Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റബര്‍ കര്‍ഷകരുടെ പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2014, 09:47 pm IST
in Vicharam

റബര്‍ ടണ്ണിന് അഞ്ചുരൂപ വില കൂടുമെന്നുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിയിപ്പ് സ്വാഗതാര്‍ഹമാണ്. റബറിന്റെ വില താഴോട്ട് പതിക്കുമ്പോള്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് കേരളത്തെയും ഇവിടുത്തെ ജനങ്ങളെയുമാണ്. വിദേശത്തുനിന്ന് റബര്‍ ഇറക്കുമതി ചെയ്യുന്നതാണ് റബര്‍ വില ഇടിയാന്‍ കാരണം. ഇപ്പോഴത്തെ റബറിന്റെ വിലയിടിവ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയതാണ്.

ആര്‍എസ്എസ് ഗ്രേഡ് 4 റബറിന്റെ വില കിലോഗ്രാമിന് 130 രൂപയാണ്. കേരളത്തില്‍ റബറിന്റെ ഉപഭോക്താക്കള്‍ ടയര്‍ കമ്പനികളാണ്. കിലോഗ്രാമിന് 148 രൂപയുണ്ടായിരുന്ന റബറിന്റെ വില തകര്‍ച്ചയ്‌ക്ക് പ്രധാന കാരണം ബാങ്കോക്കില്‍ നിന്നുള്ള ഇറക്കുമതിയാണ്. കേരളത്തിലെ റബര്‍ ഉപയോഗം വര്‍ധിച്ചത് വെറും 0.8 ശതമാനമാണ്. ഇതെല്ലാം റബര്‍ കര്‍ഷകര്‍ നേരിടുന്ന തിരിച്ചടികളാണ്. കേരളത്തില്‍ 11.5 ലക്ഷം റബര്‍ കര്‍ഷകരാണുള്ളത്.

കേരള കര്‍ഷകന്‍ ഒരു കൃഷിയില്‍നിന്നും മറ്റൊന്നിലേയ്‌ക്ക് ചാടുന്നത് വിളവിന് ലഭിക്കുന്ന വിലയനുസരിച്ചാണ്. റബര്‍ തീരുവയില്‍ നിന്നുമാത്രം സര്‍ക്കാരിന് 600 കോടി രൂപ നികുതിയിനത്തില്‍ ലഭിക്കുന്നു. എന്നിട്ടുപോലും റബര്‍ കര്‍ഷകരുടെ നില മെച്ചപ്പെടുത്തുവാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും എടുത്തില്ല. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റബര്‍ ടണ്ണിന് അഞ്ചുരൂപ വില കൂട്ടിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ സംഘടനകള്‍ സര്‍ക്കാര്‍ റബര്‍ സംഭരിക്കാത്തതിനെതിരെ പ്രക്ഷോഭത്തിലാണ്. സ്വാഭാവികമായും റബര്‍ ഉത്പ്പാദനം കുറയുകയും റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകുകയും ചെയ്തു. പല കര്‍ഷകരും റബര്‍ പാല്‍ ശേഖരിക്കുന്നതിനും ഷീറ്റുകള്‍ ഉണ്ടാക്കുന്നതിനും വൈമുഖ്യം കാണിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്.

റബര്‍ കര്‍ഷകര്‍ നേരിടുന്ന തിരിച്ചടി റബര്‍ തടിക്ക് നല്ല വില ലഭിക്കുന്നില്ല എന്നതുമാണ്. അതുകൊണ്ട് റീപ്ലാന്റിംഗ് നടത്താനും അവര്‍ വൈമുഖ്യം കാണിക്കുന്നു. ഇതെല്ലാം കൊണ്ട് ആഭ്യന്തര ഉത്പ്പാദനം 8.5 ശതമാനം കുറഞ്ഞു 846 ടണ്‍ ആയി. 45 ശതമാനം ആഭ്യന്തര കാര്‍ഷിക ഉല്‍പ്പാദനം 1.5 ദശലക്ഷം കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന റബര്‍ ആണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വിലത്തകര്‍ച്ചയാണിത്. മധ്യതിരുവിതാംകൂറിലെ റബര്‍ കര്‍ഷകരുടെ സംരക്ഷകനായി അറിയപ്പെടുന്നത് ധനമന്ത്രി കെ.എം.മാണിയാണെന്നിരിക്കെ റബര്‍ കര്‍ഷകരുടെ അവശത അദ്ദേഹവും അവഗണിക്കുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വികസന വിരുദ്ധനാണെന്നും കേരളത്തിന്റെ ആവശ്യങ്ങളൊന്നും കേന്ദ്രം മുമ്പാകെ അവതരിപ്പിക്കുന്നതുപോലുമില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുറ്റപ്പെടുത്തിയത് യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം. സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മദ്യനിരോധനം പോലുള്ള നടപടികള്‍ എടുക്കുമ്പോഴും കേരളത്തിന് വേണ്ട വികസന അജണ്ട കേന്ദ്രം മുമ്പാകെ സമര്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ല. കേരളം ആവശ്യപ്പെട്ടാല്‍ സ്മാര്‍ട്ട് സിറ്റിയും ഹാര്‍ബറും നാലുവരി ടാറിട്ട റോഡുകളും മറ്റു പലതും അനുവദിക്കാന്‍ കേന്ദ്രം തയ്യാറാണെങ്കിലും കേരളം ജനങ്ങളുടെ ഒരാവശ്യവും കേന്ദ്രത്തിന് മുമ്പാകെ വയ്‌ക്കുന്നില്ല. ആഗോള വികസന മാതൃക എന്ന് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍ വിശേഷിപ്പിച്ച കേരളത്തെ ഒരു പിന്നോക്ക സംസ്ഥാനമാക്കിയത്  സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകളാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. തന്റെ ബിജെപി വിരോധം കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളെ ബാധിക്കാതിരിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്.

ഇപ്പോള്‍ റബര്‍ വിലയിടിവ് കേന്ദ്രവുമായി ചര്‍ച്ച ചെയ്യാന്‍ ഏഴംഗ മന്ത്രിസഭാ സമിതിയെ നയിച്ച് ഉമ്മന്‍ചാണ്ടി ദല്‍ഹിയ്‌ക്ക് പുറപ്പെടുകയാണ്. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് റബര്‍ ഇറക്കുമതി എന്ന രാജ്യാന്തര വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഹൈടെക് കൃഷിയില്‍ അഭ്യസ്ത കേരളം ഇപ്പോഴും പിന്നിലാണ്. ജൈവകൃഷിയും പിന്നില്‍ തന്നെ. റബര്‍ സര്‍ക്കാര്‍ ഇറക്കുമതി ചെയ്യുന്നത് അവിടുത്തെ റബര്‍ ടണ്ണിന് 130 രൂപ കൊടുത്താല്‍ മതി എന്ന കാരണത്താലാണ്. എന്നാല്‍ നെല്ലു സംഭരണ വില വര്‍ധിപ്പിച്ചപോലെ റബര്‍ സംഭരണ വില വര്‍ധിപ്പിക്കാനും 11.5 ലക്ഷം റബര്‍ കര്‍ഷകരെ രക്ഷിക്കാനും സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ല. കേന്ദ്രത്തില്‍ മന്ത്രിമാരുടെ സംഘം ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുടെ മുന്‍പില്‍ വിഷയം അവതരിപ്പിച്ചാല്‍ പ്രശ്‌നം തീരുമെന്ന് പ്രത്യാശിക്കാം. റബര്‍ കര്‍ഷകരുടെ കണ്ണുനീര്‍ തുടയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

Kerala

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.