Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാലാഴി കടഞ്ഞ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2014, 10:09 pm IST
in Samskriti

സൂര്യന്‍ നേരത്തെ ഉദിച്ചതുപോലെ തോന്നി രാമലക്ഷ്മണന്മാര്‍ക്ക്. വിശ്വാമിത്രനില്‍നിന്ന് കഥകള്‍ കേള്‍ക്കാന്‍ കൊതിച്ച് സൂര്യന്‍ വേഗത്തില്‍ വന്നതാകാം! വനയാത്രയിലെ പതിമൂന്നാം പ്രഭാതം.

സമീപസ്ഥരായ മുനിമാര്‍ വിശ്വാമിത്ര മഹര്‍ഷിയെ വണങ്ങാന്‍ എത്തിയിരുന്നു. അവരുടെ സഹായത്താല്‍ എല്ലാവരും ഒരു തോണിയില്‍ കയറി ഗംഗയുടെ വടക്കേക്കരയില്‍ എത്തി.

”കുമാരന്മാരേ, വിശാലം എന്ന ദിവ്യമായ നാടാണിത്. കൃതയുഗത്തില്‍ ദിതിയുടേയും അദിതിയുടേയും മക്കള്‍ ഒരു കുടുംബമായി കഴിഞ്ഞ പുണ്യസ്ഥലം.” വിശ്വാമിത്രന്‍ പറഞ്ഞു.

”അങ്ങനെയോ?”

അതെ. പക്ഷേ, അവര്‍ക്ക് ഒരാഗ്രഹം ഉണ്ടായി-എക്കാലത്തും ജരാനരകളിലാത്തവരായി ജീവിക്കണമെന്ന്! പാലാഴി കടഞ്ഞ് അമൃതെടുത്തു കഴിച്ചാല്‍ അത് സാധിക്കുമെന്ന് അവരറിഞ്ഞു. അതിന് ശ്രമവും തുടങ്ങി.

മന്ദര പര്‍വതത്തെയാണ് കടകോലായി എടുത്തത്. സര്‍പ്പരാജനായ വാസുകിയെ കയറുമാക്കി. പാലാഴി കടയല്‍ വര്‍ഷങ്ങളോളം നീണ്ടു. വാസുകി ക്ഷീണിതനായി ഛര്‍ദ്ദിക്കാന്‍ ഭാവിച്ചു. വരുന്നത് കൊടുംവിഷമായിരിക്കുമെന്നും താഴേക്ക് വീണാല്‍ ലോകം ചാമ്പലായിപ്പോകുമെന്നും മനസ്സിലാക്കിയ വിഷ്ണു, പരമേശ്വരനോട് പറഞ്ഞു:

”പരമേശ്വരാ! ദേവന്മാരില്‍ മുമ്പന്‍ അവിടുന്നാണ്. അതിനാല്‍ മഥനത്തില്‍ ആദ്യം കിട്ടിയ വസ്തുവും അവിടുത്തേയ്‌ക്കുള്ളതാണ്. ദയവായി സ്വീകരിച്ചാലും.”

ലോകം മുഴുവന്‍ ഭയന്നു നിലവിളിക്കുകയാണ്; രക്ഷിക്കണേ എന്നു അപേക്ഷിക്കയാണ്. കരുണാമയനായ ശിവന്‍ മറ്റൊന്നും ആലോചിച്ചില്ല. വാസുകിയുടെ വിഷം കൈക്കുമ്പിളില്‍ ഏറ്റുവാങ്ങി അമൃതുപോലെ കുടിച്ചു. ഉടനെ അപ്രത്യക്ഷനാവുകയും ചെയ്തു.

ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും സമാധാനമായി. പിന്നെയും അവര്‍ പാലാഴിമഥനം തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ കുഴപ്പം കടകോലിനായി. മന്ദരപര്‍വതം പാതാളത്തിലേക്ക് താഴുന്നു! കടയുന്നവര്‍ വിഷ്ണുവിനെ വിളിച്ച് കരഞ്ഞു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ വിഷ്ണു ഒരു വലിയ ആമയായി പാലാഴിയ്‌ക്കടിയില്‍ ചെന്ന് മന്ദരപര്‍വതത്തെ തന്റെ പുറത്തു താങ്ങിനിര്‍ത്തി.

