Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ച്ചനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2015, 12:10 am IST
in Samskriti

ഭക്തിയുടെ അഞ്ചാമത്തെ സാധനം അര്‍ച്ചനമാണ്. ചില ആചാര്യന്മാര്‍ അര്‍ച്ചനത്തെ ഭക്തിയുടെ പ്രഥമവും പ്രധാനവുമായ സാധനമായി അംഗീകരിച്ചിട്ടുണ്ട്. അര്‍ച്ചന ശബ്ദത്തിനു പൂജനമെന്നാണര്‍ത്ഥം.

അര്‍ച്ച്യന്‍, അര്‍ച്ചകള്‍, അര്‍ച്ചനത്തിനുള്ള ഉപകരണങ്ങള്‍ ഇങ്ങനെ മൂന്നു ഘടകങ്ങള്‍ അര്‍ച്ചനത്തിലുണ്ട്. പ്രകൃതവിഷയത്തില്‍ അര്‍ച്ച്യന്‍ ഈശ്വരനും, അര്‍ച്ചകന്‍ ഈശ്വരപ്രേമിയായ ജീവനും, അര്‍ച്ചനോപകരണങ്ങള്‍ പാദ്യം, അര്‍ഘ്യം പത്രം പുഷ്പം മുതലായ ദ്രവ്യങ്ങളുമാണ്. അതിനാല്‍ ഈശ്വരപ്രേമിയായ ജീവന്‍ പാദ്യം അര്‍ഘ്യം മുതലായ ഉപചാരദ്രവ്യങ്ങള്‍കൊണ്ട് പരമപുജ്യനായ ഈശ്വരനെ ഭക്തിപൂര്‍വ്വം പൂജിക്കുന്നതിന് അര്‍ച്ചനമെന്നു പറയാവുന്നതാണ്.

ഈശ്വരാനുഗ്രഹത്തിനുള്ള മുഖ്യസാധനമെന്നനിലയില്‍ എല്ലാ മതാവലംബികളും ഏറെക്കുറെ അംഗീകരിച്ചിട്ടുള്ള ഒന്നാണ് അര്‍ച്ചന. അതു സാര്‍വ്വജനീനവും, ഈശ്വരാനുഗ്രഹകരവുമായ ഒരു മതാനുഷ്ഠാനമായി ഇന്നു വികസിച്ചുകാണ്ടിരിക്കുകയാണ്. ഹിന്ദുക്കള്‍ ഈ അര്‍ച്ചന നിത്യകര്‍മ്മത്തില്‍പ്പെടുത്തിയിരിക്കുന്നു.

പഞ്ചയജ്ഞങ്ങള്‍ ഗൃഹസ്ഥാശ്രമികളുടെ നിത്യകര്‍മ്മങ്ങളില്‍പ്പെട്ടതാണല്ലോ.  അവയില്‍ രണ്ടാമത്തെ യജ്ഞം ദേവയജ്ഞമാകുന്നു. ആ ദേവയജ്ഞംതന്നെയാണു ദേവതാര്‍ച്ചന. അര്‍ച്ചനയ്‌ക്കുള്ള കാലം മദ്ധ്യാഹ്നത്തിനുമുമ്പാണു നല്ലതെന്നു പരിഗണിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ പ്രാതഃകാലത്തുള്ള വന്ദനം സന്ധ്യാവന്ദനം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ കഴിഞ്ഞു പൂജയാരംഭിക്കേണ്ടതാണ്.

അനേകം ദേവീദേവന്മാരെ പൂജിക്കുന്നതനുള്ള വിധികള്‍ ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ പ്രാമുഖ്യം അഞ്ചുദേവതകള്‍ക്കാണു കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഗണപതി, ശിവന്‍, വിഷ്ണു, ദേവീ, സൂര്യന്‍ ഇവരാണ് ആ ദേവതകള്‍. ഈ ദേവതകളെ ”പഞ്ചായതന” മെന്നുകൂടെപ്പറഞ്ഞുവരുന്നുണ്ട്. പഞ്ചഭൂതങ്ങളുടെ അധിപതികളായിട്ടാണ് പ്രസ്തുത ദേവതകളെ കല്പിച്ചിരിക്കുന്നത്. പൃഥിവീതത്വത്തിനു സൂര്യനും വായുതത്വത്തിനു ദേവിയും, ആകാശതത്വത്തിനു വിഷ്ണുവും അധിഷ്ഠാനദേവതകളാകുന്നു. ഈ ദേവതകളഞ്ചും ഒരേ ഈശ്വരന്റെ വിഭൂതികളാണെന്നുള്ളത് പൂജകന്മാര്‍ പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതാണ്.

