മൂവാറ്റുപുഴ: ടി.പി. ചന്ദ്രശേഖരന് വധത്തെ യുഡിഎഫ് വോട്ട് രാഷ്ട്രീയ പ്രചരണത്തിനുപയോഗിക്കുകയാണെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യുമായ കെ.കെ. രമ മൂവാറ്റുപുഴയില്‍ പറഞ്ഞു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ഐക്യമുന്നണി (എല്‍യുഎഫ്) സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമ. ടി.പി. വധത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ യുഡിഎഫ് സര്‍ക്കാരിനായില്ല. പ്രതികളെ കണ്ടെത്തുന്നവിധത്തിലുള്ള അന്വേഷണവും മരവിപ്പിച്ച നിലയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ സ്ഥിതി ഇതു തന്നെയാണ്. ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണനുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ എല്‍ഡിഎഫ് നടത്താതെ കൊലപാതക രാഷ്ട്രീയം നടത്തുകയാണ് ചെയ്തത്. രാഷ്ട്രീയ രംഗം ക്രിമിനലുകള്‍ കീഴടക്കി. ഇടത് വശത്തും വലത് വശത്തും ഒരേ നയമാണ് ഇപ്പോള്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ ബദല്‍ സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും രമ പറഞ്ഞു. യോഗത്തില്‍ പാര്‍ട്ടി പാര്‍ലമെന്റ് കമ്മറ്റി ചെയര്‍മന്‍ എന്‍. വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. രാജന് മുഖ്യപ്രഭാഷണം നടത്തി. പി.എ. അബ്ദുള്‍ സമദ്, ഇ.വി. പ്രകാശ്, സ്ഥാനാര്‍ത്ഥി പി.സി. ജോളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: