Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദ്യുജ്ജിഹ്വന്റെ വിധവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2014, 08:45 pm IST
in Samskriti

അനുകരിക്കാനും തിരസ്‌ക്കരിക്കാനുമുള്ള വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് രാമായണത്തിന്റെ നിറവ്. സ്വഭാവശുദ്ധിയും നേര്‍ക്കാഴ്ചയും അനുകരണീയമാവുമ്പോള്‍, സമൂഹവിപത്തുക്കളായി പ്രവര്‍ത്തിക്കുന്ന അധമവ്യക്തിത്വങ്ങള്‍ തിരസ്‌ക്കരിക്കപ്പെടേണ്ടതായിട്ടുണ്ട്. അവിടെയാണ് നൈസര്‍ഗികതയും കൃത്രിമത്വവും വിലയിരുത്തപ്പെടുന്നതും. ഈ പശ്ചാത്തലത്തിലാണ്, രാമായണത്തിലെ ഒരുപാട് ചര്‍ച്ചകള്‍ക്ക് വിധേയയായ ശൂര്‍പ്പണഖയുടെ രംഗപ്രവേശം. രാവണ സഹോദരിയായി അഹങ്കരിക്കുന്ന ഈ രാക്ഷസി, വിദ്യുജ്ജിഹ്വനെന്ന അസുരന്റെ വിധവയാണ്. ‘മുറം’ പോലെ പരന്ന നഖത്തില്‍ നിന്ന് തുടങ്ങുന്നു, അവളുടെ വൈരൂപ്യം. കാടിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കഴിയുന്ന രാമലക്ഷ്മണന്മാരുടെ അടുത്തേക്കാണ്, അതേ കാടിന്റെ കറുത്ത മനസ്സുമായി ശൂര്‍പ്പണഖ ചെന്നെത്തുന്നത്. സീതയെന്ന ഭാര്യയുടെ സാന്നിദ്ധ്യം പോലും ആ രാക്ഷസി വകവെക്കുന്നില്ല. വേഷപ്പകര്‍ച്ചയിലൂടെ സ്‌ഫോടനാത്മകമായ കൃത്രിമ സൗന്ദര്യം സൃഷ്ടിച്ച്, അസത്യത്തിലൂടെ കാമാന്ധതയുടെ അലകളുയര്‍ത്തുന്ന പ്രച്ഛന്ന രൂപത്തിലാണ് അവളുടെ ആഗമനം. കൃത്രിമമായ സൗന്ദര്യം വഞ്ചനയുടെ മുഖംമൂടിയാണ്. സൗന്ദര്യത്തിന്റെ ദിവ്യത്വം മറന്ന് കൃത്രിമ രൂപത്തിലൂടെ പുരുഷവേട്ട നടത്തുന്ന സാമൂഹ്യവിപത്താണ് ശൂര്‍പ്പണഖ. രാമായണം ‘കാമരൂപിണി’യായി ശൂര്‍പ്പണഖയെ അവതരിപ്പിക്കുന്നു. അവള്‍ കാമത്തിനനുസരിച്ച് (ആഗ്രഹപ്രകാരം) രൂപം മാറുന്നവളും അതേസമയം കാമം തന്നെ രൂപമെടുത്തവളും ആയി മാറുന്നു. ലൈംഗികാരാജകത്വത്തിന്റെ സ്ത്രീരൂപമായിട്ടാണ് അവള്‍ ആ രാജകുമാരന്മാരെ സമീപിക്കുന്നതും പ്രീണിപ്പിക്കുന്നതും. സദാചാര വിരുദ്ധവും ധര്‍മരഹിതവുമായി അധഃപതിക്കുന്ന കാമത്തിന്റെ പ്രതീകമാണ് ഈ സ്ത്രീ. ഭാര്യാന്വിതനായ ഒരുവനെ വശീകരിക്കാന്‍ ശ്രമിച്ച്, ഭാര്യാഭര്‍തൃബന്ധത്തില്‍ വിള്ളലുണ്ടാക്കുകയും കുടുംബശിഥിലീകരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന അസുരവിത്തായി ഇവളെ കാണാം.
