Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചിന്നക്കടയിലാകെ ‘പൊടി’പൂരം ശ്വസിച്ചെന്നാല്‍ ആസ്തമ ഫ്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 11:39 pm IST
in Kollam

കൊല്ലം: മുഖമാകെ ടവല്‍ കൊണ്ട് മറച്ചല്ലാതെ ചിന്നക്കടയുടെ ഹൃദയവീഥികളില്‍ നടക്കാനാവാത്ത സ്ഥിതിയാണ്. സമീപത്തെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നവര്‍ ശ്വാസകോശരോഗങ്ങളുടെ ഭീഷണിയിലാണ്. ചിലര്‍ ഇവിടെയുള്ള ജോലി ഉപേക്ഷിച്ച് പോയി. മുന്‍കരുതലില്ലാതെ ഒരാഴ്ച ചിന്നക്കടയിലെ ഈ പൊടി അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചാല്‍ ആസ്തമാ പിടിപെടുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ചിന്നക്കട അടിപ്പാത നിര്‍മാണം പുതുവര്‍ഷം പിന്നിട്ട് മുന്നേറുമ്പോള്‍ ജനങ്ങളുടെ ദുരിതപര്‍വം ഇരട്ടിക്കുന്നു. സഞ്ചാര സ്വാതന്ത്യം നിഷേധിച്ച് നടപ്പാത കെട്ടിയടച്ചതും രൂക്ഷമായ പൊടിശല്യവും ജനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീരാദുരിതമായിരിക്കുകയാണ്.

ഡിസംബര്‍ 31ന് മുന്‍പ് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് മേയര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ പറഞ്ഞത്. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മാസത്തിലധികം വേണമെന്ന അവസ്ഥയാണിപ്പോള്‍.

മേല്‍പാലമൊഴികെ അടിപ്പാതയുടെ ടാറിങ് ഒഴികെയുള്ള നിര്‍മാണങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. വാര്‍ഷിക അറ്റകുറ്റപണിക്കായി കൊച്ചിന്‍ റിഫൈനറി അടച്ചതിനാല്‍ ടാര്‍ കിട്ടാത്തതാണ് ടാറിങ് നീളാന്‍ കാരണമായിരിക്കുന്നത്. ഇതൊക്കെ സാങ്കേതിക പ്രശ്‌നമായി പറയുമ്പോഴും ജനങ്ങളുടെ ദുരിതം വര്‍ധിച്ചിരിക്കുകയാണ്. ചിന്നക്കടയിലെത്തുന്നവര്‍ പൊടി ശ്വസിക്കാതെ കടന്നുപോകാനാവാത്ത അവസ്ഥയാണ്. മേല്‍പാലത്തിനായി മണ്ണിട്ടു ഉയര്‍ത്തുന്നതും റോഡ് കുഴിക്കുന്നതും മൂലം പൊടി പരസര പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. പല കടകളുടെയും മുന്‍വശം മണ്ണും പൊടിയും നിറഞ്ഞ് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. ഇതിനിടയില്‍ സഞ്ചാരയോഗ്യമായ സ്ഥലങ്ങളെല്ലാം കെട്ടിയടച്ചത് കാല്‍നടയാത്രികരെ വലക്കുന്നു. റെയില്‍വേ സ്‌റ്റേഷനിലേക്കും പ്രസ് ക്ലബിലേക്കും കുമാര്‍ തീയറ്ററിന് മുന്നിലേക്കും പോകണമെങ്കില്‍ സര്‍ക്കസ് അഭ്യാസം പഠിക്കണമെന്ന അവസ്ഥയാണ്.

