Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തീരദേശ സംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2014, 10:29 pm IST
in Vicharam

ഇന്ന് ഭൂമാഫിയ കേരളത്തില്‍ ശക്തിയാര്‍ജിക്കുമ്പോള്‍ വയലുകളും കുന്നുകളുമിടിച്ചും കാട് നശിപ്പിച്ചും കായലും സമുദ്രവും കയ്യേറിയും ബഹുനില കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ നശിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ആവാസവ്യവസ്ഥ മാത്രമല്ല, സമുദ്രത്തിലെയും കായലിലെയും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണ്. മത്സ്യം കേരളത്തിലെ കയറ്റുമതി വസ്തുക്കളിലൊന്നാണ്. ഇന്ന് തീരദേശ പരിസ്ഥിതി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നില്ല. ദ്വീപുകളിലും നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സ്റ്റാറ്റസ് സിമ്പലായി മാറിയിരിക്കുന്ന സീവ്യൂവും വാട്ടര്‍ ഫ്രണ്ട് ഫഌറ്റുകളും ഉള്‍പ്പെടെയുള്ള ബഹുനില സൗധങ്ങള്‍ മലയാളികള്‍ ഉയര്‍ത്തുന്നത്. ഇതിന്റെയെല്ലാം ഇരകള്‍ തീരദേശനിവാസികളും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരുമാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികള്‍ എതിരാകുന്നത് അത് അവരുടെ ഉപജീവനമാര്‍ഗത്തിന് വെല്ലുവിളിയാകുന്നതിനാലാണ്. കേരള തീരക്കടലിലെ മത്സ്യങ്ങള്‍, പ്രത്യേകിച്ച് ചെമ്മീന്‍ മുതലായവ കയറ്റുമതിയില്‍ സുപ്രധാന ഇനങ്ങളാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ ആഴക്കടല്‍ ശൂന്യമാകുമ്പോള്‍ 500 മീറ്ററിനുള്ളില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുന്നു. തീരദേശ നിവാസികള്‍ അല്ലെങ്കിലും ദുരിതബാധിതരാണ്. കാലാവസ്ഥാ വ്യതിയാനം, സുനാമി പോലുള്ള പ്രതിഭാസം ജനങ്ങളെ പരിസ്ഥിതി അഭയാര്‍ത്ഥികളാക്കുകയാണ്.

ഇപ്പോള്‍തന്നെ ശുദ്ധജലം എന്നത് കിട്ടാക്കനിയാണ്. അതിനുള്ള പ്രധാനകാരണം ഉപ്പുവെള്ള കയറ്റം മാത്രമല്ല, കേരളീയരുടെ ശുചിത്വബോധമില്ലായ്‌മ മൂലം അവര്‍ കായലിലും കടലിലും കുടിവെള്ളം തരുന്ന നദികളില്‍പ്പോലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതാണ്. പക്ഷേ കാലാവസ്ഥാ വ്യതിയാനവും സുനാമി പോലുള്ള പ്രതിഭാസവും കടല്‍ക്ഷോഭവും കടല്‍ കരയെടുക്കുന്നതുമെല്ലാം തീരദേശ നിവാസികളുടെ ജീവിതം ദുരിതമയമാക്കുന്നു. പക്ഷേ അവര്‍ അനുഭവിക്കുന്ന ദുരവസ്ഥ ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനോ പരിഹാരം കാണാനോ കാര്യമായ ശ്രമങ്ങള്‍ നടന്നുകാണുന്നില്ല. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ജനസാന്ദ്രത ഒരു ചതുരശ്ര കി.മീറ്ററില്‍ 2150 ആണത്രെ. ഇതുതന്നെ ഒരു ദുരന്തം വരുമ്പോള്‍ മരണസംഖ്യ ഉയരാന്‍ കാരണമാകുന്നു. ഇവിടെ വനനശീകരണവും കണ്ടല്‍ക്കാട് നശീകരണവും ഒരുപോലെ വ്യാപകമാണ്. ഇതുമൂലം മത്സ്യക്കുഞ്ഞുങ്ങളുടെ പ്രജനനം നടക്കാതെ കടല്‍ജലം അമ്ലപൂരിതമാകുമ്പോള്‍ ജലജീവികള്‍ ചത്തൊടുങ്ങുകയും ചെയ്യും. തീരദേശനിവാസികളും മത്സ്യത്തൊഴിലാളികളും ഇതുമൂലം ദുരിതത്തില്‍പ്പെടുന്നു. അവര്‍ക്ക് തൊഴിലും ഭക്ഷണവും നല്‍കുന്നത് കടലാണ്. പക്ഷേ തീരദേശനിവാസികളുടെ സംരക്ഷണത്തിനോ, പ്രകൃതിദുരന്തങ്ങള്‍ പ്രവചിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ തീരദേശമേഖലകളിലും ദ്വീപുകളിലും സ്ഥാപിക്കാനോ ഉള്ള ദീര്‍ഘവീക്ഷണം ഭരണാധികാരികള്‍ക്കില്ല. മത്സ്യബന്ധന സമൂഹം ശ്രദ്ധയില്‍വരുന്നത് അവരുടെ വോട്ടിനുവേണ്ടി യാചിക്കാന്‍ പോകുമ്പോള്‍ മാത്രമാണല്ലോ.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് 500 മീറ്ററില്‍ അപ്പുറത്തുള്ള മത്സ്യബന്ധനവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നാണ്. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാണ്. ചെറിയ മത്സ്യബന്ധന ബോട്ടുകള്‍ 200നും 500 മീറ്റിനും മധ്യേ മത്സ്യബന്ധനം നടത്തുന്നതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശം 1178 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ കൂടി ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തണമെന്നാണ്. ആഗോള താപനം, കൊടുങ്കാറ്റ് മുതലായവ മത്സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങളാണ്. പക്ഷേ ഈ ആഗോളവല്‍കൃത കാലഘട്ടത്തില്‍ ഒരു ‘നീലവിപ്ലവ’ മാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. ഇന്ത്യന്‍ എക്കോണമിക് സോണിനും ഇതേ ആവശ്യമാണ്. ആഴക്കടല്‍ മത്സ്യബന്ധനം അപകടമാണെന്നും ചെറിയ മത്സ്യബന്ധന ബോട്ടുകളാണ് വേണ്ടത് എന്നുമാണ് അവര്‍ ഉയര്‍ത്തുന്ന വാദം. പക്ഷേ ഇന്ത്യന്‍ മത്സ്യബന്ധനം ഇന്ന് ആഗോളവല്‍കൃത ലോക തൊഴില്‍ സംസ്‌ക്കാരത്തിന്റെ ഭാഗമാകുകയാണല്ലോ. അതുകൊണ്ടുതന്നെ കേരളത്തിന്റെ സവിശേഷ ഭൂമിശാസ്ത്ര സാഹചര്യം കണക്കിലെടുത്ത് കായല്‍ത്തീരങ്ങള്‍ വികസന നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നുവരുന്നു. തീരദേശ സംരക്ഷണനിയമം ഊര്‍ജിതമായി നടപ്പാക്കുകയും തീരദേശ കയ്യേറ്റം കര്‍ശനമായി നിയന്ത്രിക്കുകയും വേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.