Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാടം നികത്തല്‍ വ്യാപകം: കണ്ണടച്ച് റവന്യു അധികാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 01:14 pm IST
inPalakkad

ആലത്തൂര്‍: കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അമ്പതിലേറെ അനധികൃത പാടംനികത്തല്‍ കണ്ടെത്തിയിട്ടും ഒരിടത്തും പൂര്‍വസ്ഥിതിയിലാക്കാനായിട്ടില്ല. വടക്കഞ്ചേരി, ആലത്തൂര്‍, മുടപ്പല്ലൂര്‍, കണ്ണാടി, എലപ്പുള്ളി, പേഴുംകര, മുണ്ടൂര്‍, മണപ്പുള്ളിക്കാവ്, പിരായിരി, തത്തമംഗലം, തുടങ്ങിയ ഭാഗങ്ങളില്‍ കലക്ടറുടെ പ്രത്യേകസംഘം അനധികൃത പാടംനികത്തല്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്ന താണ്.എന്നിട്ടും ഒരു നടപടിയുമായില്ല.

നിലംനികത്താനായി മണ്ണ് കയറ്റിക്കൊണ്ടുവന്ന വാഹനങ്ങള്‍ പിടിച്ചെടുക്കയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തതോടെ നടപടികള്‍ തത്കാലം അവസാനിച്ചിരുന്നു. ഇപ്പോള്‍ ഏതാനും ആഴ്ചകളായി പരിശോധനകളൊന്നും നടക്കുന്നില്ല. ഇതോടെ സ്റ്റോപ്പ് മെമ്മോ നല്‍കിയ പല സ്ഥലങ്ങളിലും വീണ്ടും മണ്ണടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സ്ഥലങ്ങളിലും അനുമതിയില്ലാതെ നികത്തല്‍ ആരംഭിച്ചിട്ടുണ്ട്.

വീടുപണിക്കായി മണ്ണടിക്കാനുള്ള നിയമം ഇളവുചെയ്തതിന്റെ മറവില്‍ വടക്കഞ്ചേരിയിലും സമീപപ്രദേശങ്ങളിലും വ്യാപകമായ പാടം നികത്തല്‍ നടക്കുകയാണ്. മൂന്നും നാലും വര്‍ഷം മുമ്പുവരെ കൃഷിചെയ്തിരുന്ന വയലുകള്‍ ഉപയോഗശൂന്യമെന്ന് വരുത്തിത്തീര്‍ത്താണ് നികത്തുന്നത്. ഇളവനുവദിച്ചുള്ള പുതിയ നിയമപ്രകാരം വീടുപണിയാന്‍ മണ്ണടിക്കുന്നതിന് അനുമതി ആവശ്യമില്ല. വില്ലേജോഫീസര്‍ക്ക് അപേക്ഷനല്‍കിയാല്‍ മാത്രം മതി. എന്നാല്‍ മൂന്നൂറ് സ്‌ക്വയര്‍മീറ്റര്‍സ്ഥലം മാത്രമേ വീടുപണിക്കായി നികത്താന്‍ പാടുള്ളൂ.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ഡാറ്റാബാങ്കില്‍ പാടമായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലവും നികത്താന്‍ പാടില്ല. മണ്ണടിക്കാനായി വില്ലേജോഫീസര്‍ക്ക് നല്‍കുന്ന അപേക്ഷയില്‍ നികത്തുന്ന സ്ഥലത്തിന്റെ അളവും മറ്റും ശരിയായിരിക്കുമെങ്കിലും നിശ്ചിത അളവില്‍ കൂടുതലാണ് എല്ലായിടത്തും നികത്തുന്നത്.

വടക്കഞ്ചേരിഭാഗത്ത് രാത്രിയില്‍ വ്യാപകമായി മണ്ണടിക്കല്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും പിടികൂടാനായിട്ടില്ല. ദേശീയപാത നാലുവരിപ്പാത നിര്‍മാണം നടക്കുന്നതിന്റെ മറവില്‍ അണയ്‌ക്കപ്പാറയില്‍ ദേശീയപാതയില്‍നിന്ന് 100 മീറ്റര്‍ മാറി അരയേക്കറോളം സ്ഥലമാണ് അനുമതിയില്ലാതെ നികത്തിയത്. വാഹനത്തിന് പോകാനായി പാടംനികത്തി വഴിയുമുണ്ടാക്കി. ഇവയെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് നടന്നത്.

മിക്കയിടത്തും രാത്രിയാണ് മണ്ണടിക്കല്‍ നടക്കുന്നത്. നികത്തലും കുന്നിടിക്കലും ഏറ്റവും കൂടുതല്‍ നടക്കുന്ന സമയമാണിതെങ്കിലും ജില്ലയുടെ ഒരിടത്തും കാര്യമായ പരിശോധനകള്‍ നടക്കുന്നില്ല. പാടം നികത്തുന്നതും അനധികൃത മണ്ണുകടത്തലും പിടികൂടാനായി രാത്രിയും പകലും പരിശോധനകള്‍ നടത്തിയിരുന്ന കലക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഒരുമാസത്തോളമായി പുറത്തിറങ്ങിയിട്ടില്ല. ഈ അവസരം മുതലെടുത്ത് പരമാവധി സ്ഥലങ്ങള്‍ മണ്ണിട്ട് നികത്താനുള്ള ശ്രമത്തിലാണ് സ്ഥലക്കച്ചവടക്കാര്‍. നിസ്സാരവിലയ്‌ക്ക് പാടം വാങ്ങി മണ്ണിട്ടുനികത്തി വന്‍തുകയ്‌ക്ക് മറിച്ചുവില്‍ക്കുന്ന ഭൂമാഫിയ ജില്ലയിലെങ്ങും സജീവമാണ്.

നികത്തിയപാടം പുര്‍വസ്ഥിതിയിലാക്കാനുള്ള നടപടികളുണ്ടാകാത്തതാണ് പാടംനികത്തല്‍ തുടരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ വാര്‍ത്തകള്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.