Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാന്‍സര്‍ സെന്ററിനായി കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 09:48 pm IST
in Ernakulam

കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചി കാന്‍സര്‍ സെന്ററിനെ അവഗണിച്ചതുള്‍പ്പെടെ നഗരവികസനത്തെ കണ്ടില്ലെന്നു നടിച്ചതിനെതിരെ നഗരസഭ പ്രതിഷേധിക്കണമെന്ന ആവശ്യം നിരാകരിച്ച മേയറുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷവും ഐ ഗ്രൂപ്പ്‌ കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ചു.

പ്രതിപക്ഷ നേതാവ്‌ കെ ജെ ജേക്കബും പ്രതിപക്ഷാംഗങ്ങളും ഐ ഗ്രൂപ്പിന്റെ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ടി ജെ വിനോദും രത്നമ്മരാജുവും ബിജെപി കൗണ്‍സിലര്‍ ശ്യാമള പ്രഭുവും സംസ്ഥാന ബജറ്റില്‍ കൊച്ചിയെ അവഗണിച്ചതിനെതിരെ പ്രതിഷേധിക്കണമെന്ന ആവശ്യമുന്നയിച്ചെങ്കിലും മറുപടിപ്രസംഗത്തില്‍ മേയര്‍ കൊച്ചി ക്യാന്‍സര്‍ സെന്ററിനെ അവഗണിച്ചിട്ടില്ലെന്നും ഡി പി ആര്‍ തയ്യാറാക്കാന്‍ ഡോ. ഗംഗാധരനെ നിയമിച്ചിട്ടുണ്ടെന്നുമുള്ള അവ്യക്തമായ മറുപടിയാണ്‌ പറഞ്ഞത്‌. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 5 കോടി രുപ മതിയെന്നും കൂടുതല്‍ വേണമെങ്കില്‍ മന്ത്രിസഭയ്‌ക്ക്‌ തുക വകയിരുത്താന്‍ കഴിയുമെന്ന മേയറുടെ മറുപടിയോട്‌ യോജിക്കാന്‍ കഴിയില്ലെന്നറിയിച്ചുകൊണ്ട്‌ പ്രതിപക്ഷാംഗങ്ങളും ഐഗ്രൂപ്പ്‌ ബിജെപി അംഗങ്ങളും കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയായിരുന്നു.

