Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിക്സര്‍ തമ്പുരാന്റെ മുഖമുദ്ര ലാളിത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2014, 10:21 pm IST
in Ernakulam

തൃപ്പൂണിത്തുറ: ലോകത്തിന്‌ തന്നെ മാതൃകയായ കൊച്ചി രാജവംശത്തിന്റെ ‘മഹാരാജാവ്‌’ എന്ന്‌ സ്വയം പറയാന്‍ പോലും കൂട്ടാക്കാതെ ലളിതജീവിതം നയിച്ച മഹദ്‌വ്യക്തിത്വത്തിനുടമയാണ്‌ ബുധനാഴ്ച അന്തരിച്ച വലിയതമ്പുരാന്‍ രാമവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍.രാജ്യമില്ലാത്ത രാജാക്കന്മാരായി പല രാജവംശങ്ങളും പ്രൗഢിയോടെ ഇന്നും വാഴുന്ന രാജ്യത്ത്‌ കേവലം ഒരു പഞ്ചാംഗം മാത്രം പ്രതിഫലമായി സ്വീകരിച്ചുകൊണ്ട്‌ രാജ്യംതന്നെ വിട്ടുകൊടുത്ത പാരമ്പര്യമാണ്‌ കൊച്ചി രാജവംശത്തിനുള്ളത്‌. ആ തലമുറയിലെ ഇളമുറ തമ്പുരാനാണ്‌ രാമവര്‍മ്മ കൊച്ചനിയന്‍. 102 വയസുവരെ ജീവിച്ച വലിയതമ്പുരാനെന്ന അപൂര്‍വ ബഹുമതിയും അദ്ദേഹത്തിന്‌ സ്വന്തം.

2012 ജൂണ്‍ 6 ന്‌ കളിക്കോട്ട പാലസില്‍ 100-ാ‍ം പിറന്നാള്‍ ആഘോഷിച്ച തമ്പുരാന്‍ രണ്ട്‌ കൊല്ലത്തിനുശേഷം മറ്റൊരു ബുധനാഴ്ച അതേ കളിക്കോട്ടയില്‍ നിത്യനിദ്രയിലാണ്ടു കിടക്കുന്നത്‌ പിറന്നാള്‍കൂടിയ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെല്ലാം ഓര്‍മയിലൊരു മൗനനൊമ്പരമായി.ചിട്ടയായ ജീവിതചര്യയും ഭക്ഷണക്രമവുമാണ്‌ തമ്പുരാന്റെ ആരോഗ്യരഹസ്യം. എല്ലാവരോടും തമ്പുരാന്‍ കാണിച്ചിരുന്ന സ്നേഹവും സുഖാന്വേഷണവും മറ്റൊരു സവിശേഷതയാണ്‍.

കായികവിനോദങ്ങളില്‍ അതീവതല്‍പരനായിരുന്ന രാമവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍ ക്രിക്കറ്റ്‌, ടെന്നീസ്‌, ഫുട്ബോള്‍, ബില്യാര്‍ഡ്സ്‌ തുടങ്ങി വ്യത്യസ്തങ്ങളായ കളികളില്‍ പ്രാവീണ്യം നേടിയിരുന്നു. എറണാകുളം രാമവര്‍മ്മ ക്ലബിലും തിരുവനന്തപുരം ടെന്നീസ്‌ ക്ലബിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബിന്റെ സ്ഥാപകാംഗവും ക്യാപ്റ്റനും ആയി തമ്പുരാന്‍ പ്രവര്‍ത്തിച്ചു. ബാറ്റിംഗിലും ഫീല്‍ഡിംഗിലും ബൗളിംഗിലും ഒരുപോലെ മികവ്‌ പുലര്‍ത്താനായതും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകത. ഇന്നത്തേതുപോലെ ക്രിക്കറ്റിന്‌ പ്രചാരവും പ്രശസ്തിയും ഇല്ലാതിരുന്ന കാലത്ത്‌ ക്രിക്കറ്റിലും തമ്പുരാന്‍ തന്നെയായിരുന്നു രാവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍.ക്ഷേത്രദര്‍ശനം, വായന, ടിവി കാണല്‍ എന്നിവയിലെല്ലാം ഒരേ താല്‍പര്യംതന്നെയായിരുന്നു. സ്വന്തം കാര്യങ്ങളെല്ലം സ്വയം ചെയ്യുന്ന പതിവായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌.

കളിക്കോട്ടയില്‍ പൊതുദര്‍ശനത്തിന്‌ വെച്ച മൃതദേഹത്തില്‍ നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു. പ്രതിപക്ഷനേതാവ്‌ സി.എന്‍. സുന്ദരന്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെല്ലാം അന്ത്യോപചാരമര്‍പ്പിച്ചു. പന്തളം വലിയതമ്പുരാന്‍ രാമവര്‍മ്മരാജ കളിക്കോട്ടയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബ്‌, തൃപ്പൂണിത്തുറ രാജനഗരി യൂണിയന്‍ ഓഫ്‌ റസി. അസോസിയേഷന്‍ എന്നിവര്‍ക്കുവേണ്ടിയും പുഷ്പചക്രം അര്‍പ്പിച്ചു.

കളിക്കോട്ടയില്‍നിന്ന്‌ ലക്ഷ്മിത്തോട്‌ പാലസില്‍ കൊണ്ടുവന്ന മൃതദേഹത്തിന്‌ പതിവിന്‌ വിരുദ്ധമായി അന്ത്യകര്‍മ്മങ്ങള്‍ നടത്തിയതും അവിടെതന്നെയായിരുന്നു.തുടര്‍ന്ന്‌ രാജകുടുംബ ശ്മശാനത്തില്‍ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala

ചരിത്രമെഴുതി വിസ്മയം തീര്‍ത്ത് ആന്‍ഡമാന്‍; ഏറ്റവും വലിയ ദേശീയ പതാകയുമായി ഗിന്നസ് ബുക്കിൽ

Varadyam

കാലം കാത്തുവച്ച നൃത്തച്ചുവടുകള്‍

India

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

Kerala

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കരുതല്‍ തടങ്കലില്‍

പുതിയ വാര്‍ത്തകള്‍

‘ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു’: സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

കവിത: ദാഹത്തിന്റെ സാക്ഷ്യം

കവിത: കാവിന്റെ ശാപം

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.