ഇതോടൊപ്പമാണ് രൂക്ഷമായ പൊടിശല്യം. ചിന്നക്കട റൗണ്ടില്‍ വച്ച് മൂക്കുപൊത്തിയാല്‍ റെയില്‍വെ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ എത്താതെ തുറക്കാനാവില്ല. അടിപ്പാതയ്‌ക്കായി ഗതാഗതം തടസപ്പെടുത്തിയ ബീച്ച് റോഡിന്റെ പുനര്‍നിര്‍മാണവും എന്ന് പൂര്‍ത്തികുമെന്നറിയില്ല. അടിപ്പാതയ്‌ക്കുവേണ്ടി റെയില്‍വേ മേല്‍പ്പാലം പൊളിച്ചപ്പോള്‍ത്തന്നെ അവിടെയുള്ള കടകളിലെ കച്ചവടം കുറഞ്ഞു. വില്‍പനക്കായി വച്ചിരിക്കുന്ന സാധനങ്ങളിലൊക്കെ പൊടിപിടിച്ചതിനാല്‍ പഴകിയതാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ വാങ്ങാതെ പോകുന്നതായി കടക്കാര്‍ പരാതിപ്പെടുന്നു. അടിപ്പാതയ്‌ക്കായി റോഡും വഴിയുമെല്ലാം മാറ്റിയപ്പോള്‍ കച്ചവടത്തിന്റെ തിരക്കും കൂടിയാണ് ഓര്‍മയായത്. വാഹനങ്ങളൊക്കെ കടപ്പാക്കടയിലൂടെ പോകുന്നതിനാല്‍ ചിന്നക്കടയുടെ കച്ചവടത്തിരക്കിപ്പോള്‍ അവിടെയാണ്. അടിപ്പാതയുടെ പണി എന്ന് തീരുമെന്ന് ഒരുറപ്പുമില്ല. എങ്കിലും അതുവരെ പൊടിതിന്ന് ഒടുവില്‍ ചിന്നക്കടയിലെ കച്ചവടക്കാരും സന്ദര്‍ശകരുമെല്ലാം നിത്യരോഗികളായി മാറുമെന്നുറപ്പാണ്.

അടിപ്പാത ഇന്ന് തുറക്കും, പണി നാളെ തീരുമെന്നൊക്കെ പറയാന്‍ തുടങ്ങിയിട്ട് കാലം കഴിയുകയാണ്. ഓരോമാസം തുടങ്ങുമ്പോഴും അടുത്തമാസം തീര്‍ക്കുമെന്ന് മുന്‍കൂറായി പറയുന്നതാണ് കോര്‍പ്പറേഷന്‍ അധികാരികളുടെ പതിവ്. ഒടുവില്‍ അത് മടുത്തപ്പോള്‍ പണി വൈകുമെന്ന് മന്ത്രിതന്നെ വന്ന് പറഞ്ഞു. ഡിസംബര്‍ 31നകം 90 ശതമാനം പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നായിരുന്നു സ്ഥാനമേറ്റയുടനെ പുതിയ മേയറുടെ പക്ഷം. പൊടിശല്യം ഒഴിവാക്കാന്‍ മണ്ണില്‍ വെള്ളം നനയ്‌ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഇത്തരം നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ച് നനയ്‌ക്കുന്നത് പതിവാണ്. എന്നാല്‍ എവിടെ അതുമുണ്ടാവുന്നില്ല. ഇരുചക്രവാഹനയാത്രികര്‍ ഉള്‍പ്പടെയുള്ളവരെ കറക്കുന്നതാണ് മറ്റൊരു പ്രശ്‌നം. റോഡിന്റെ ഒരു ഭാഗം തുറക്കുകയും മറുഭാഗം അടക്കുകയും ചെയ്യും. ഇതറിയാതെ എത്തുന്ന വാഹനയാത്രികര്‍ക്ക് അടിച്ചിട്ട ഭാഗത്തെത്തി പൊടി തന്ന് മടങ്ങേണ്ടി വരുന്നു. ചിന്നക്കടയിലെ ദുരിതങ്ങള്‍ അവസാനിക്കാന്‍ ജനം രംഗത്തിറങ്ങേണ്ട സ്ഥിതിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.