ഐ ഗ്രൂപ്പ്‌ കൗണ്‍സിലറായ ലിനോ ജേക്കബാണ്‌ ബജറ്റില്‍ ക്യാന്‍സര്‍ സെന്ററിനെ അവഗണിച്ചതിനെതിരെ നഗരസഭ പ്രതിഷേധിക്കണമെന്ന ആവശ്യം കൗണ്‍സിലില്‍ ഉന്നയിച്ചത്‌. ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള പ്രമുഖര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ബജറ്റില്‍ ക്യാന്‍സര്‍ സെന്ററിന്‌ തുക അനുവദിക്കാത്തത്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ ലിനോ ജേക്കബ്‌ പറഞ്ഞു. എം എല്‍ എമാരുടെ സമ്മര്‍ദ്ദംകൊണ്ട്‌ വെറും 5 കോടി രൂപയാണ്‌ ബജറ്റ്‌ ചര്‍ച്ചയില്‍ ഇതിനായി മാറ്റിവച്ചത്‌. ഇതിനെതിരെ നഗരസഭ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ഇല്ലെങ്കില്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ നഗരത്തെ പൂര്‍ണ്ണമായി അവഗണിച്ചിരിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ കെ ജെ ജേക്കബ്‌ ചര്‍ച്ചയില്‍ പറഞ്ഞു. ക്യന്‍സര്‍ സെന്ററിനെ അവഗണിച്ചതില്‍ കൗണ്‍സിലര്‍ ഏകകണ്ഠമായി പ്രതിഷേധിക്കണം. നഗരവികസനത്തിന്‌ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തെ ബജറ്റില്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണെന്നും കാന്‍സര്‍ സെന്ററിന്റെ കാര്യം മുഖ്യമന്ത്രിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ടിട്ടുള്ളതായിട്ടും ബജറ്റില്‍ പണം അനുവദിക്കാത്തത്‌ പ്രതിഷേധാര്‍ഹമാണെന്നും സി എ ഷക്കീര്‍ പറഞ്ഞു. 11 എം എല്‍ എമാരും മൂന്ന്‌ മന്ത്രിമാരുമുണ്ടായിട്ടും ജില്ലയ്‌ക്ക്‌ ഇത്രയേറെ അവഗണന നേരിടേണ്ടിവന്നത്‌ ദു:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില ഫ്ലൈ ഓവര്‍, സൗത്ത്‌ മേല്‍പ്പാലം എന്നിവയെ ബജറ്റില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരത്തെ അവഗണിച്ച ബജറ്റിനെതിരെ കക്ഷിരാഷ്‌ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധിക്കണമെന്ന്‌ അഡ്വ. എം അനില്‍കുമാര്‍ പറഞ്ഞു. നഗരസഭയുടെ വികാരം സര്‍ക്കാര്‍ അറിയേണ്ടത്‌ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ സെന്ററിനെയും മെട്രോയ്‌ക്ക്‌ അനുബന്ധമായ ഗതാഗതവികസനങ്ങളെയും അവഗണിച്ചുകൊണ്ടുള്ള ബജറ്റാണ്‌ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന്‌ അഡ്വ. കെ എന്‍ സുനില്‍ കുമാര്‍ പറഞ്ഞു. പാലായിലെ കുരിശുപള്ളി ജംഗ്ഷനില്‍ ഫ്ലൈ ഓവറിന്‌ പണം നീക്കിവച്ച ധനമന്ത്രി അറ്റ്ലാന്റിസ്‌ ഫ്ലൈ ഓവറിനെയും സൗത്ത്‌ മേല്‍പ്പാലത്തെയും അവഗണിച്ചു. ടൂറിസത്തിന്‌ 50 കോടി അനുവദിച്ചിട്ടും പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയ്‌ക്ക്‌ ഒരു രൂപ പോലും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‌ റവന്യു വരുമാനത്തിന്റെ മുഖ്യപങ്ക്‌ നല്‍കുന്ന കൊച്ചിയില്‍ ലോക നിലവാരത്തിലുള്ള ക്യാന്‍സര്‍ സെന്റര്‍ വേണമെന്നത്‌ കാലങ്ങളായുള്ള ആവശ്യമാണെനും ബജറ്റില്‍ കൊച്ചിയെ അവഗണിച്ചതിനില്‍ പ്രതിഷേധിച്ച്‌ 10 മിനിറ്റെങ്കിലും കൗണ്‍സില്‍ നിര്‍ത്തിവച്ച്‌ പ്രതിഷേധിക്കണമെന്നും വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി ജെ വിനോദ്‌ പറഞ്ഞു. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ അവഗണിച്ച തീരുമാനം ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിനോദ്‌ പറഞ്ഞു.

പ്രതിപക്ഷാംഗങ്ങളായ കെ വി മനോജ്‌, പി ആര്‍ റെനീഷ്‌, എം പി മഹേഷ്‌ കുമാര്‍, ബെനഡിക്ട്‌ ഫെര്‍ണാണ്ടസ്‌, ശ്യാമള എസ്‌ പ്രഭു എന്നിവരും ഭരണപക്ഷത്തെ തമ്പി സുബ്രഹ്മണ്യം, കെ ആര്‍ പ്രേംകുമാര്‍, ഗ്രേസി ജോസഫ്‌, കര്‍മിലി ആന്റണി, ഗ്രേസി ആന്റണി എന്നിവരും ബജറ്റില്‍ നഗരത്തെ അവഗണിച്ചതിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചു.

കൗണ്‍സില്‍ അജണ്ടകള്‍ എകപക്ഷീയമായി പാസാക്കിയ മേയറുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ മേയറുടെ ചേംബറിന്‌ മുമ്പില്‍ കുത്തിയിരുന്നു. സംസ്ഥാന ബജറ്റില്‍ നഗരത്തെ അവഗണിച്ചതില്‍ പ്രതിഷേധിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത മേയറുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഐ ഗ്രൂപ്പ്‌ അംഗങ്ങളും പ്രതിപക്ഷ കൗണ്‍സിലര്‍മാരും കൗണ്‍സില്‍ യോഗം ബഹിഷ്ക്കരിച്ച ഉടന്‍ അജണ്ടകള്‍ മുഴുവന്‍ പാസ്സാക്കിയെന്ന്‌ അറിയിച്ച്‌ മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌ പോവുകയായിരുന്നു. എന്നാല്‍ പച്ചാളം ആര്‍ ഒ ബി ഉള്‍പ്പെടെ സുപ്രധാനമായ 127 ഓളം വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മേയറുടെ ഏകാധിപത്യ നിലപാട്‌ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

Kerala

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

പുതിയ വാര്‍ത്തകള്‍

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.