Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തരകലഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2015, 10:15 pm IST
in Vicharam

അഴിമതിക്കെതിരെ നിരാഹാര സത്യഗ്രഹം നടത്തിയിരുന്ന അണ്ണാ ഹസാരെയുടെ നിഴലില്‍ ആളായിമാറിയ അരവിന്ദ് കേജ്‌രിവാളിന്റെ അന്തിമലക്ഷ്യം അധികാരമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായത് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ ഒരുങ്ങിയപ്പോഴാണ്. തെരഞ്ഞെടുപ്പില്‍ കേജ്‌രിവാള്‍ നേടിയ വിജയം വ്യക്തിപ്രഭാവംകൊണ്ടല്ല തരംതാണ കൗശലംകൊണ്ടും അവസരവാദംകൊണ്ടുമാണെന്ന് തെളിയുകയുംചെയ്തു.

അധികാരം കയ്യാളാന്‍ കേജ്‌രിവാള്‍ രൂപീകരിച്ച ആം ആദ്മി പാര്‍ട്ടി ഇന്ന് വലിയൊരു പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. കേജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതുതന്നെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം, കൂട്ടായ തീരുമാനമെടുക്കല്‍, സുതാര്യഭരണം മുതലായ വാഗ്ദാനങ്ങള്‍ നല്‍കിയാണ്. എന്നാലിപ്പോള്‍ ആം ആദ്മി പാട്ടിയിലെ പിളര്‍പ്പിനുത്തരവാദി കേജ്‌രിവാളാണെന്ന് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ പത്രം ദല്‍ഹിയില്‍ നടത്തിയ സര്‍വ്വേഫലം വ്യക്തമാക്കുന്നു.

പാര്‍ട്ടിയുടെ പിളര്‍പ്പ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിഛായയെ ബാധിച്ചുവെന്ന് 81.8 ശതമാനം പേര്‍ വിശ്വസിക്കുന്നു. ഈ പിളര്‍പ്പിനുത്തരവാദി കേജ്‌രിവാള്‍ തന്നെയാണെന്നും പാര്‍ട്ടിയെ സ്വത്താക്കാനാണ് കേജ്‌രിവാളിന്റെ ശ്രമമെന്നും സര്‍വ്വേയില്‍ ദല്‍ഹി നിവാസികള്‍ തുറന്നടിച്ചു. എഎപിയെ ഒറ്റയാള്‍പാര്‍ട്ടിയായി നിലനിര്‍ത്താനാണ് കേജ്‌രിവാളിന്റെ ശ്രമം എന്ന അവരുടെ ആരോപണം ന്യായീകരിക്കുന്നതാണ് പാര്‍ട്ടിയിലെ പ്രമുഖരുടെ വഴിപിരിയല്‍.

ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പ്രശാന്ത്ഭൂഷന്റെയും യോഗേന്ദ്ര യാദവിന്റെയും പുറത്താകല്‍. കേജ്‌രിവാള്‍ ആദ്യം ഭരണത്തിലേറിയശേഷം ആദര്‍ശത്തിനൊത്തു ഭരിക്കാനാവില്ലെന്ന പേരില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് പോയതാണ്. തെറ്റ് ഏറ്റുപറഞ്ഞ് രണ്ടാമതും തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ മഹാവിജയമാണ് കൊയ്തത്. ദല്‍ഹിയിലെ കിട്ടാക്കനിയായ കുടിവെള്ളം, നഗരദരിദ്രര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, അഴിമതിരഹിതഭരണം, സുതാര്യത മുതലായവ സ്വപ്‌നംകണ്ട ദല്‍ഹിനിവാസികള്‍ വലിയ പ്രത്യാശയാണ് എഎപിയില്‍ വച്ചുപുലര്‍ത്തിയത്.