സദാചാരത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രായോഗികമുഖങ്ങളായ രാമലക്ഷ്മണന്മാരുടെ മുന്നിലാണ് കാമാതുരതയുടെ ഈ സ്ത്രീരൂപം ചപലനടനം നടത്തുന്നത്. വിവാഹിതരായ പുരുഷന്മാരെ വഴിതെറ്റിക്കാനുള്ള പ്രലോഭനമായി, നിലവിലുള്ള സദാചാര വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണ് ഇവള്‍. ഏകഭാര്യാ വ്രതത്തിലൂടെ ആദര്‍ശ കുടുംബജീവിതത്തെ പ്രതിനിധീകരിക്കുന്ന ശ്രീരാമലക്ഷ്മണന്മാര്‍ ഈ അപകടം ഇല്ലായ്‌മ ചെയ്യുന്നത് അവളുടെ കാതും മൂക്കും ഛേദിച്ച് തേജോവധം ചെയ്തുകൊണ്ടാണ്. സൗന്ദര്യസങ്കല്‍പ്പത്തെ സദാചാര ലംഘനത്തിനുപയോഗിക്കുന്നതിന്റെ പരിണതഫലമായി മാത്രം ഇതിനെ കണ്ടാല്‍ മതി. സമൂഹബോധമുള്ള ഒരു കവിയെ സംബന്ധിച്ചിടത്തോളം സമൂഹഭദ്രത അതിപ്രധാനമത്രെ. അതുകൊണ്ടാണ് ശൂര്‍പ്പണഖയെ ഒരു സാമൂഹ്യപുഴുക്കുത്തായി അദ്ദേഹം അടയാളപ്പെടുത്തുന്നത്. കുടുംബ ശൈഥില്യത്തിന് വഴിയൊരുക്കിക്കൊണ്ട് സമൂഹത്തില്‍ നടമാടുന്ന ലൈംഗികാതിപ്രസരത്തിനെതിരെ, യുഗങ്ങള്‍ക്ക് മുമ്പേ വിരലനക്കുകയാണ് വാല്മീകി. ദൈവികമായ സൗന്ദര്യം പൈശാചികതയായി മാറുമ്പോള്‍, ആ സൗന്ദര്യ ചിഹ്നങ്ങള്‍ നശിപ്പിക്കുകയാണ് പ്രാതഃകരണീയമെന്ന കവിപാഠം ഇവിടെ വെളിപ്പെടുന്നു. ആരണ്യഭൂമിയിലെ സൗന്ദര്യവും വൈരൂപ്യവും ഈ പശ്ചാത്തലത്തില്‍ വായിച്ചെടുക്കാം. സ്ത്രീയുടെ സൗന്ദര്യം പുഷ്പിക്കുന്നത് കുടുംബശ്രീയായി അവള്‍ മാറുമ്പോഴാണ്. സ്‌നേഹവും വാത്സല്യവും സാമൂഹ്യപ്രതിബദ്ധതയും ചേര്‍ന്ന് സമൂഹരക്ഷകയായ അമ്മയായി മാറേണ്ടവളാണ് സ്ത്രീ. അതിനുപകരം സമൂഹത്തിന്റെ എക്കാലത്തെയും ശാപരൂപമായിട്ടാണ് ശൂര്‍പ്പണഖ വരുന്നത്. മാത്രമല്ല, തന്റെ പിഴച്ച കാമത്തിന്റെ വിഷസൂചി രാവണനില്‍ കുത്തിവെച്ച് ഒരു യുദ്ധകാണ്ഡത്തിന് തുടക്കമിടുന്നതും ഇവളാണ്. കാമത്തിന്റെ കൂലംകുത്തലല്ല, ഭാരതത്തിന്റെ സ്ത്രീത്വം എന്ന് കവി ഇവിടെ ഓര്‍മിപ്പിക്കുകയാണ്; അതിനെ തിരസ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകതയും.

(തുടരും)

പ്രൊഫ.വി.ടി.രമ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.