Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മനക്കരുത്തിന്റെ മാതൃകയാണ് ഈ വല്ലിട്ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2015, 05:51 pm IST
inLifestyle

ഏത് വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോവുകയെന്നത് വല്ലിട്ടീച്ചറുടെ ജീവിതത്തിന്റെ ഭാഗമാണ്. സവര്‍ണവിഭാഗത്തില്‍ ജനിച്ച ഒരു സ്ത്രീയ്‌ക്ക് 1960-കളില്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്ത മേഖലയിലേക്ക് ഇറങ്ങിത്തിരിക്കാന്‍ ടീച്ചര്‍ക്ക് സാധിച്ചതും അനിതരസാധാരണമായ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ടാണ്.

പതിനാറാം വയസ്സില്‍ നാടകാഭിനയത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് പോലും പ്രോത്സാഹനമോ പിന്‍തുണയോ ലഭിച്ചില്ല. നാനാഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകളുടെ പരമ്പരകള്‍ തന്നെ ടീച്ചര്‍ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ എല്ലാ എതിര്‍പ്പുകള്‍ക്കിടയിലും കലയോടുള്ള അടങ്ങാത്ത അഭിനിവേശം കെടാതെ സൂക്ഷിക്കാന്‍ ടീച്ചര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദാരിദ്ര്യവും കഷ്ടപ്പാടുകളുമാണ് തന്റെ ജീവിതം പാകപ്പെടുത്തിയതെന്ന് ടീച്ചര്‍ പറയും.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്ത് പ്രസിദ്ധമായ ചന്ദ്രോത്ത് തറവാട്ടിലാണ് ടീച്ചര്‍ ജനിച്ചത്. അന്നത്തെ നാട്ടുപ്രമാണിമാരുടെ കുടുംബമായിരുന്നു ചന്ദ്രോത്ത് തറവാട്. റെയില്‍വെ ഉദ്യോഗസ്ഥനായ അച്ഛനോടൊപ്പം ഒന്‍പത് വയസ്സുവരെ ദല്‍ഹിയിലായിരുന്നു വല്ലിടീച്ചര്‍ താമസിച്ചിരുന്നത്. അച്ഛന്റെ മരണമാണ് ടീച്ചറുടെ ജീവിതത്തെ മാറ്റിമറിച്ചത്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മഹാകവി കുട്ടമത്തിന്റെ ബാലഗോപാലന്‍ എന്ന നാടകത്തില്‍ ബാലഗോപാലനായി വേഷമിട്ടാണ് അഭിനയം തുടങ്ങിയത്. പതിനാറാം വയസ്സിലാണ് അമച്വര്‍ നാടകരംഗത്ത് സജീവമായത്.

ഇത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സി.എല്‍. ജോസിന്റെ നാടകങ്ങളിലാണ് ടീച്ചര്‍ അഭിനയിച്ചു തുടങ്ങിയത്. അറുപത്തിനാലോളം നാടകങ്ങളില്‍ ടീച്ചര്‍ അഭിനയിച്ചിട്ടുണ്ട്. തളിപ്പറമ്പ് ടാഗോര്‍ നിലയം, നീലേശ്വരം ജനതകലാസമിതി, ഉദയകലാ സമിതി തുടങ്ങി നിരവധി കലാസമിതികള്‍ക്ക് ഒരുകാലഘട്ടത്തില്‍ ടീച്ചറെ ഒഴിച്ചുനിര്‍ത്തിയുള്ള നാടകങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല.

നൃത്തവും സംഗീതവും അഭിനയവും തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ ടീച്ചര്‍ക്ക് സാധിച്ചിരുന്നു. പഴശ്ശിരാജ എന്ന നാടകത്തില്‍ യശശ്ശരീരനായ കെ. രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചത് വല്ലി ടീച്ചറായിരുന്നു. അന്തരിച്ച പി.വി.കെ. നെടുങ്ങാടി വല്ലിടീച്ചറെ കലാമണ്ഡലത്തില്‍ ചേര്‍ക്കാന്‍ ഏര്‍പ്പാട് ചെയ്തിരുന്നുവെങ്കിലും കുടുംബക്കാരുടെ എതിര്‍പ്പും വീട്ടിലെ ദാരിദ്ര്യാവസ്ഥയും കാരണം അതിനു സാധിച്ചില്ല. കലാമണ്ഡലത്തില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ ടീച്ചറുടെ ജീവിതംതന്നെ മറ്റൊന്നാകുമായിരുന്നു.

അഭിനയത്തില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബത്തിന്റെ കാര്യം നോക്കിയതും ടിടിസിക്ക് പഠിച്ചതും. 1966 ല്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് യുപി സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നു. തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരം പകര്‍ന്ന് നല്‍കുന്നതോടൊപ്പം സംഗീതം, നൃത്തം, നാടകാഭിനയം എന്നിവയില്‍ പരിശീലനം നല്‍കാനും ടീച്ചര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1998 ല്‍ അധ്യാപക വൃത്തിയില്‍ നിന്ന് റിട്ടയര്‍ ചെയ്‌തെങ്കിലും ടീച്ചര്‍ ഇപ്പോഴും കര്‍മ്മനിരതയാണ്. കണ്ണൂരിലെ കലാ സാംസ്‌കാരിക മേഖലയില്‍ വല്ലിട്ടീച്ചര്‍ ഇപ്പോഴും നിറസാന്നിധ്യമാണ്. കേരള സംഗീത നാടക അക്കാദമിയുടെ മൊഴിയാട്ടം പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ട്.

1968 ല്‍ ടീച്ചറുടെ ജീവിതപങ്കാളിയായി കടന്നുവന്ന പ്രശസ്തമായ ചിറക്കല്‍ തറവാട്ടിലെ ടി. കുഞ്ഞിരാമന്‍ നായര്‍ 2008 ല്‍ അന്തരിച്ചു. വിരമിച്ച ശേഷമുള്ള ജീവിതത്തില്‍, പിന്നിട്ട വഴികളെക്കുറിച്ച് ടീച്ചര്‍ക്ക് അഭിമാനമാണ്. പുതുതലമുറയില്‍പെട്ട പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങളുണ്ടെങ്കിലും പ്രതിസന്ധികളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള കഴിവ് കുറവാണെന്ന് ടീച്ചര്‍ പറയുന്നു.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.