‍ക്കുക) തള്ളലുകളും തിരുത്തലുകളും നടത്തിക്കൊണ്ടിരിക്കുമ്പോഴും വിശുദ്ധ ബൈബിളിന് സത്യവേദപുസ്തകം എന്നാണ് മലയാളീകരണം.

മറ്റൊരുത്തനിലും രക്ഷയില്ല എന്നുപറയുമ്പോള്‍ സ്വന്തം നിലനില്‍പ്പിനുവേണ്ടി സ്വയം സ്ഥാപിക്കുക മാത്രമല്ല, മറ്റുള്ളവരെ ആക്രമിക്കുക കൂടിയാണ്. ഇതല്ലേ യുദ്ധം? മറ്റെല്ലാം പിശാചാണെന്ന സന്ദേശം അനുസരിച്ചാല്‍ ഗീത പിശാചിന്റെ സന്ദേശമാണ്! കൃഷ്ണനേയും ശിവനേയും പോലുള്ള പിശാചുക്കളില്‍ നിന്ന് അയല്‍ക്കാരനെ രക്ഷിച്ചെടുക്കാനുള്ള മഹാധര്‍മമാണ് മതപരിവര്‍ത്തനവും ”നിങ്ങളെ ഇല്ലാതാക്കും” എന്നര്‍ത്ഥം വരുന്ന സമ്പൂര്‍ണ ക്രൈസ്തവീകരണാഹ്വാനവുമൊക്കെ. സ്‌നേഹത്തെക്കുറിച്ച് എത്രയൊക്കെ വാചാലമാണെങ്കിലും അടിസ്ഥാനപരമായി ബൈബിള്‍ നല്‍കുന്ന ഈ സന്ദേശം എത്രമാത്രം ഹിംസാത്മകമാണെന്ന് ആലോചിച്ചുനോക്കൂ.

യുദ്ധാഹ്വാനമെന്ന് പണ്ട് സുവിശേഷകരും ഇപ്പോള്‍ പെരുമ്പടവും ആരോപിക്കുന്ന ”യഥേഛസി തഥാ കുരു” എന്നവസാനിക്കുന്ന ഗീതയില്‍ വിശ്വസിക്കുന്നവര്‍ ഗാന്ധിജിയെപ്പോലെ അഹിംസയുടെ മഹാപ്രതിഭകളെ സൃഷ്ടിച്ച് ലോകത്തിന് വഴികാട്ടി ചരിത്രമെഴുതിയതല്ലാതെ, ഒരൊറ്റയുദ്ധത്തിനും പോയിട്ടില്ല എന്നതല്ലേ വസ്തുത? മറിച്ച് ക്രൈസ്താവധിപത്യം സ്ഥാപിക്കാന്‍വേണ്ടി എത്രയോ ക്രൂരതകള്‍! വിത്ത് തേന്മാവിന്റെതെങ്കില്‍, കിളുര്‍ക്കേണ്ടതു കാഞ്ഞിരമാണോ?

ഗീത പിറന്നതു സംഘര്‍ഷമുഖത്താണെങ്കിലും അതില്‍ ചര്‍ച്ചചെയ്യുന്നതു സനാതനമായ ധര്‍മ്മമാണ്. സ്‌പോണ്‍സര്‍ ചെയ്യാന്‍ അബ്രഹാമിയന്‍ മതങ്ങളുടേതുപോലുള്ള സംവിധാനങ്ങളൊന്നുമില്ലാതിരുന്നിട്ടും ആയിരം വര്‍ഷത്തെ അടിമത്തത്തിനുശേഷവും അത് ഇന്നു നിലനില്‍ക്കുന്നതും വ്യാപിക്കുന്നതും ഈ പ്രത്യേകതകൊണ്ടാണ്. ക്ഷീരമുള്ള അകിട്ടില്‍നിന്ന് പാല്‍നുകരുന്ന പൈക്കിടാവാകുന്നതും ചോരകുടിക്കുന്ന കൊതുകാവുന്നതും വ്യക്തിയുടെ അഭിരുചിക്കനുസരിച്ചാണ്. എന്നാല്‍ എല്ലാ മതക്കാര്‍ക്കും ഒരുപോലെ അവകാശപ്പെട്ട ഒരിടത്ത് പാരിതോഷികമായി കയറിയിരുന്ന് ഒരു മതസമൂഹത്തെ വേദനിപ്പിക്കുന്ന വിധത്തില്‍ അവരുടെ മതഗ്രന്ഥത്തെ അപമതിച്ചു സംസാരിച്ച് അജണ്ടകള്‍ നടപ്പാക്കുന്നത് വൃത്തികെട്ട പണിയാണ്.

ഭാരതത്തെപ്പോലൊരു ബഹുസ്വര സമൂഹമെന്ന് ആരെയെങ്കിലും വിമര്‍ശിക്കാന്‍ വേണ്ടി നാഴികക്കു നാല്‍പ്പതുവട്ടം പറഞ്ഞാല്‍ മാത്രം പോരാ, അതനുസരിച്ച് പെരുമാറുകയും വേണം.

അബ്രഹാമിയന്‍ മതരാജ്യങ്ങളില്‍ ഒരുഭാഗത്ത് വെടിയും പുകയും ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്യുന്ന മനുഷ്യരും. മറുവശത്ത് വിശ്വാസവും നേതൃത്വവും അടിച്ചേല്‍പ്പിക്കലുമൊക്കെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഇന്നലെവരെ സത്യമെന്നു വിശ്വസിപ്പിച്ചതിനെയൊക്കെ തള്ളിയും തിരുത്തിയും അതിജീവനത്തിനായുള്ള യുദ്ധം.

യുദ്ധമുഖത്തു തുടങ്ങിയ ഗീതയിലെ ”യഥേഛസി തഥാ കുരു:” എന്ന അവസാന സാരോപദേശം വരെ സാര്‍ത്ഥകമാകുന്നത് ഇവിടെയാണ്-യുദ്ധത്തിന്റെയോ അടിച്ചേല്‍പ്പിക്കലിന്റെയോ പിരിമുറുക്കമല്ല, മറിച്ച് സ്വാതന്ത്ര്യത്തിന്റെ അനന്താനന്ദം പ്രദാനം ചെയ്തുകൊണ്ടാണ് കൃഷ്ണന്‍ ഉപസംഹരിക്കുന്നത്. കുറ്റം ഗീതയുടേതല്ല, കണ്ണടയുടേതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.