പ്രശാന്ത് ഭൂഷണ്‍ എതിര്‍പ്പുയര്‍ത്തിയത് കേജ്‌രിവാള്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ തുടങ്ങിയപ്പോഴാണ്. മറ്റ് പാര്‍ട്ടികള്‍ വിട്ടുവന്നവര്‍ക്ക് പ്രായോഗിക രാഷ്‌ട്രീയത്തിന്റെ പേരില്‍ സീറ്റ് നല്‍കിയതും എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. സ്വന്തം സംസ്ഥാനമായ ഹരിയാനയില്‍ ഭരണം പിടിക്കുകയെന്നത് യോഗേന്ദ്ര യാദവിന്റെ രാഷ്‌ട്രീയസ്വപ്‌നമായിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ നല്ല പ്രകടനം കാഴ്ചവെക്കാനായില്ല.

പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന സൂചനകളാണ് പ്രമുഖരെ എഎപിയോട് വിടപറയാന്‍ പ്രേരിപ്പിച്ചത്. ദല്‍ഹിയില്‍ ആദ്യം സര്‍ക്കാര്‍  രൂപീകരിച്ചപ്പോള്‍ കിരണ്‍ബേദിയെ അവഗണിച്ചതിനാലാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്. അധികാരക്കൊതിയും കുതികാല്‍വെട്ടും കാലുപിടിത്തവും നടത്താന്‍ മടിയ്‌ക്കാത്തവരാണ് എഎപിക്കാര്‍ എന്ന തിരിച്ചറിവ് വന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും മറ്റും ഒട്ടും വ്യത്യസ്തമല്ല എഎപിയെന്ന ബോധം ജനങ്ങളിലുദിച്ചിരിക്കുന്നു.

‘ഹിന്ദുസ്ഥാന്‍ ടൈംസി’ന്റെ സര്‍വ്വേപ്രകാരം 79.66 ശതമാനം പേരും കേജ്‌രിവാള്‍ എഎപിയെ ഒറ്റയാള്‍ പാര്‍ട്ടിയാക്കാനാണ് ശ്രമിക്കുന്നതെന്ന് വിലയിരുത്തുന്നു. എഎപിയില്‍ അധികാരക്കൊതിയില്ലാത്ത ഒരു നേതാവും ഇല്ലെന്നാണ് പാര്‍ട്ടിയിലെ പിളര്‍പ്പ് വ്യക്തമാക്കുന്നത്. എഎപി സര്‍ക്കാരിന് പരമാവധി രണ്ടുവര്‍ഷം ആയുസ്സെന്നാണ് ഇപ്പോള്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇപ്പോള്‍ പ്രശാന്ത്ഭൂഷണും യോഗേന്ദ്രയാദവും എഎപിയില്‍നിന്നും വേറിട്ട് പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

കേരള കോണ്‍ഗ്രസ് (എം)നെപ്പോലെ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന അധികാരമോഹം മാത്രം കരുത്താകുന്ന പാര്‍ട്ടിയായി എഎപി മാറുമോ? എഎപിക്ക് ഏകാധിപത്യത്തിന്റെ രോഗലക്ഷണം നേരത്തെ കണ്ടുതുടങ്ങിയതാണ്. ഭിന്നസ്വരങ്ങളില്‍ കേജ്‌രിവാള്‍ പ്രകോപിതനായിരുന്നു.

ജനാധിപത്യം വിമതസ്വരത്തെക്കൂടി ഉള്‍ക്കൊള്ളണമെന്ന അടിസ്ഥാനതത്വം പോലും മറന്ന കേജ്‌രിവാള്‍ ദല്‍ഹി മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ല. പ്രശാന്ത്ഭൂഷണും യോഗേന്ദ്ര യാദവും പുറത്തുവന്നാല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ബലൂണായി എഎപി മാറും. ആം ആദ്മിക്ക് അധികാരത്തില്‍ തുടരണമെങ്കില്‍ കേജ്‌രിവാള്‍ ഭിന്നസ്വരങ്ങളോട് സഹിഷ്ണുത കാണിക്കുകയും വ്യക്തിപൂജയില്‍ അഭിരമിക്കാതിരിക്കുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

Kerala

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.