ഓരോ വ്യക്തിയിലും പഞ്ചഭൂതങ്ങളിലേതെങ്കിലുമൊരു ഭൂതത്തിനു പ്രാധാന്യം സിദ്ധിച്ചിരിക്കും. അതനുസരിച്ച് ആ ഭൂതത്തിന്റെ അധിദേവതയിലായിരിക്കും ആ വ്യക്തിക്കു കൂടുതല്‍ ഭക്തിബഹുമാനങ്ങളുണ്ടായിരിക്കുക. അങ്ങനെ ഭക്തിബഹുമാനങ്ങള്‍ക്കു വിഷയമാകുന്ന ദേവതയാണ് അയാളുടെ ഇഷ്ടദേവത. ആ ഇഷ്ടദേവതയെ പരമപൂജ്യനായ ഒരു അതിഥി എന്ന നിലയില്‍ ക്ഷണിച്ചുവരുത്തി കഴിവനുസരിച്ചുള്ള ഉപചാരദ്രവ്യങ്ങള്‍ സമര്‍പ്പിച്ചു പൂജിച്ച് ഭക്തന്‍ തന്റെ പരമപ്രേമത്തെ പ്രകടിപ്പിക്കുകയാണ് ദേവതാര്‍ച്ചനത്തിന്റെ സ്വരൂപം.

”പ്രകൃതവിഷയം ഈശ്വരാര്‍ച്ചനമാണ്. ഇഷ്ടദേവതാപൂജ ഈശ്വരാര്‍ച്ചനമാകുമോ?” എന്നൊരു സംശയം ചിലര്‍ക്കെല്ലാമുണ്ടാകാം. ദേവതാരാധനയെ വിഗ്രഹാരാധനയെന്നു പറഞ്ഞ് ഹിന്ദുക്കളെ അധിക്ഷേപിക്കുന്നവരും ഒട്ടും കുറവല്ല. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് ഇവിടെ അല്പം വിവരിക്കാം. ഈശ്വരനും ഇഷ്ടദേവതയും രണ്ടല്ല.

ഈശ്വരനെത്തന്നെയാണ് ഒരു ഭക്തന്‍ ഇഷ്ടദേവതാരൂപത്തില്‍ ഉപാസിക്കുന്നത്. ധാര്‍മ്മികവിഷയങ്ങളെ പ്രതിപാദിക്കുന്നതില്‍ പരമപ്രാമാണ്യം ശബ്ദപ്രമാണമായ ശ്രുതികള്‍ക്കും സ്മൃതികള്‍ക്കുമാണ്.

ശ്രുതികളില്‍ ഇന്ദ്രന്‍, അഗ്നി, വായു, വരുണന്‍ മുതലായ നാമങ്ങളാല്‍ സ്തുതിക്കപ്പെടുന്ന ദേവതകള്‍ ഒരേ ഒരു ഈശ്വരന്റെ വിഭിന്നനാമരൂപങ്ങളാണ്. ”ഏകം സദ് വിപ്രാ ബഹുധാ വദന്തി” എന്നു തുടങ്ങിയ അനവധി വേദമന്ത്രങ്ങള്‍ ഈ പരമാര്‍ത്ഥം വെളിപ്പെടുത്തുന്നുണ്ട്. അതുപോലെ പുരാണേതിഹാസങ്ങളിലും തന്ത്രശാസ്ത്രങ്ങളിലും വര്‍ണ്ണിക്കപ്പെട്ടിട്ടുള്ള ഗണപതി, ശിവന്‍, വിഷ്ണു, ശക്തി, സൂര്യന്‍ മുതലായ ദേവതകളുടെയും ലക്ഷ്യാര്‍ത്ഥം പരിപൂര്‍ണനായ ഈശ്വരനാണെന്നു ശബ്ദപ്രമാണംകൊണ്ടു മനസ്സിലാക്കാവുന്നതാണ്. അതിനാല്‍ ഇഷ്ടദേവതാര്‍ച്ചന ഈശ്വരാര്‍ച്ചനംതന്നെയാണെന്നു സിദ്ധിക്കുന്നു.

വിഗ്രഹാരാധന നിന്ദാര്‍ഹമായ ഒരു സമ്പ്രദായമല്ല. ഈശ്വരനെ ഇന്ദ്രന്‍, അഗ്നി, ശിവന്‍, വിഷ്ണു മുതലായ വിശേഷരൂപങ്ങളില്‍ ഗ്രഹിച്ച് ആരാധിക്കുന്നതിനാണ് വിഗ്രഹരാധനയെന്നു പറയുക. ഈ രഹസ്യം മനസ്സിലാക്കിയാല്‍ എല്ല. മതാവലംബികളും വിഗ്രഹാരാധകന്മാരാണെന്നു സമ്മതിക്കാതിരിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.