ആന്തരലോകം, സത്യവസ്തു, ബാഹ്യലോകത്തെക്കാള്‍ എത്രയോ ഉത്കൃഷ്ടമാണ്; ബാഹ്യലോകം സത്യലോകത്തിന്റെ ഒരു ഛായാവിസര്ഗ്ഗംമാത്രം. ഈ ലോകം സത്യവുമല്ല, അസത്യവുമല്ല, അതു സത്യത്തിന്റെ ഒരു നിഴല്‍ മാത്രം. കവി പാടുന്നു: ‘മനോരഥം സത്യത്തിന്റെ കനകം പൂശിയ പ്രതിച്ഛായയാണ്. നാം സൃഷ്ടിയില്‍ പ്രവേശിക്കുന്നു.
അപ്പോളതു നമുക്കു സജീവമായിത്തീരുന്നു. വസ്തുക്കള്‍ സ്വയം ജഡങ്ങളാണ്; നാമാണ് അവയ്ക്കു ചൈതന്യം നലകുന്നത്. നാം തിരിഞ്ഞുനോക്കി മൂഢന്മാരെപ്പോലെ അവയെ പേടിക്കുന്നു. അല്ലെങ്കില്‍ ആസ്വാദിക്കുന്നു. നാം ആ മീന്കാരികളെപ്പോലെയാകരുത്, അവര്‍ ചന്തയില്‍നിന്നു മടങ്ങുമ്പോള്‍ പേമാരിയില്‍പ്പെട്ട് ഒരു പൂക്കാരന്റെ വീട്ടില്‍ അഭയം തേടി.
പൂന്തോട്ടത്തിലെ തൂമണം തൂകുന്ന തെന്നല്‍ ഏല്ക്കുന്ന ഒരു മുറിയിലാണ് അവരെ അന്നുരാത്രി താമസിപ്പിച്ചത്. അവരുറങ്ങാന്‍ പണിപ്പെട്ടിട്ട് പറ്റിയില്ല: ഒടുവില്‍ അവരിലൊരുത്തി, തങ്ങളുടെ മീന്‍കുട്ട നനച്ചു തലയ്ക്കല്‍ വെച്ചുനോക്കാമെന്ന് അഭിപ്രായപ്പെട്ടു. എന്നിട്ടവര്‍ സുഖമായുറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: