Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാടം നികത്തല്‍ വ്യാപകം: കണ്ണടച്ച് റവന്യു അധികാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2015, 01:14 pm IST
in Palakkad

ആലത്തൂര്‍: കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അമ്പതിലേറെ അനധികൃത പാടംനികത്തല്‍ കണ്ടെത്തിയിട്ടും ഒരിടത്തും പൂര്‍വസ്ഥിതിയിലാക്കാനായിട്ടില്ല. വടക്കഞ്ചേരി, ആലത്തൂര്‍, മുടപ്പല്ലൂര്‍, കണ്ണാടി, എലപ്പുള്ളി, പേഴുംകര, മുണ്ടൂര്‍, മണപ്പുള്ളിക്കാവ്, പിരായിരി, തത്തമംഗലം, തുടങ്ങിയ ഭാഗങ്ങളില്‍ കലക്ടറുടെ പ്രത്യേകസംഘം അനധികൃത പാടംനികത്തല്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്ന താണ്.എന്നിട്ടും ഒരു നടപടിയുമായില്ല.

നിലംനികത്താനായി മണ്ണ് കയറ്റിക്കൊണ്ടുവന്ന വാഹനങ്ങള്‍ പിടിച്ചെടുക്കയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തതോടെ നടപടികള്‍ തത്കാലം അവസാനിച്ചിരുന്നു. ഇപ്പോള്‍ ഏതാനും ആഴ്ചകളായി പരിശോധനകളൊന്നും നടക്കുന്നില്ല. ഇതോടെ സ്റ്റോപ്പ് മെമ്മോ നല്‍കിയ പല സ്ഥലങ്ങളിലും വീണ്ടും മണ്ണടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സ്ഥലങ്ങളിലും അനുമതിയില്ലാതെ നികത്തല്‍ ആരംഭിച്ചിട്ടുണ്ട്.

വീടുപണിക്കായി മണ്ണടിക്കാനുള്ള നിയമം ഇളവുചെയ്തതിന്റെ മറവില്‍ വടക്കഞ്ചേരിയിലും സമീപപ്രദേശങ്ങളിലും വ്യാപകമായ പാടം നികത്തല്‍ നടക്കുകയാണ്. മൂന്നും നാലും വര്‍ഷം മുമ്പുവരെ കൃഷിചെയ്തിരുന്ന വയലുകള്‍ ഉപയോഗശൂന്യമെന്ന് വരുത്തിത്തീര്‍ത്താണ് നികത്തുന്നത്. ഇളവനുവദിച്ചുള്ള പുതിയ നിയമപ്രകാരം വീടുപണിയാന്‍ മണ്ണടിക്കുന്നതിന് അനുമതി ആവശ്യമില്ല. വില്ലേജോഫീസര്‍ക്ക് അപേക്ഷനല്‍കിയാല്‍ മാത്രം മതി. എന്നാല്‍ മൂന്നൂറ് സ്‌ക്വയര്‍മീറ്റര്‍സ്ഥലം മാത്രമേ വീടുപണിക്കായി നികത്താന്‍ പാടുള്ളൂ.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ഡാറ്റാബാങ്കില്‍ പാടമായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലവും നികത്താന്‍ പാടില്ല. മണ്ണടിക്കാനായി വില്ലേജോഫീസര്‍ക്ക് നല്‍കുന്ന അപേക്ഷയില്‍ നികത്തുന്ന സ്ഥലത്തിന്റെ അളവും മറ്റും ശരിയായിരിക്കുമെങ്കിലും നിശ്ചിത അളവില്‍ കൂടുതലാണ് എല്ലായിടത്തും നികത്തുന്നത്.

വടക്കഞ്ചേരിഭാഗത്ത് രാത്രിയില്‍ വ്യാപകമായി മണ്ണടിക്കല്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും പിടികൂടാനായിട്ടില്ല. ദേശീയപാത നാലുവരിപ്പാത നിര്‍മാണം നടക്കുന്നതിന്റെ മറവില്‍ അണയ്‌ക്കപ്പാറയില്‍ ദേശീയപാതയില്‍നിന്ന് 100 മീറ്റര്‍ മാറി അരയേക്കറോളം സ്ഥലമാണ് അനുമതിയില്ലാതെ നികത്തിയത്. വാഹനത്തിന് പോകാനായി പാടംനികത്തി വഴിയുമുണ്ടാക്കി. ഇവയെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് നടന്നത്.

മിക്കയിടത്തും രാത്രിയാണ് മണ്ണടിക്കല്‍ നടക്കുന്നത്. നികത്തലും കുന്നിടിക്കലും ഏറ്റവും കൂടുതല്‍ നടക്കുന്ന സമയമാണിതെങ്കിലും ജില്ലയുടെ ഒരിടത്തും കാര്യമായ പരിശോധനകള്‍ നടക്കുന്നില്ല. പാടം നികത്തുന്നതും അനധികൃത മണ്ണുകടത്തലും പിടികൂടാനായി രാത്രിയും പകലും പരിശോധനകള്‍ നടത്തിയിരുന്ന കലക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഒരുമാസത്തോളമായി പുറത്തിറങ്ങിയിട്ടില്ല. ഈ അവസരം മുതലെടുത്ത് പരമാവധി സ്ഥലങ്ങള്‍ മണ്ണിട്ട് നികത്താനുള്ള ശ്രമത്തിലാണ് സ്ഥലക്കച്ചവടക്കാര്‍. നിസ്സാരവിലയ്‌ക്ക് പാടം വാങ്ങി മണ്ണിട്ടുനികത്തി വന്‍തുകയ്‌ക്ക് മറിച്ചുവില്‍ക്കുന്ന ഭൂമാഫിയ ജില്ലയിലെങ്ങും സജീവമാണ്.

നികത്തിയപാടം പുര്‍വസ്ഥിതിയിലാക്കാനുള്ള നടപടികളുണ്ടാകാത്തതാണ് പാടംനികത്തല്‍ തുടരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

Kerala

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

News

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.