Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദുരന്ത ഭീഷണി ഉയര്‍ത്തി പടക്കനിര്‍മ്മാണ ശാലകള്‍ നിരവധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 09:10 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ പടക്ക നിര്‍മാണ മേഖലയില്‍ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം അപകടങ്ങള്‍ പതിവായിട്ടും നടപടിയില്ല. വേണ്ടത്ര സുരക്ഷിതത്വം ഒരുക്കാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ പോലും നിരവധി പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണശാലകള്‍ക്കെതിരേ നാട്ടുകാര്‍ രംഗത്തെത്താറുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കാറില്ല. തൊഴിലാളികള്‍ക്കു പോലും സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് ദുരന്തങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

ചേര്‍ത്തല, മാരാരിക്കുളം തെക്ക്, പാതിരപ്പള്ളി, കലവൂര്‍, പള്ളിപ്പാട്, കണ്ടല്ലൂര്‍, കാര്‍ത്തികപ്പള്ളി, ചാരുംമൂട് മേഖലകളില്‍ പടക്ക നിര്‍മാണശാലകളുടെ പ്രവര്‍ത്തനം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നു പരാതികളുണ്ടായിരുന്നു. നാട്ടുകാര്‍ പലതവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങളും നിബന്ധനകളും പാലിക്കാതെയുള്ള പടക്കനിര്‍മ്മാണം അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമാകുന്നു. ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടമാണ് ഇതില്‍ ഒടുവിലത്തേത്.

ചെറിയ അളവില്‍ മാത്രം വെടിമരുന്നു ശേഖരിക്കുന്നതിനുള്ള ലൈസന്‍സുകളുടെ മറവിലാണ് സുരക്ഷിതമല്ലാത്ത രീതിയില്‍ വീടുകള്‍തോറും പടക്കനിര്‍മാണവും വില്‍പനയും നടത്തുന്നത്. പോലീസിന്റെ പരിശോധന നടക്കുമ്പോള്‍ ലൈസന്‍സന്‍സുള്ളവര്‍ നല്‍കുന്ന നിര്‍മാണ സാമഗ്രികള്‍ വീടുകളില്‍ ശേഖരിച്ച് ഉത്പാദനം നടത്തുന്ന സാധാരണക്കാരാണു കുടുങ്ങുന്നത്. വന്‍കിടക്കാര്‍ പിടിയിലാകാറില്ല.

സമീപത്തു താമസക്കാരില്ലാത്തതും ഫയര്‍ഫോഴ്‌സ് വാഹനം എത്താനുള്ള സൗകര്യമുള്ളതുമായ സ്ഥലത്തായിരിക്കണം പടക്കനിര്‍മാണം നടത്തേണ്ടതെന്നാണു നിയമം. ഇതു പാലിക്കാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ നിര്‍മാണം വന്‍ ദുരന്തത്തിനു വഴിവയ്‌ക്കും. എന്നാല്‍ രാഷ്ര്ടീയസ്വാധീനവും പോലീസുമായുള്ള അടുപ്പവും സഹായകമാക്കി പലയിടത്തും അനധികൃത പടക്കനിര്‍മാണം പൊടിപൊടിക്കുന്നു.

ചേര്‍ത്തലയില്‍ അപകടമുണ്ടായ വീടിന് സമീപം നിരവധി വീടുകളാണുണ്ടായിരുന്നത്. ഇവിടേക്ക് ഗതാഗത സൗകര്യവും ഉണ്ടായിരുന്നില്ല. ഇവിടെ ഇത്തരത്തില്‍ വന്‍തോതില്‍ പടക്കശേഖരം ഉണ്ടായിരുന്നതായി പരിസര വാസികള്‍ പോലും അറിഞ്ഞിരുന്നില്ല. ക്രിസ്മസും, ഉത്സവവും, മണ്ഡലകാലവും മുന്നില്‍ക്കണ്ട് ഇപ്പോള്‍ നിര്‍മാണം സജീവമായിരിക്കുകയാണ്. ഇത്തരത്തില്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുമ്പോഴുണ്ടായ സ്‌ഫോടനങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പത്തോളം പേരാണു ജില്ലയില്‍ മരിച്ചത്. പോലീസ് പരിശോധന കര്‍ശനമാക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്.

അനധികൃത പടക്കനിര്‍മാണശാലകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ മേഖല ഇനിയും വലിയ ദുരന്തങ്ങള്‍ക്കു സാക്ഷ്യം വഹിക്കേണ്ടിവരും. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ കലവൂര്‍ വില്ലേജ് ഓഫീസിനു വടക്ക് ചാപ്പലിനു സമീപം പ്രവര്‍ത്തിക്കുന്ന പടക്കശാലയ്‌ക്കെതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു.പ്രദേശവാസികളുടെ സമ്മതം കൂടാതെ സമീപത്തെ പാടം നികത്തിയാണു പടക്കനിര്‍മ്മാണശാല സ്ഥാപിച്ചിരിക്കുന്നതെന്ന് കാട്ടി നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

പാതിരപ്പള്ളി കരിങ്ങാട്ടക്കുഴി ഭാഗത്ത് രണ്ടു വര്‍ഷം മുമ്പ് പടക്കശാലയില്‍ സ്‌ഫോടനമുണ്ടായി രാധാമണി എന്ന വീട്ടമ്മ മരിച്ചിരുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ച് പടക്കനിര്‍മാണം വ്യാപകമാണെന്ന നാട്ടുകാരുടെ നിരന്തര പരാതിയെത്തുടര്‍ന്നു കഴിഞ്ഞദിവസം ഇവിടെ മണ്ണഞ്ചേരി പോലീസ് നടത്തിയ പരിശോധനയില്‍ കരിങ്ങാട്ടക്കുഴി ബാബു, ഇയാളുടെ ഭാര്യ ഗീത എന്നിവരെ അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് ഓലപ്പടക്കവും കരിമരുന്നും പടിച്ചെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

New Release

മായൻ ആരംഭിച്ചു

New Release

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.