അനേകവര്‍ഷങ്ങളില്‍ മഥനം തുടര്‍ന്നപ്പോള്‍ പലതും ഉയര്‍ന്നുവരാന്‍ തുടങ്ങി. ധന്വന്തരി മൂര്‍ത്തി, വാരുണി ദേവി, ജ്യേഷ്ഠാ ഭഗവതി, പാരിജാത വൃക്ഷം, കാമധേനു എന്ന പശു, ഐരാവതം എന്ന നാല്‍ക്കൊമ്പനാന, അപസ്‌ര സ്ത്രീകള്‍, ഉച്ചൈശ്രവസ്സ് എന്ന കുതിര, കൗസ്തുഭ രത്‌നം, സോമന്‍, സൗന്ദര്യത്തിടമ്പായ മഹാലക്ഷ്മി…….

മഹാലക്ഷ്മി നേരെ വന്ന് മഹാവിഷ്ണുവിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു. കൗസ്തുഭ രത്‌നവും വിഷ്ണുവാണ് എടുത്തത്. സോമനെ പരമശിവന്‍ തന്റെ ജടയില്‍ അലങ്കാരമായി തിരുകി. ദേവേന്ദ്രനാണ് ഐരാവതത്തേയും ഉച്ചൈശ്രവസ്സിനേയും സ്വീകരിച്ചത്.

ഏറ്റവും ഒടുവില്‍ പാലാഴിയില്‍നിന്ന് അമൃതകുംഭം ഉയര്‍ന്നുവന്നു. ഇത്രയും കാലത്തെ പ്രയത്‌നം മുഴുവന്‍ അതിനുവേണ്ടിയായിരുന്നല്ലോ. അത് ഞങ്ങള്‍ക്ക് വേണമെന്ന് ദിതിയുടെ മക്കളായ അസുരന്മാര്‍ വാദിച്ചു. ഞങ്ങള്‍ക്ക് വേണമെന്ന അദിതിയുടെ മക്കളായ ദേവന്മാരും തര്‍ക്കിച്ചു.

ആ കുടുംബകലഹം പിന്നെ വലിയ യുദ്ധമായി മാറി. ഒടുവില്‍ മായാമോഹിനിയായി വന്ന മഹാവിഷ്ണു തന്ത്രപൂര്‍വം അമൃതകുംഭം ദേവന്മാര്‍ക്ക് നേടിക്കൊടുത്തു. യുദ്ധത്തില്‍ അസുരന്മാരെല്ലാം കൊല്ലപ്പെടുകയും ചെയ്തു.

ദിതിയുടെ സങ്കടം വളരെ വലുതായിരുന്നു. മക്കള്‍ മുഴുവനും മരിച്ചുപോയില്ലേ? ദേവേന്ദ്രനാണ് ദേവന്മാരുടെ നേതാവായി എല്ലാം ചെയ്തതും ചെയ്യിച്ചതും. അതിനാല്‍ ഇന്ദ്രനെ കൊല്ലുവാന്‍ കരുത്തുള്ള ഒരു മകന്‍ തനിക്കുണ്ടാകണമെന്ന് ദിതി ആഗ്രഹിച്ചു. ഭര്‍ത്താവായ കാശ്യപ പ്രജാപതിയോടു അവള്‍ അക്കാര്യം പറയുകയും ചെയ്തു.

”ആഗ്രഹിച്ചതുപോലെ നിനക്ക് ഒരു ഉണ്ണിയുണ്ടാകുന്നതായിരിക്കും. അതിന് നീ തികഞ്ഞ ശുചിത്വത്തോടെ വ്രതനിഷ്ഠയോടെ ആയിരം വര്‍ഷത്തെ തപസ്സ് ചെയ്‌തേ പറ്റൂ. ഞാനും തപസ്സിന് പോവുകയാണ്” എന്നുപറഞ്ഞു മഹര്‍ഷി ദിതിയെ അനുഗ്രഹപൂര്‍വം തലോടി യാത്രയായി.

..തുടരും

ഫോണ്‍: 9388414034

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

World

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.