Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചിന്നക്കടയിലാകെ ‘പൊടി’പൂരം ശ്വസിച്ചെന്നാല്‍ ആസ്തമ ഫ്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 11:39 pm IST
in Kollam

കൊല്ലം: മുഖമാകെ ടവല്‍ കൊണ്ട് മറച്ചല്ലാതെ ചിന്നക്കടയുടെ ഹൃദയവീഥികളില്‍ നടക്കാനാവാത്ത സ്ഥിതിയാണ്. സമീപത്തെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നവര്‍ ശ്വാസകോശരോഗങ്ങളുടെ ഭീഷണിയിലാണ്. ചിലര്‍ ഇവിടെയുള്ള ജോലി ഉപേക്ഷിച്ച് പോയി. മുന്‍കരുതലില്ലാതെ ഒരാഴ്ച ചിന്നക്കടയിലെ ഈ പൊടി അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചാല്‍ ആസ്തമാ പിടിപെടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ചിന്നക്കട അടിപ്പാത നിര്‍മാണം പുതുവര്‍ഷം പിന്നിട്ട് മുന്നേറുമ്പോള്‍ ജനങ്ങളുടെ ദുരിതപര്‍വം ഇരട്ടിക്കുന്നു. സഞ്ചാര സ്വാതന്ത്യം നിഷേധിച്ച് നടപ്പാത കെട്ടിയടച്ചതും രൂക്ഷമായ പൊടിശല്യവും ജനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീരാദുരിതമായിരിക്കുകയാണ്.

ഡിസംബര്‍ 31ന് മുന്‍പ് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് മേയര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ പറഞ്ഞത്. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസത്തിലധികം വേണമെന്ന അവസ്ഥയാണിപ്പോള്‍.

മേല്‍പാലമൊഴികെ അടിപ്പാതയുടെ ടാറിങ് ഒഴികെയുള്ള നിര്‍മാണങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. വാര്‍ഷിക അറ്റകുറ്റപണിക്കായി കൊച്ചിന്‍ റിഫൈനറി അടച്ചതിനാല്‍ ടാര്‍ കിട്ടാത്തതാണ് ടാറിങ് നീളാന്‍ കാരണമായിരിക്കുന്നത്. ഇതൊക്കെ സാങ്കേതിക പ്രശ്‌നമായി പറയുമ്പോഴും ജനങ്ങളുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. ചിന്നക്കടയിലെത്തുന്നവര്‍ പൊടി ശ്വസിക്കാതെ കടന്നുപോകാനാവാത്ത അവസ്ഥയാണ്. മേല്‍പാലത്തിനായി മണ്ണിട്ടു ഉയര്‍ത്തുന്നതും റോഡ് കുഴിക്കുന്നതും മൂലം പൊടി പരസര പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. പല കടകളുടെയും മുന്‍വശം മണ്ണും പൊടിയും നിറഞ്ഞ് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. ഇതിനിടയില്‍ സഞ്ചാരയോഗ്യമായ സ്ഥലങ്ങളെല്ലാം കെട്ടിയടച്ചത് കാല്‍നടയാത്രികരെ വലക്കുന്നു. റെയില്‍വേ സ്‌റ്റേഷനിലേക്കും പ്രസ് ക്ലബിലേക്കും കുമാര്‍ തീയറ്ററിന് മുന്നിലേക്കും പോകണമെങ്കില്‍ സര്‍ക്കസ് അഭ്യാസം പഠിക്കണമെന്ന അവസ്ഥയാണ്.

ഇതോടൊപ്പമാണ് രൂക്ഷമായ പൊടിശല്യം. ചിന്നക്കട റൗണ്ടില്‍ വച്ച് മൂക്കുപൊത്തിയാല്‍ റെയില്‍വെ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ എത്താതെ തുറക്കാനാവില്ല. അടിപ്പാതയ്‌ക്കായി ഗതാഗതം തടസപ്പെടുത്തിയ ബീച്ച് റോഡിന്റെ പുനര്‍നിര്‍മാണവും എന്ന് പൂര്‍ത്തികുമെന്നറിയില്ല. അടിപ്പാതയ്‌ക്കുവേണ്ടി റെയില്‍വേ മേല്‍പ്പാലം പൊളിച്ചപ്പോള്‍ത്തന്നെ അവിടെയുള്ള കടകളിലെ കച്ചവടം കുറഞ്ഞു. വില്‍പനക്കായി വച്ചിരിക്കുന്ന സാധനങ്ങളിലൊക്കെ പൊടിപിടിച്ചതിനാല്‍ പഴകിയതാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ വാങ്ങാതെ പോകുന്നതായി കടക്കാര്‍ പരാതിപ്പെടുന്നു. അടിപ്പാതയ്‌ക്കായി റോഡും വഴിയുമെല്ലാം മാറ്റിയപ്പോള്‍ കച്ചവടത്തിന്റെ തിരക്കും കൂടിയാണ് ഓര്‍മയായത്. വാഹനങ്ങളൊക്കെ കടപ്പാക്കടയിലൂടെ പോകുന്നതിനാല്‍ ചിന്നക്കടയുടെ കച്ചവടത്തിരക്കിപ്പോള്‍ അവിടെയാണ്. അടിപ്പാതയുടെ പണി എന്ന് തീരുമെന്ന് ഒരുറപ്പുമില്ല. എങ്കിലും അതുവരെ പൊടിതിന്ന് ഒടുവില്‍ ചിന്നക്കടയിലെ കച്ചവടക്കാരും സന്ദര്‍ശകരുമെല്ലാം നിത്യരോഗികളായി മാറുമെന്നുറപ്പാണ്.

അടിപ്പാത ഇന്ന് തുറക്കും, പണി നാളെ തീരുമെന്നൊക്കെ പറയാന്‍ തുടങ്ങിയിട്ട് കാലം കഴിയുകയാണ്. ഓരോമാസം തുടങ്ങുമ്പോഴും അടുത്തമാസം തീര്‍ക്കുമെന്ന് മുന്‍കൂറായി പറയുന്നതാണ് കോര്‍പ്പറേഷന്‍ അധികാരികളുടെ പതിവ്. ഒടുവില്‍ അത് മടുത്തപ്പോള്‍ പണി വൈകുമെന്ന് മന്ത്രിതന്നെ വന്ന് പറഞ്ഞു. ഡിസംബര്‍ 31നകം 90 ശതമാനം പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നായിരുന്നു സ്ഥാനമേറ്റയുടനെ പുതിയ മേയറുടെ പക്ഷം. പൊടിശല്യം ഒഴിവാക്കാന്‍ മണ്ണില്‍ വെള്ളം നനയ്‌ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഇത്തരം നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് നനയ്‌ക്കുന്നത് പതിവാണ്. എന്നാല്‍ എവിടെ അതുമുണ്ടാവുന്നില്ല. ഇരുചക്രവാഹനയാത്രികര്‍ ഉള്‍പ്പടെയുള്ളവരെ കറക്കുന്നതാണ് മറ്റൊരു പ്രശ്‌നം. റോഡിന്റെ ഒരു ഭാഗം തുറക്കുകയും മറുഭാഗം അടക്കുകയും ചെയ്യും. ഇതറിയാതെ എത്തുന്ന വാഹനയാത്രികര്‍ക്ക് അടിച്ചിട്ട ഭാഗത്തെത്തി പൊടി തന്ന് മടങ്ങേണ്ടി വരുന്നു. ചിന്നക്കടയിലെ ദുരിതങ്ങള്‍ അവസാനിക്കാന്‍ ജനം രംഗത്തിറങ്ങേണ്ട സ്ഥിതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

India

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.