Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഗരന്റെ യജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 08:38 pm IST
in Samskriti

അക്കാലത്താണ് സഗരന്ന് ഒരു യജ്ഞം നടത്തണമെന്ന ആഗ്രഹമുണ്ടായത്. പക്ഷേ, അതിന്റെ പൂര്‍ത്തീകരണത്തിന് ദേവേന്ദ്രന്‍ തടസ്സമുണ്ടാക്കി. മായാപ്രയോഗത്തിലൂടെ യജ്ഞാശ്വത്തെ മോഷ്ടിച്ചു പോയി.

പുരോഹിതന്മാരില്‍ ചിലര്‍ ‘കള്ളനെ’കണ്ടു. അവര്‍ യജമാനനോട് വിളിച്ചു പറഞ്ഞു. സഗരന്‍ അതുകേട്ട പാടെ അറുപതിനായിരം മക്കളോടുമായി കല്‍പ്പിച്ചു:

”മക്കളേ! നിങ്ങള്‍ യാഗാശ്വത്തെ അന്വേഷിച്ചു കൊണ്ടുവരുവിന്‍. അതിനായി ഭൂമിയില്‍ എല്ലാടവും കുഴിച്ചു നോക്കുവിന്‍. നിങ്ങള്‍ തിരിച്ചുവരുന്നതുവരെ പൗത്രനായ അംശുമാനോടൊപ്പം ഞാന്‍ വ്രതചര്യയില്‍ ഇവിടെ ഇരിക്കുന്നതാണ്. വേഗത്തില്‍ പോകൂ. ശുഭമുണ്ടാകട്ടെ.”

മക്കള്‍ കലപ്പയും ശൂലവും മറ്റ് ആയുധങ്ങളുമായി അച്ഛനെ പ്രദക്ഷിണം ചെയ്തു നമസ്‌ക്കരിച്ച് ആര്‍പ്പുവിളിയോടെ പുറപ്പെട്ടു. ഓരോരുത്തരും ഓരോ യോജന എന്ന കണക്കില്‍ അറുപതിനായിരം യോജന ഭൂമി കുഴിച്ചിട്ടും മോഷ്ടിക്കപ്പെട്ട കുതിരയെ കണ്ടെത്തിയില്ല. അവര്‍ തിരിച്ചുവന്നു പിതാവിനോട് വിവരം പറഞ്ഞു.

അതുകേള്‍ക്കേ സഗരന്ന് കഠിനമായ കോപമുണ്ടായി. ”നിങ്ങള്‍ എന്തു നാണക്കേടാണീ പറയുന്നത്? വീണ്ടും കുഴിച്ചു നോക്കൂ. കുതിരയേയും കള്ളനേയും പിടിച്ചുകെട്ടി വരൂ.”

സഗരപുത്രന്മാര്‍ വീണ്ടും പോയി. കുഴിച്ചു കുഴിച്ചു പാതാളത്തിലെത്തി. അവിടെ നാലു ദിക്കുകളിലായി ഭൂമിയെ താങ്ങിനില്‍ക്കുന്ന വിരൂപാക്ഷന്‍, മഹാപദ്മം, സൗമനസ്സ്, ഭദ്രന്‍ എന്നീ ദിഗ്ഗജങ്ങളെ കണ്ടു. അവരോട് ചോദിച്ചപ്പോള്‍ യാഗാശ്വത്തെ അവരാരും കാണുകയുണ്ടായില്ല എന്നായിരുന്നു മറുപടി.

ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഈശാന കോണില്‍ കുഴിച്ചു നോക്കാന്‍ തീരുമാനിച്ചു. അതു ഫലം കണ്ടു. യാഗാശ്വം അവിടെ ഒരിടത്ത് അനങ്ങാതെ നില്‍ക്കുന്നു. കുറച്ചപ്പുറത്തായി ഒരു മുനി തപസ്സില്‍ ലയിച്ചിരിക്കുന്നു.

ഇതൊരു കപടമുനിയാവണം. ഇയാളാകും യാഗാശ്വത്തെ കട്ടുകൊണ്ടുവന്നത് എന്നു കരുതി സഗരപുത്രന്മാര്‍ ആര്‍ത്തുവിളിച്ചു അദ്ദേഹത്തിന്റെ അടുക്കലേയ്‌ക്ക് ഓടി.

അത് മഹാതപസ്വിയായ കപില വാസുദേവനായിരുന്നു. ധ്യാനത്തില്‍നിന്നുണര്‍ന്ന് കോപത്തോടെ ഒരു ഹുംകാരം പുറപ്പെടുവിച്ചു. അദ്ദേഹം നോക്കിയതേയൂള്ളൂ; സഗരപുത്രന്മാര്‍ അറുപതിനായിരവും ഓരോ പിടി ചാരമായി മാറി!

