Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത് ‘പഞ്ചനക്ഷത്ര’ വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2015, 11:07 pm IST
in Vicharam

ബാറുകള്‍ ഇനി തുറക്കേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. വിധിയില്‍ പറഞ്ഞിരിക്കുന്ന ശ്രദ്ധേയമായ കാര്യം മദ്യഉപഭോഗം മൗലികാവകാശമല്ലെന്നതാണ്. കേരളത്തില്‍ മദ്യനിരോധനം, മദ്യവര്‍ജനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ നാലര പതിറ്റാണ്ടിനുമുമ്പ് മദ്യനിരോധനം നീക്കിയതുമുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ്. രണ്ടാമത്തെ ഇഎംഎസ് മന്ത്രിസഭയാണ് മദ്യനിരോധനം പിന്‍വലിച്ച് സാര്‍വത്രികമായ മദ്യപാനത്തിന് അവസരമുണ്ടാക്കിയത്.

മദ്യവര്‍ജനം സംബന്ധിച്ച ആവശ്യം പരിശോധിക്കാന്‍ നിരവധി കമ്മീഷനുകളെ നിശ്ചയിച്ചെങ്കിലും അതിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. ഏറ്റവും ഒടുവില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ തയ്യാറായി. തുടര്‍ന്നാണ് നിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശേഷിക്കുന്ന മുന്നൂറ് ബാറുകളില്‍ പൂട്ടിയതിനെക്കാള്‍ നിലവാരമില്ലാത്ത ബാറുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഏതായാലും പൂട്ടിയ ബാറുകള്‍ തുറക്കാനുതകുന്ന സമീപം സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസിലെ തര്‍ക്കത്തിന്റെ ക്ലൈമാക്‌സില്‍ അധികം ചര്‍ച്ചകളോ ആലോചനകളോ നടത്താതെ മദ്യനയം പ്രഖ്യാപിച്ചത് കോടതിയിലെത്തിയാല്‍ മുഴുവന്‍ ബാറുകളും തുറക്കാന്‍ സാഹചര്യമുണ്ടാകുമെന്ന പ്രതീക്ഷയോടെയായിരുന്നു. സിംഗിള്‍ ബെഞ്ച് അതനുസരിച്ച് ചില ബാറുകള്‍ തുറക്കാന്‍ സമ്മതം നല്‍കി. അതുപോലും റദ്ദാക്കിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ണായകമായ വിധി പ്രസ്താവിച്ചിരിക്കുന്നത്.

ഹൈക്കോടതി വിധിയോടെ സംസ്ഥാനത്ത് ഇനി 24 പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ ‘പഞ്ചനക്ഷത്ര’ വിധിയെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. 228 ത്രീസ്റ്റാര്‍ ബാറുകളും 36 ഫോര്‍സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളും അടയ്‌ക്കേണ്ടിവരും. മദ്യനയം സംബന്ധിച്ച് ബാര്‍ ഉടമകള്‍ നല്‍കിയ അപ്പീലും കോടതി തള്ളിയിരിക്കുകയാണ്. ഈ വിധി അന്തിമവിധിയാകുമെന്ന് പറയാറായിട്ടില്ല. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍ ഇതിനകം വ്യക്തമാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടാനാകില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. വീര്യംകുറഞ്ഞ മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കോടതി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.

പൂട്ടിയ ബാറുകളില്‍ ബീര്‍, വൈന്‍ വില്‍പ്പനയ്‌ക്ക് അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു പറഞ്ഞ കോടതി ബാറുകള്‍ പൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന വാദവും അംഗീകരിച്ചില്ല. മദ്യമില്ലെങ്കില്‍ ടൂറിസം തകരുമെന്ന വാദവും കോടതി തള്ളി. ജനനന്മയും പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു.

സമൂഹനന്മയ്‌ക്കായി നടത്തിയ നിയന്ത്രണം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. കേരളത്തില്‍ മദ്യ ഉപയോഗം കൂടുതലാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും കോടതി പരിഗണിച്ചു. വിദേശമദ്യനയം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാരില്‍ തര്‍ക്കം അതിരൂക്ഷമായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷാവസാനം തുടങ്ങിയതാണത്. കഴിഞ്ഞ മാര്‍ച്ചില്‍ കൊണ്ടുവന്ന നയം താന്‍ നേരത്തെ കണ്ടില്ലെന്ന് കെ.എം. മാണി മന്ത്രിസഭയില്‍ പറഞ്ഞതോടെ പ്രശ്‌നം തുടങ്ങി. മാണി അനുമതി നല്‍കിയെങ്കിലും അടുത്ത മന്ത്രിസഭായോഗത്തിലാകട്ടെയെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. ഇതോടെ പ്രശ്‌നം മന്ത്രിസഭയ്‌ക്ക് പുറത്തെത്തി.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയത്തിനെതിരായ നിലപാടെടുത്തു. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കാന്‍ കഴിയില്ലെന്ന് കടുത്ത നിലപാടായിരുന്നു അത്. മത, സാമുദായിക നേതാക്കളും രംഗത്തെത്തി. സര്‍ക്കാര്‍ പ്രതിരോധത്തിലായി. അപ്പോഴേക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇനി തെരഞ്ഞെടുപ്പിനുശേഷം ലൈസന്‍സ് എന്ന നിലപാടിലെത്തി. ഇതിനിടെ 418 ബാറുകള്‍ പൂട്ടി.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വിവാദമുയര്‍ന്നു. സുധീരന്‍ കടുത്ത നിലപാടില്‍നിന്ന് പിന്നാക്കം പോയില്ല. പൂട്ടിയ ബാറുകളില്‍ നിലവാരമുള്ളവ തുറക്കാമെന്ന നിലപാട് ആദ്യമെടുത്ത കെ.എം. മാണി പിന്നീട് തിരുത്തി. ബാറുകള്‍ തുറക്കേണ്ടെന്ന അഭിപ്രായത്തിലേക്ക് വന്നു. ഇതിനു പിന്നില്‍ സാമുദായിക സമ്മര്‍ദ്ദംവരെ ആരോപിക്കപ്പെട്ടു. യുഡിഎഫിലെ മറ്റ് കക്ഷികളും ബാറുകള്‍ തുറക്കേണ്ടെന്ന നിലപാട് എടുത്തു. ബാറുകള്‍ തുറക്കുന്നതിന്റെ പാപഭാരം താന്‍മാത്രം ചുമക്കേണ്ടെന്ന നിലപാട് മുഖ്യമന്ത്രിയെടുത്തു.

പൂട്ടിയ 418 ബാറുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന 312 ബാറുകള്‍കൂടി പൂട്ടാന്‍ തീരുമാനിച്ചു. അതൊരു നാടകീയമായ നീക്കമായിരുന്നു. തുടര്‍ന്നാണ് ബാര്‍ കോഴയുടെ ചുരുളഴിയുന്നത്. ധനമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം മറ്റുചില മന്ത്രിമാരിലേക്കും നീളുമ്പോഴാണ് സുപ്രധാന വിധിവന്നിരിക്കുന്നത്. വിധിയോടെ കോഴപ്രശ്‌നം സജീവമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കോഴ കൊടുത്ത് കാര്യം നേടിയവര്‍ക്ക് നഷ്ടം വരുമെന്നത് സ്വാഭാവികം. അതിനെക്കാള്‍ കുഴപ്പത്തിലാകുന്നത് കോഴ വാങ്ങിയവരാണ്. ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കട്ടെ. ഹൈക്കോടതിയെ സ്തുതിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.