Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൃഷ്ണമേനോന്‍, രവീന്ദ്രവര്‍മ്മ – വേറിട്ട വിജയികള്‍

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Mar 6, 2014, 10:58 pm IST
inKerala

തിരുവനന്തപുരം: തലയെടുപ്പുകൊണ്ടും അഭിജാത്യംകൊണ്ടും ദേശീയ രാഷ്‌ട്രീയത്തില്‍ മുദ്ര പതിപ്പിച്ച രണ്ടു മലയാളികളാണ്‌ വി.കെ.കൃഷ്ണമേനോനും ജി. രവീന്ദ്ര വര്‍മ്മയും. കേരളത്തില്‍ നിന്നുമാത്രമല്ല മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുകൂടി ലോകസഭയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ ഇവരുടെ പ്രത്യേകത. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ കളിത്തോട്ടിലെന്ന്‌ വിശേഷിപ്പിക്കുന്ന മുംബൈയ്‌ നോര്‍ത്തില്‍നിന്ന്‌ വിജയക്കൊടി പാറിച്ച മലയാളികളാണിവര്‍ എന്നതും ശ്രദ്ധേയമാണ്‌. കോണ്‍ഗ്രസില്‍ നിന്ന്‌ ജനതാപാര്‍ട്ടിയിലേയ്‌ക്കുള്ള പ്രയാണമായിരുന്നു രവീന്ദ്രവര്‍മ്മയുടേത്‌ എങ്കില്‍ കോണ്‍ഗ്രസില്‍നിന്ന്‌ ഇടത്തോട്ട്‌ ചായുകയായിരുന്നു കൃഷ്ണമേനോന്‍.

1962-ല്‍ തിരുവല്ലയില്‍നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ സിപിഐയുടെ പി.ടി. പുന്നൂസിനെ 74064 വോട്ടുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ രവീന്ദ്രവര്‍മ്മ ആദ്യം ലോകസഭയില്‍ എത്തിച്ചത്‌. പി.കെ. വാസുദേവന്‍നായര്‍ ജയിച്ച സിപിഐയുടെ സിറ്റിംഗ്‌ സീറ്റായിരുന്നു അത്‌. കേരള പാണിനി എ.ആര്‍. രാജരാജവര്‍മ്മയുടെ ചെറുമകനായ ഈ ഗാന്ധിയന്‌ അടിയന്തരാവസ്ഥയെ അനുകൂലിക്കാനായിരുന്നില്ല.

1977 ജനതാപാര്‍ട്ടി ടിക്കറ്റില്‍ ബീഹാറിലെ റാഞ്ചിയില്‍ നിന്ന്‌ ജനവിധിതേടി വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുകയും ആദ്യ കോണ്‍ഗ്രസ്‌ ഇതര മന്ത്രിസഭയില്‍ തൊഴില്‍വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. 1980-ല്‍ ജനതാപാര്‍ട്ടി ടിക്കറ്റില്‍ തന്നെ വീണ്ടും ജയിച്ചു കയറി. മണ്ഡലം മുബൈയ്‌ നോര്‍ത്ത്‌. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പേരില്‍ വി.കെ. കൃഷ്ണമേനോനെ തോല്‍പ്പിച്ച മണ്ഡലത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരു മലയാളി വിജയം. 1985-ല്‍ സജീവരാഷ്‌ട്രീയം ഉപേക്ഷിച്ച രവീന്ദ്ര വര്‍മ്മ 2006ലാണ്‌ അന്തരിച്ചത്‌.

രാജ്യാന്തരതലത്തില്‍പോലും പ്രശസ്തനും നെഹ്‌റുമന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന വി.കെ.കൃഷ്ണമേനോന്റെ കന്നി വിജയം 1957-ല്‍ മുംബൈയ്‌ നോര്‍ത്തില്‍ നിന്നായിരുന്നു. 47741 വോട്ടുകള്‍ക്ക്‌. കേന്ദ്രപ്രതിരോധമന്ത്രി എന്നനിലയില്‍ 61-ല്‍ കൃഷ്ണമേനോന്‍ മുംബൈയില്‍ വീണ്ടും മത്സരിക്കാനിറങ്ങിയപ്പോള്‍ എതിരാളിയായി വന്നത്‌ ആചാര്യ കൃപലാനിയായിരുന്നു. ഗാന്ധിയുടെ സഹചാരിയും കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമായ കൃപലാനിയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ മേനോനും തമ്മിലുള്ള മത്സരം രാജ്യശ്രദ്ധ ആകര്‍ഷിച്ചു. കാശ്മീര്‍പ്രശ്നം ഐക്യരാഷ്‌ട്രസഭയില്‍ ഉയര്‍ത്തി പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു മേനോന്‍. നെഹ്‌റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചരണത്തിനെത്തി. കൃപലാനിയ്‌ക്ക്‌ കിട്ടിയതിന്റെ ഇരട്ടി വോട്ടുനേടി കൃഷ്ണമേനോന്‍ ജയിക്കുകയും ദേശീയ രാഷ്‌ട്രീയത്തില്‍ നെഹ്‌റു കഴിഞ്ഞാല്‍ മേനോന്‍ എന്ന സ്ഥിതി വരുകയും ചെയ്തു. പക്ഷേ നെഹ്‌റുവുമായുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ വിട്ട കൃഷ്ണമേനോന്‍ 67-ല്‍ സ്വതന്ത്രനായി മുംബൈയ്‌ നോര്‍ത്തില്‍ വീണ്ടും മത്സരിച്ചെങ്കിലും 13,169 വോട്ടുകള്‍ക്ക്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയോട്‌ തോറ്റു. 1969-ല്‍ ബംഗാളിലെ മിഡ്നാപൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ 1,06,767 വോട്ടുകള്‍ക്ക്‌ തോല്‍പ്പിച്ച്‌ കൃഷ്ണമേനോന്‍ വീണ്ടും ലോകസഭയിലെത്തി. 1971ല്‍ തിരുവനന്തപുരത്ത്‌ ജനവിധി തേടിയ കൃഷ്ണമേനോന്‍ ജയിച്ചു. സ്വതന്ത്രനായി മത്സരിച്ച കൃഷ്ണമേനോന്‍ പിഎസ്പിയുടെ ഡി. ദാമോദരന്‍പോറ്റിയെ 24127 വോട്ടുകള്‍ക്കാണ്‌ തോല്‍പ്പിച്ചത്‌.

രവീന്ദ്രവര്‍മ്മയുടെ വിജയരഥം തിരുവല്ലയില്‍ തുടങ്ങി മുംബൈയ്‌ നോര്‍ത്തിലേയ്‌ക്കായിരുന്നെങ്കില്‍ കൃഷ്ണമേനോന്റെത്‌ മുബൈയ്‌ നോര്‍ത്തില്‍നിന്ന്‌ തിരുവനന്തപുരത്തേയ്‌ക്കായിരുന്നു.

Tags: V K Krishna Menon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

  വാജ്‌പേയിക്ക് പിന്നില്‍ ഇന്ദിരയ്‌ക്കൊപ്പം രണ്ടു മലയാളികള്‍

കൃഷ്ണമേനോന്‍, ജി. രവീന്ദ്രവര്‍മ്മ
Kerala

കേരളം കടന്നും ജയിച്ചവര്‍

വി.കെ. കൃഷ്ണമേനോനും നെഹ്‌റുവും
Article

ചൈനയെ സ്‌നേഹിച്ച നെഹ്‌റുവും കൃഷ്ണമേനോനും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.