Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാസ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 07:30 pm IST
in Samskriti

അഷൈ്ടശ്വര്യസിദ്ധികളും നേടി കൃതകൃത്യനായിത്തീര്‍ന്ന ശ്രീ ഹനുമാന്‍ തനിയെതന്നെ ശ്രീരാമചന്ദ്രന്റെ ദാസനായിത്തീരുകയാണ് ചെയ്തത്. തനിക്കു നേരിടുന്ന വിജയമെല്ലാം തന്റെ പ്രഭുവിന്റെ അനുഗ്രഹംകൊണ്ടു മാത്രമുണ്ടായതാണെന്നേ ഹനുമാന്‍ കരുതിയിട്ടുള്ളൂ. മഹേന്ദ്രപര്‍വതത്തില്‍നിന്നു ലങ്കയിലേയ്‌ക്കു ചാടാന്‍ വാനരന്മാരില്‍ ആര്‍ക്കുംതന്നെ ധൈര്യം വന്നില്ല. ആ ഘട്ടത്തില്‍ ജാംബവാന്‍ ഹനുമാനെ വിളിച്ച് ‘അതിനര്‍ഹന്‍ നീയാണെ’ന്ന് ഓര്‍മ്മപ്പെടുത്തി. അതു കേട്ട് ലങ്കയിലേയ്‌ക്കു ചാടാന്‍ ഒരുങ്ങുന്ന ഹനുമാനെക്കുറിച്ച് അദ്ധ്യാത്മരാമായണം ഇങ്ങനെയാണ് വര്‍ണ്ണിച്ചിരിക്കുന്നത്.

”ശതയോജനവിസ്തീര്‍ണ്ണം സമുദ്രം മകരാലയം

വിലംഘയിഷുരാനന്ദസന്ദോഹോ മാരുതാത്മജഃ

ധ്യാത്വാ രാമം പരാത്മാനമിദം വചനമബ്രവീത്

പശ്യന്തു വാനരാസ്സര്‍വ്വേ ഗച്ഛന്തം മാം വിഹായസാ

അമോഘം രാമനിര്‍മ്മുക്തം മഹാബാണമിവാഖിലാഃ

പശ്യാമ്യാദൈ്യവ രാമസ്യ പത്‌നീം ജനകനന്ദിനീം

കൃതാര്‍ത്ഥോളഹം കൃതാര്‍ത്ഥോ ള ഹം പുനഃപശ്യാമി രാഘവം

നൂറുയോജന വിസ്താരമുള്ളതും മകരാദിജലജന്തുക്കള്‍ നിവസിക്കുന്നതുമായ സമുദ്രം ചാടിക്കടക്കുവാനൊരുങ്ങുന്ന ഹനുമാന്‍ ആനന്ദാതിശയത്തോടുകൂടി പരമാത്മാവായ ശ്രീരാമചന്ദ്രനെ ധ്യാനിച്ചിക്കു പറയുകയാണ്.

” ശ്രീരാമചന്ദ്രന്‍ വിട്ട പാഴാകാത്ത മഹാശരംപോലെ ഞാന്‍ ആകാശത്തുകൂടെ പോകുന്നത് വാനരന്മാരെല്ലാവരും കാണുവിന്‍. ഞാന്‍ ഇന്നുതന്നെ ശ്രീരാമസ്വാമിയുടെ ധര്‍മ്മപത്‌നിയായ സീതാദേവിയെ കാണും. അങ്ങനെ ഏറ്റവും കൃതാര്‍ത്ഥനായിത്തീര്‍ന്ന ഞാന്‍ വീണ്ടും ശ്രീരാമചന്ദ്രനെയും ചെന്നു കാണും. നോക്കുക! ശ്രീരാമദാസനായ ഹനുമാന്റെ മഹത്ത്വവും ഭക്തിയും ധൈര്യവും. താന്‍ രാമന്റെ ഒരുപകരണം മാത്രമാണെന്നത്രെ ഹനുമാന്റെ സങ്കല്‍പം. അതുകൊണ്ടാണ് അമോഘവും രാമനിര്‍മുക്തവുമായ മഹാബാണത്തോട് അദ്ദേഹം തന്നെ ഉപമിച്ചിരിക്കുന്നത്.

