Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അണിയറയില്‍ ആറംഗ വിജയശില്‍പ്പികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2014, 01:21 am IST
in Vicharam

മഹാരാഷ്‌ട്രയിലെ ബിജെപിക്ക് വിജയത്തിന്റെ ശില്‍പ്പികള്‍ ആറുപേരാണ്. എന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിജയം കാണുന്ന പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ദേശീയ സെക്രട്ടറി വി. സതീഷ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് പ്രതാപ് റൂഡി, ദേശീയ വൈസ് പ്രസിഡണ്ട് വിനയ്‌സഹസ്ര ബുദ്ധെ, ഓം മാത്തൂര്‍, സുനില്‍ ബന്‍സാല്‍, പാര്‍ട്ടി വക്താവ് മാധവ് ഭണ്ഡാരി എന്നി ആറു പേരാണ് സര്‍വ്വതിനും ചുക്കാന്‍ പിടിച്ചത്.

കാല്‍ നൂറ്റാണ്ട് പഴക്കമുള്ള സഖ്യത്തില്‍നിന്ന് ശിവസേന പിന്മാറിയപ്പോള്‍ ബിജെപി ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതില്‍ നെറ്റി ചുളിച്ചവരേറെ. സംസ്ഥാനത്തെ ഏതാനും ചില ജില്ലകളില്‍ മാത്രമേ പാര്‍ട്ടിക്ക് സ്വാധീനമുള്ളെന്നതായിരുന്നു മറ്റു പാര്‍ട്ടികളുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിനും ശിവസേനക്കുമുള്ള ശക്തി മഹാരാഷ്‌ട്രയില്‍ ബിജെപിക്കില്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകരും കരുതിയിരുന്നു. എന്നാല്‍ ലോക്‌സഭാ വിജയം സംസ്ഥാനത്ത് ആവര്‍ത്തിക്കാമെന്ന് ബിജെപി നേതൃത്വത്തിന് ഉറപ്പായിരുന്നു. എന്നാല്‍, ശിവസേന മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് വിശ്വസിച്ചിരുന്നേയില്ല. സീറ്റ് വിഭജന ചര്‍ച്ചകളില്‍ പരമാവധി വിട്ടു വീഴ്ച നടത്താനായിരുന്നു പാര്‍ട്ടിക്ക് താത്പര്യം.

എന്നാല്‍ ശിവസേനയുടെ മര്‍ക്കട മുഷ്ടിയാണ് ബന്ധം അവസാനിപ്പിച്ചത്. മൂന്നു സീറ്റിന്റെ പേരില്‍ അവര്‍ പിരിഞ്ഞു. ഈ സമയം അറുപത് ശതമാനം സീറ്റുകളില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ തലേന്നാളായിട്ടും. പക്ഷെ, അമിത് ഷാക്ക് അതൊരു പ്രശ്‌നമേ ആയിരുന്നില്ല. ഒറ്റക്ക് മത്സരിക്കുവാനുള്ള തീരുമാനത്തിന് ശേഷം മണിക്കൂറുകള്‍ക്കകം തെരഞ്ഞെടുപ്പിലെ പാര്‍ട്ടിപദ്ധതി രേഖ തയ്യാറാക്കുവാന്‍ ഷായ്‌ക്ക് കഴിഞ്ഞു.

ജൂലായ് മുതലേ ഷാ പ്രചാരണം ആരംഭിച്ചിരുന്നു.  ഷായുടെ നിര്‍ദേശാനുസരണം ഭണ്ഡാരിയും സതീശും മഹാരാഷ്‌ട്രയിലുടനീളം സഞ്ചരിച്ച് പ്രാദേശിക പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണ രൂപപ്പെടുത്തുകയും ചെയ്തു. സഖ്യം അവസാനിച്ചപ്പോള്‍, ഷായുടെ ഈ ഹോംവര്‍ക്ക് മൂലം കാര്യങ്ങള്‍ വളരെ എളുപ്പമായി. ഷായ്‌ക്ക് യാതൊരു ഉത്കണ്ഠയുമുണ്ടായിരുന്നില്ല.

മാത്തൂര്‍, റൂഡി, ബന്‍സാല്‍ എന്നിവര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കി. ഷായുമായും മോദിയുമായും അടുത്ത ബന്ധമുള്ള മാത്തൂര്‍ ഗുജറാത്തില്‍ പ്രഭാരിയായിരുന്നതില്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബന്‍സാലിന്റെ പദ്ധതിയാണ് പാര്‍ട്ടിക്ക് എണ്‍പതില്‍ എഴുപത്തിമൂന്ന് സീറ്റും നേടിക്കൊടുത്തത്. സംസ്ഥാനത്തെ രാഷ്‌ട്രീയ കരുനീക്കങ്ങള്‍, മറ്റു പാര്‍ട്ടികളിലുണ്ടാവുന്ന സംഭവ വികാസങ്ങള്‍, ചര്‍ച്ച എന്നിവ സംബന്ധിച്ച നിരീക്ഷണ ച്ചുമതല മാത്തൂരിനായിരുന്നു.

പ്രധാനമന്ത്രി മോദിയുടേതടക്കം തെരഞ്ഞെടുപ്പു റാലികളുടെ ചുമതല റൂഡിക്കായിരുന്നു. മാദ്ധ്യമങ്ങളുമായുള്ള ബന്ധം ഭണ്ഡാരി നോക്കി. സംസ്ഥാനത്തെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് നിത്യേന ഷായ്‌ക്ക് റിപ്പോര്‍ട്ട് നല്‍കുവാനുള്ള ചുമതല വി. സതീഷിനെയും ഏല്‍പിച്ചു. ഓരോ മണ്ഡലങ്ങളിലുമുള്ള പാര്‍ട്ടിയുടെ ചുമതലക്കാരെ ഏകോപിപ്പിച്ചത് സഹസ്ര ബുദ്ധെ.

മഹാരാഷ്‌ട്രയിലെ ഓരോ വീട്ടിലും പാര്‍ട്ടിയുടെ പ്രതിച്ഛായയും മോദിയുടെ സന്ദേശവും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഴി എത്തിക്കുന്നതിന്റെ പരിപൂര്‍ണ ചുമതല, കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്കായിരുന്നു.

പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ അനുമതിയില്ലാതെ മാധ്യമങ്ങളുമായി ഇടപെടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ചുമതലപ്പെട്ടവര്‍ മാത്രം അക്കാര്യം നിര്‍വഹിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. പ്രത്യേകിച്ച് ശിവസേനയുമായുള്ള സഖ്യം തകര്‍ന്നതിനാലാണ് ഇത്തരമൊരു നിലാട് അദ്ദേഹം കൈക്കൊണ്ടത്. ആരേയും ഒരു കാരണവശാലും പിണക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നായിരുന്നു കാഴ്ചപ്പാട്.

കൃത്യമായ പഠനം, കാര്യമറിഞ്ഞുള്ള ആസൂത്രണം, അതിന്റെ വീഴ്ചയില്ലാത്ത നടപ്പാക്കല്‍, സംഘടിത യത്‌നം എല്ലാം ചേര്‍ന്ന ബിജെപി പ്രവര്‍ത്തനം പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

Kerala

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

Thiruvananthapuram

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.