ഏറെനാള്‍ കഴിഞ്ഞു. കുതിരയെ അന്വേഷിച്ചുപോയ മക്കളെ ആരെയും കാണുന്നില്ലല്ലോ. സഗരന്‍ ഉല്‍കണ്ഠാകുലനായി പൗത്രന്‍ അംശുമാനെ വിളിച്ചു.

”മകനേ! നീ വീരപരാക്രമിയാണ്. പിതാക്കന്മാര്‍ക്ക് എന്തുപറ്റിയെന്ന് അന്വേഷിച്ചു ചെല്ലൂ. കളവുപോയ കുതിരയെ കൊണ്ടു വരൂ. വഴിയില്‍ പല മഹാത്മാക്കളേയും കാണും. അവരെ വന്ദിച്ച് വേണം പോകാന്‍. എതിര്‍ക്കുന്നവരെ തോല്‍പ്പിക്കാന്‍ ആയുധങ്ങളും എടുത്തോളൂ.”

അംശുമാന്‍ ഉടനെ പിതാമഹനെ വന്ദിച്ചു വില്ലും ശരവും വാളുമായി പുറപ്പെട്ടു. പിതാക്കന്മാര്‍ കുഴിച്ച വഴികളിലൂടെ പാതാളത്തിലെത്തി. നാലു ദിഗ്ഗജങ്ങളേയും വന്ദിച്ച് അനുഗ്രഹം വാങ്ങിയാണ് മുന്നോട്ടുപോയത്. ഒടുവില്‍, അകലെ മേഞ്ഞുനില്‍ക്കുന്ന യാഗാശ്വത്തെ അംശുമാന്‍ കണ്ടു. പക്ഷേ മുന്നിലെങ്ങും കാണുന്നതെന്താണ്? ഓരോ പിടി ഭസ്മക്കൂനകള്‍! പതിനായിരക്കണക്കിനുണ്ടല്ലോ. ഇവ എന്റെ പിതാക്കന്മാരായ സഗരപുത്രന്മാരുടേതാകുമോ?

എങ്ങനെ അറിയും? ഇവര്‍ക്ക് ഉദകക്രിയ ചെയ്യേണ്ടത് എന്റെ കടമയല്ലേ? അതിന് ഇവിടെയെങ്ങും വെള്ളമില്ല താനും എന്തു ചെയ്യും?

അല്‍പ്പം അകലെ പക്ഷിരാജനായ ഗരുഡന്‍ ഇരിപ്പുണ്ടായിരുന്നു. വിഷമിച്ചു നില്‍ക്കുന്ന അംശുമാനോട് ഗരുഡന്‍ പറഞ്ഞു:

”ഉണ്ണീ! സഗരരാജന്റെ ബന്ധുവായ ഗരുഡനാണ് ഞാന്‍. എന്റെ സഹോദരി സുമതിയുടെ മക്കളാണ് സഗരപുത്രന്മാര്‍. മഹാതപസ്വിയായ കപില വാസുദേവന്റെ കോപത്താല്‍ അവരൊക്കെയും ഭസ്മമാക്കപ്പെട്ടു. അവര്‍ക്ക് മുക്തി ലഭിക്കണമെങ്കില്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ. ഹിമവാന്റെ മകളായ ഗംഗയെ ഇതിലൂടെ ഒഴുക്കി ഈ ചാമ്പല്‍ക്കൂനകളെ മുക്കണം. അതിനാകണം നിന്റെ അടുത്ത ശ്രമം. യാഗാശ്വത്തെ നിനക്കുകൊണ്ടുപോകാവുന്നതാണ്. മുത്തച്ഛന്റെ യാഗം മുഴുമിപ്പിക്കലാണ് ഇപ്പോള്‍ പ്രധാനം.”

എല്ലാം ശ്രദ്ധയോടെ ശ്രവിച്ച അംശുമാന്‍ ഭക്ത്യാദരപൂര്‍വം പക്ഷിരാജനെ നമസ്‌കരിച്ചു. പിന്നെ യാഗാശ്വത്തെയും കൊണ്ട് വേഗത്തില്‍ പിതാമഹന്നരികിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. തടസ്സപ്പെട്ടുപോയ യാഗം സഗരമഹാരാജാവ് യഥാവിധി പൂര്‍ത്തീകരിക്കുകയും ചെയ്തു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.