പൊടിമറ്റം: പള്ളിയിലെത്തിയ വീട്ടമ്മയുടെ മാല കവരാന്‍ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് മധുര റെയില്‍വേ സ്റ്റേഷന് പുറമ്പോക്ക് മാരിയമ്മന്‍ തെരുവില്‍ കണ്ണന്റെ ഭാര്യ പൊന്നാപ്പ (27), നാഗരാജന്റെ ഭാര്യ വെള്ളയമ്മ (28) എന്നിവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. വെള്ളിയാഴ്ച 3.30നാണ് സംഭവം. പൊടിമറ്റം പള്ളിയിലെത്തിയ പുറമറ്റത്തില്‍ സാലി തോമസിന്റെ നാലര പവന്റെ മാലയാണ് കവരാന്‍ ശ്രമിച്ചത്. നേര്‍ച്ചക്കഞ്ഞി വിതരണത്തിനിടയില്‍ സാലി തോമസിന്റെ സമീപത്തെത്തിയ ഇരുവരും മാല പൊട്ടിക്കാന്‍ ശ്രമിച്ചു. തിരക്കായിരുന്നതിനാല്‍ സാലി തോമസ് ശ്രദ്ധിച്ചിരുന്നില്ല. മാല കഴുത്തില്‍ വലിഞ്ഞപ്പോള്‍ ഇവര്‍ ബഹളം വെച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി കാഞ്ഞിരപ്പള്ളി പോലീസിന് ഇവരെ കൈമാറി. വിശദമായ ചോദ്യംചെയ്യലില്‍ കോട്ടയം റെയില്‍വേ പുറമ്പോക്കിലാണിവര് താമസിക്കുന്നതെന്ന് പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: