Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊമ്പന്മാര്‍ ചിന്നം വിളിച്ചു; ചെന്നൈ ചിതയില്‍ വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2014, 09:42 am IST
in Football

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഇതുവരെ കണ്ടതില്‍വെച്ചേറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി കേരള ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിന്‍ എഫ്‌സിയും ഏറ്റുമുട്ടിയപ്പോള്‍ ജയം കേരളത്തിന്റെ പ്രതിനിധികള്‍ക്ക്. രണ്ട് മിനിറ്റിനിടെ നേടിയ ഇരട്ട ഗോളുകള്‍ ഉള്‍പ്പെടെ മൂന്നു തവണ ചെന്നൈയിന്റെ വലകുലുക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ പ്രതീക്ഷ സജീവമാക്കിയത്. സ്വന്തംകളത്തില്‍ 16ന് നടക്കുന്ന രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വിജയിച്ചാലേ ചെന്നൈയിന് കലാശക്കളത്തിലെത്താന്‍ കഴിയൂ.

ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഇഷ്ഫഖ് അഹമ്മദും ഇയാന്‍ ഹ്യൂമും ഇഞ്ചുറി സമയത്ത് സുശാന്ത് മാത്യുവും ഗോളുകള്‍ നേടി. പ്രാഥമിക റൗണ്ടില്‍ ചെന്നൈയിനോടേറ്റ രണ്ട് പരാജയങ്ങള്‍ക്കുള്ള ഗംഭീര പകരംവീട്ടലുകൂടിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.

കളിയുടെ തുടക്കം മുതല്‍ മെക്‌സിക്കന്‍ തിരമാലകണക്കെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റമാണ് കണ്ടത്. 26-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ വല കുലുക്കിയെങ്കിലൂം റഫറി ഓഫ് സൈഡ് വിധിച്ചു. തൊട്ടുപിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് തവണ എതിര്‍ വല ചലിപ്പിച്ചു. ആദ്യം ഇഷ്ഫഖും പിന്നെ ഹ്യൂമും. വിക്ടര്‍ ഹെരേര നല്‍കിയ പാസില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ഇഷ്ഫഖ് ചെന്നൈയിന്‍ ഗോളി ഗന്നാരോ ബ്രഗ്ലിയാനോയെ കീഴടക്കിയത്.

പിന്നാലെ പിയേഴ്‌സന്റെ പാസ് സ്വീകരിച്ച് ഇഷ്ഫഖ് മറിച്ചുനല്‍കിയ പന്തില്‍ സൂപ്പര്‍താരം ഹ്യൂം സ്‌കോര്‍ ചെയ്തതോടെ ബ്ലാസ്‌റ്റേഴ്‌സ് 2-0ന് മുന്നിലെത്തി. ചെന്നൈയിന്‍ പ്രതിരോധ ഭടന്‍മാരെ നിരായുധരാക്കിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് ഗോളുകളും.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെന്നൈയിന്‍ ഒരു മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 79-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ലീഡ് നേടിയെന്ന് ഉറപ്പിച്ചെങ്കിലും ചെന്നൈയിന്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനം വിലങ്ങുതടിയായി. ബാരിസിച്ചിന്റെ പാസ് ഹ്യൂമിന്. ഹ്യൂം വീണ്ടും തിരിച്ച് ബാരിസിച്ചിന്.ബാരിസിച്ച് തൊടുത്ത ഷോട്ട് ചെന്നൈയിന്‍ ഗോളി ഉജ്ജ്വലമായി തടുത്തിട്ടു. റീബൗണ്ടില്‍ ബാരിസിച്ചിന്റെ ഷോട്ട് ചെന്നൈയിന്‍ എഫ്‌സിയുടെ നെസ്റ്റ തടഞ്ഞു. ഉയര്‍ന്നു വന്ന പന്ത് ബാരിസിച്ച് മറ്റൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചു. എന്നാല്‍ ഗോളി അത്ഭുതകരമായി പറന്ന് ഗോള്‍ ലൈന്‍ സേവിലൂടെ അപകടം ഒഴിവാക്കി.

ഇഞ്ചുറി സമയത്ത് ചെന്നൈയിന്‍ എഫ്‌സിയുടെ നെഞ്ചകം പിളര്‍ന്ന മൂന്നാം ഗോളും പിറന്നു. ഹ്യൂം മൈതാനമധ്യത്തുനിന്ന് തള്ളിക്കൊടുത്ത പന്തുമായി മുന്നോട്ട് കുതിച്ചശേഷം സുശാന്ത് മാത്യു ബോക്‌സ് പുറത്ത് ഇടതുമൂലയില്‍ നിന്ന് പറത്തിയ തകര്‍പ്പന്‍ ഷോട്ട് മഴവില്ലുകണക്കെ വളഞ്ഞ് വലയില്‍ പതിച്ചപ്പോള്‍ മുഴുനീളെ പറന്ന ചെന്നൈയിന്‍ ഗോളിക്ക് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

പുതിയ വാര്‍ത്തകള്‍

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.