Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച സിപിഎമ്മുകാര്‍ കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 04:45 pm IST
in Alappuzha

ചേര്‍ത്തല: വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടാക്രമിച്ച കേസില്‍ ലോക്കല്‍ കമ്മറ്റി അംഗമടക്കം ഏഴ് സിപിഎം ഗുണ്ടകള്‍ പോലീസില്‍ കീഴടങ്ങി. വയലാര്‍ ലോക്കല്‍ കമ്മറ്റിയംഗം കണ്ടത്തില്‍കടവില്‍ ചിദംബരന്‍ (39),  അഞ്ചാം വാര്‍ഡ് വടക്കേ വെളി മുകേഷ് (21), തട്ടാംവെളി അശ്വിന്‍(25), ആറാം വാര്‍ഡില്‍ കുന്നത്തുചിറ സുഭാഷ് (32), തുരുത്തില്‍ അഖില്‍കൃഷ്ണ (വിഷ്ണു-25), ഏഴാം വാര്‍ഡ് കുന്തിരിശേരി അഖില്‍ ഷാജി (21), എല്ലുവെളി അജിത്ത് (22) എന്നിവരാണ് ചേര്‍ത്തല പോലീസില്‍ കീഴടങ്ങിയത്.

ഫെബ്രുവരി രണ്ടിനായിരുന്നു സിപിഎം ഗുണ്ടകള്‍ വയലാര്‍ പഞ്ചായത്തിലെ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിപ്പൊളിച്ചത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ആക്രമണത്തില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കടപ്പള്ളി വീട്ടില്‍ അമ്മിണി (68)ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പറാശേരി വേണുഗോപാല്‍, ചക്കുവെളി ഉണ്ണി, കണ്ടാരപ്പള്ളി ശരത്, ഏഴാം വാര്‍ഡ് കാട്ടിത്തറ സുമതി എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.

ആക്രമണത്തിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ വയലാറില്‍ സൈ്വര്യവിഹാരം നടത്തുമ്പോഴും പോലീസ് നിഷ്‌ക്രിയത്വം പാലിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വയലാറിലെയും പരിസര പ്രദേശങ്ങളിലെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങള്‍ മോഷണം പോകുന്നത് പതിവായിരുന്നു. രണ്ടാഴ്ച മുന്‍പ് ആക്രമണ കേസിലെ ഒന്നാം പ്രതി മുകേഷിന്റെ ബന്ധു മോഷ്ടിച്ച കൊടികള്‍ ആക്രിക്കടയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച കേസും പ്രതികള്‍ക്കെതിരെ നല്‍കിയെങ്കിലും അന്വേഷിക്കാം എന്ന് പറഞ്ഞതല്ലാതെ യാതൊരു നടപടികളും പോലീസിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായില്ല.

ആക്രമണത്തില്‍ ഇരയായവരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഭീഷണി സഹിക്കവയ്യാതെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വീടാക്രമണം നടന്ന് ഒരുമാസം പിന്നിട്ടിട്ടും സാക്ഷിമൊഴികള്‍ എടുക്കുവാന്‍ പോലും പോലീസ് തയ്യാറാകാത്തത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആക്ഷേപവും വ്യാപകമായിരുന്നു. ആക്രമണത്തിനിരയായവര്‍ പല തവണ പോലീസില്‍ ബന്ധപ്പെട്ടപ്പോഴും പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചതിനാലാണ് അറസ്റ്റ് വൈകുന്നതെന്നായിരുന്നു പോലീസ് വിശദീകരണം. ഇതിനിടെയാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങിയത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കകം ആക്രമണത്തില്‍ പങ്കാളികളല്ലായിരുന്ന ചിലരെ പ്രതികളാക്കി പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗം ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് രക്ഷിക്കുവാനുള്ള സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ വിജയിച്ചില്ല. പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ പ്രതികള്‍ക്ക് പങ്കെടുക്കുവാനാണ് അറസ്റ്റ് വൈകിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വേണുഗോപാലിന്റെ വീടാക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ ഇപ്പോള്‍ പോലീസില്‍ കീഴടങ്ങിയിരിക്കുന്നതെന്നും, ഒന്നില്‍ കൂടുതല്‍ കേസില്‍ പ്രതികളായവര്‍ക്കെതിരെ ഗുണ്ടാനിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്
Sports

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

India

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍
India

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍
India

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.