Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരാജയത്തിന്റെ പ്രകടനപത്രിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2014, 09:09 pm IST
in Vicharam

കോണ്‍ഗ്രസ്‌ പുറത്തിറക്കിയ പ്രകടനപത്രികയില്‍ എല്ലാവര്‍ക്കും വീട്‌, എല്ലാവര്‍ക്കും ആരോഗ്യം, സാമൂഹ്യസുരക്ഷ, എല്ലാ വിഭാഗങ്ങള്‍ക്കും തൊഴില്‍, മാന്യമായ ജീവിത-തൊഴില്‍ സാഹചര്യങ്ങള്‍, വ്യവസായ സംരംഭകത്വം മുതലായവയുണ്ട്‌. ഇന്ത്യയെ സ്വര്‍ഗ്ഗമാക്കുമെന്ന പൊള്ളവാഗ്ദാനം. പത്ത്‌ കോടി യുവാക്കള്‍ക്ക്‌ സാങ്കേതിക പരിശീലനവും അഞ്ച്‌ കൊല്ലത്തിനുള്ളില്‍ ജോലിയും. എല്ലാവര്‍ക്കും ബാങ്ക്‌ അക്കൗണ്ടും എട്ട്‌ ശതമാനം സാമ്പത്തിക വളര്‍ച്ചയും 10 ശതമാനം ഉല്‍പ്പാദന മേഖലാ വളര്‍ച്ചയും. സ്ത്രീശാക്തീകരണം, സുരക്ഷ, പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണം തടയല്‍ മുതലായവയുണ്ട്‌. ഇതില്‍ ഏറ്റവും പരിഹാസ്യമായത്‌ സൈന്യത്തിന്റെ ആധുനികവല്‍ക്കരണവും മെച്ചപ്പെട്ട ആയുധശേഖരണവുമാണ്‌. നരേന്ദ്ര മോദി പറയുന്നത്‌ ഇന്ത്യയുടെ ഭീഷണി മൂന്ന്‌ എ.കെ.കളാണ്‌ എന്നാണ്‌- എകെ 47, എ.കെ. ആന്റണി, അരവിന്ദ്‌ കേജ്‌രിവാള്‍. ആന്റണിയുടെ ഭരണത്തിന്‍കീഴില്‍ രണ്ട്‌ ഇന്ത്യന്‍ അഡ്മിറല്‍മാര്‍ നേവിയുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിച്ച്‌ രാജിവെച്ചിട്ടും പകരം ആളെ നിയമിക്കാനുള്ള തീരുമാനമെടുക്കാതെ തലയില്ലാത്ത നേവിയായി ഇന്ത്യയെ മാറ്റിയിരിക്കുന്നത്‌ പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുള്ള ആശങ്കകള്‍ക്കിടയിലാണ്‌. ഇന്ത്യന്‍ മുജാഹിദ്ദീന്‍ കൊടുംഭീകരന്‍ ഇന്ത്യയിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടയില്‍ പിടിയിലായിരിക്കുന്നു. കേരളത്തിലെ മൂന്നാറില്‍ ഒളിച്ചുതാമസിച്ചിരുന്ന തെഹ്സിന്‍ അക്തര്‍ നിരവധി ബോംബ്‌ ആക്രമണക്കേസുകളില്‍ പ്രതിയാണ്‌. കൂടുതല്‍ ഭീകരര്‍ കേരളത്തില്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന സംശയവും ബലപ്പെടുകയാണ്‌.

ഉമ്മന്‍ചാണ്ടി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്നും മൂന്നാറില്‍ കൊടുംഭീകരന്‍ ഒളിച്ചുതാമസിക്കുന്നു എന്നും കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത പാലിച്ചുവെന്ന്‌ ബിജെപി നേതാവ്‌ കൃഷ്ണദാസ്‌ ആരോപിക്കുന്നു. ഭീകരരുടെ സുഖവാസകേന്ദ്രമായി പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ സ്വന്തം നാട്‌ മാറുമ്പോഴും പരിശുദ്ധന്‍ എന്ന സ്വന്തം പ്രതിഛായയില്‍ മാത്രം മുഗ്ധനായി, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത പ്രതിരോധമന്ത്രി നേവിയെ ചലനരഹിതനാക്കി ഭരണത്തില്‍ തുടരുകയാണ്‌. ഇന്ത്യയില്‍ ഭീകരവാദം വളരുന്നുവെന്നും ശക്തിയാര്‍ജിക്കുന്നുവെന്നും കണക്കുകള്‍ സഹിതം ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടും പ്രതിരോധമന്ത്രിക്ക്‌ കുലുക്കമില്ല. ഇന്ത്യന്‍ നേവിയില്‍നിന്നും രണ്ട്‌ അഡ്മിറല്‍മാര്‍ രാജിവെച്ചിട്ടും പകരക്കാരനെ കണ്ടെത്താന്‍ പ്രതിരോധമന്ത്രിക്കായില്ല. അദ്ദേഹത്തിന്റെ നിസ്സംഗതയില്‍ പ്രതിഷേധിച്ചാണ്‌ യുദ്ധക്കപ്പല്‍ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ അഡ്മിറല്‍ ജോഷി രാജിവെച്ചത്‌. ഇന്ത്യന്‍ സുരക്ഷ ഉറപ്പിക്കുകയാണ്‌ ഒരു പ്രതിരോധമന്ത്രി ചെയ്യേണ്ടത്‌ എന്ന്‌ രാജിവെച്ച അഡ്മിറല്‍മാര്‍ പറഞ്ഞു. മിസ്റ്റര്‍ ക്ലീന്‍ ആയാല്‍ മാത്രം പോരാ, കാര്യക്ഷമതകൂടി വേണമെന്നും പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അദ്ദേഹം അശക്തനാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. പക്ഷെ കോണ്‍ഗ്രസ്‌ അടുത്ത അഞ്ചുവര്‍ഷം എങ്ങനെ അധികാരം കൈക്കലാക്കാമെന്ന ആലോചനയിലാണ്‌. ഇന്ദിരാഗാന്ധിയുടേയോ മകന്റെയോ ആവാസ്‌ യോജനകള്‍ നിഷ്ക്രിയമായിരുന്നുവെന്ന്‌ തെളിയിക്കുന്നതാണല്ലോ ഇപ്പോള്‍ എല്ലാവര്‍ക്കും പാര്‍പ്പിടം വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രിക. സര്‍ക്കാര്‍, സഹകരണ ആശുപത്രികളില്‍ മരുന്ന്‌ സൗജന്യമാക്കിയതോടെ മരുന്നില്ലാ ആശുപത്രികളായി മാറി. സാമൂഹ്യസുരക്ഷയല്ല സാമൂഹ്യ അരക്ഷിതത്വമാണ്‌ നിരന്തരം നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും സൂചിപ്പിക്കുന്നത്‌.