തന്റെ സ്വാമിക്ക് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തിയിലുള്ള പരമാനന്ദമാണ് ”കൃതാര്‍ത്ഥോളഹം കൃതാര്‍ത്ഥാളഹം” എന്നദ്ദേഹത്തെക്കൊണ്ട് പറയിക്കുന്നത്. തുടര്‍ന്നു ഹനുമാന്‍ ഇങ്ങനെ പറയുന്നു. ” മരണകാലത്ത് ആരുടെ നാമം ഒരിക്കല്‍ സ്മരിച്ചാലാണോ അപാരമായ സംസാരസമുദ്രം കടന്ന് പരമപദത്തിലെത്തുന്നത്, ആ ശ്രീരാമചന്ദ്രന്റെ ദൂതനും അദ്ദേഹത്തിന്റെ അംഗുലീയമുദ്ര കൈയിലുള്ളവനുമായ ഞാന്‍ ആ പദത്തിലെത്തുമെന്നു പിന്നെ വിശേഷിച്ച് പറയേണ്ടതില്ലല്ലോ. ആ രാമനെത്തന്നെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ നിസ്സാരമായ സമുദ്രത്തെ നിഷ്പ്രയാസം തരണം ചെയ്യുന്നുണ്ട്.

ഈ പ്രസ്താവന ഹനുമാന്റെ ദാസ്യഭക്തിയുടെ ദാര്‍ഢ്യത്തിനും മാഹാത്മ്യത്തിനും വേണ്ടുവോളം തെളിവു തരുന്നുണ്ടല്ലോ. അതുപോലെ ലങ്കയില്‍ ചെന്ന് സീതാദേവിയെ ദര്‍ശിച്ച് ഉദ്യാനം തകര്‍ക്കുകയും അക്ഷയകുമാരന്‍ മുതലായ രാക്ഷസപ്രവരന്മാരെ കൊല്ലുകയും ചെയ്തതിനുശേഷം ഹനുമാന്‍ മേഘനാഥനാല്‍ ബ്രഹ്മാസ്ത്രംകൊണ്ട് ബന്ധിക്കപ്പെട്ട് രാവണസമീപനത്തില്‍ നീതനായപ്പോഴും രാവണന്റെ ചോദ്യങ്ങള്‍ക്ക് ഓരോന്നിനും ധൈര്യസമേതം ഉത്തരം നല്‍കികൊണ്ട് ശ്രീരാമന്റെ മാഹാത്മ്യവും രാവണന്റെ നീചത്വവും പ്രഖ്യാപിക്കുന്നുണ്ട്.

അപ്പോള്‍ രാമലക്ഷ്മണന്മാരെയും സുഗ്രീവാദിവാനരന്മാരെയും ക്ഷണനേരംകൊണ്ടു താന്‍ കൊല്ലുമെന്നു രാവണന്‍ പറഞ്ഞു. അതിന് ഹനുമാന്‍ നല്‍കിയ ഉത്തരം അദ്ധ്യാത്മരാമായണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെയാണ്.

ശ്രുത്വാ ദശഗ്രീവവചസ്സ മാരുതിര്‍-

വിവൃദ്ധകോപേന ദഹന്നിവാസുരം

ന മേ സമാ ഷരാവണകോടയോളധമാ

രാമസ്യ ദാസോളഹമപാരവിക്രമഃ

രാവണന്റെ വാക്കുകള്‍കേട്ട് അവനെ ദഹിപ്പിക്കത്തക്ക കോപത്തോടുകൂടി ഹനുമാന്‍ പറയുകയാണ്: ‘കോടി രാവണന്മാര്‍ വന്നാലും എന്നോടു കിടനില്‍ക്കുകയില്ല. എടാ നീച, ഞാന്‍ രാമന്റെ ദാസനാണ്. എന്റെ പരാക്രമത്തിനവസാനമില്ല.’ നോക്കുക, ”രാമദാസ” നെന്ന ബിരുദം തന്നെയാണ് തന്റെ സര്‍വശക്തിക്കും കാരണമായി ഹനുമാന്‍ കരുതിയിരിക്കുന്നത്. അതുപോലെ സീതയെ ദര്‍ശിച്ച് ആ ദേവിയുടെ സന്ദേശം ശ്രീരാമചന്ദ്രനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഹനുമാനെ സന്തോഷപുരസ്സരം പിടിച്ചു മാറോടണച്ചു പറയുന്നു: ”അല്ലയോ ഹനുമാന്‍, ദേവന്മാര്‍ക്കുപോലും അസാദ്ധ്യമായ ഒരു കാര്യമാണ് നീ എനിക്കു സാധിച്ചുതന്നത്. അതിനു നിനക്ക് പ്രത്യുപകാരം ചെയ്യാന്‍ യാതൊന്നും ഞാന്‍ കാണുന്നില്ല. അല്ലയോ മാരുതേ, ഞാനിപ്പോള്‍ നിനക്കെന്റെ സര്‍വ്വസ്വവും തരുന്നു. അല്ലയോ കപിവര, പരാത്മാവായ എന്റെ ആലിംഗനം ലഭിക്കുക ഈ ലോകത്തില്‍ വളരെ ദുര്‍ലഭമാണ്. അത് ലഭിച്ച നീ എന്റെ ഭക്തനും ഇഷ്ടനുമാകുന്നു.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.