ഗരീബി ഹഠാവോ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രചാരണം നടത്തിയ ഇന്ദിരാഗാന്ധി ഭരിച്ചിട്ടും ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ ദാരിദ്ര്യത്തില്‍ താഴെയാണ്‌. പത്ത്‌ കോടി യുവാക്കള്‍ക്ക്‌ തൊഴില്‍ വാഗ്ദാനം ചെയ്യുമ്പോള്‍, തൊഴിലന്വേഷിച്ച്‌ മലയാളികള്‍ നാടുവിടുമ്പോള്‍ തൊഴില്‍ തേടി എത്തുന്നത്‌ ബംഗാളികളും ഹരിയാനക്കാരുമാണ്‌. വളര്‍ച്ചാനിരക്കോ ഉല്‍പ്പാദനനിരക്കോ യുപിഎ ഭരണത്തിന്‍കീഴില്‍ വര്‍ധിച്ചിട്ടില്ല. വര്‍ധിച്ചത്‌ ലക്ഷം കോടികളുടെ അഴിമതി മാത്രം. സ്ത്രീശാക്തീകരണം വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസ്‌ ഭരിക്കുന്ന കേരളത്തില്‍ പിഞ്ചുബാലികമാര്‍ മുതല്‍ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു.
സ്ത്രീസുരക്ഷക്കുള്ള നിര്‍ഭയ പദ്ധതിക്കും 1000 കോടി രൂപ വാഗ്ദാനം ചെയ്തെങ്കിലും ധനമന്ത്രി അതില്‍നിന്ന്‌ ഒരു രൂപപോലും ചെലവാക്കാതെ, യാതൊരു ലജ്ജയുമില്ലാതെ അത്‌ പുനഃപ്രഖ്യാപിച്ചിരിക്കുകയാണ്‌. കേന്ദ്രം പ്രഖ്യാപിച്ച സൈന്യത്തിന്റെ ആധുനികവല്‍ക്കരണമോ മെച്ചപ്പെട്ട ആയുധങ്ങളോ എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോള്‍ ഉണ്ടാകില്ല എന്നത്‌ അദ്ദേഹംതന്നെ തെളിയിക്കുന്നു. ഇന്ത്യന്‍ ആയുധങ്ങള്‍ ഉപയോഗശൂന്യമായിരിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ചൈനാ സഹായത്തോടെ യുദ്ധസജ്ജമാണ്‌. പത്തുകൊല്ലം അധികാരത്തിലിരുന്നിട്ടും ഒരു വാഗ്ദാനവും പാലിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ്‌ പാര്‍ട്ടിയാണ്‌ പിന്നെയും ജനങ്ങളെ വഞ്ചിക്കാന്‍ വാഗ്ദാനപ്പെരുമഴ സൃഷ്ടിക്കുന്നത്‌. വിദേശബാങ്കുകളിലുള്ള ഇന്ത്യന്‍ സമ്പത്ത്‌ പോലും ഈ സര്‍ക്കാരിന്‌ തിരിച്ചുപിടിക്കാനായിട്ടില്ല. പാവപോലെ ഒരു പ്രധാനമന്ത്രിയും രണ്ടാമനായി മിസ്റ്റര്‍ ക്ലീന്‍ പ്രതിരോധമന്ത്രിയും ഉള്ളപ്പോള്‍ ഈ സ്ഥിതി മാറുമെന്ന്‌ പ്രതീക്ഷിക്കേണ്ട. മോദി പറയുന്നതുപോലെ മൂന്ന്‌ എ.കെ.കള്‍ ഇന്ത്യയെ തകര്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.