Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വരയുടെ ശിവഗംഗാപ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2014, 09:23 am IST
inVaradyam

ചിത്ര-ശില്പകലയുടെ പൂര്‍ണ്ണത തേടിയലയുന്ന ആരും അവസാനം ചെന്നെത്തുന്നത് ശിവഗംഗയെന്ന അപുര്‍വ്വ കലാകാരനിലായിരിക്കും. കേരളം കണ്‍കുളിര്‍ക്കെകണ്ടും ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവയുമായ അപൂര്‍വ്വസൃഷ്ടികളാണ് ശിവഗംഗയുടെത്. ആയിരത്തിലേറെ എണ്ണഛായാചിത്രങ്ങള്‍ എണ്ണമറ്റ ശില്പങ്ങള്‍ ക്ഷേത്രഗോപുരങ്ങള്‍ തുടങ്ങി ശിവഗംഗയുടെ അനന്തമായ ക്യാന്‍വാസ് നീളുകയാണ്. നേട്ടങ്ങള്‍ക്ക് വേണ്ടിയോ പുരസ്‌ക്കാരങ്ങള്‍ക്കായോ ആരുടെയും പുറകെപോകാതെ തന്റെ ഗ്രാമീണതയില്‍ ഒതുങ്ങികൂടുകയാണ് ചിത്രകലയിലെ ഈ ജ്ഞാനതപസ്സി. വരയില്‍മാത്രമല്ല രൂപത്തിലും ജ്ഞാനതേജസ്സ്പകരുന്ന ലാളിത്യമാണ് ശിവഗംഗയുടെത്.

കേരളത്തിന്റെ നവോത്ഥാന കാഹളമായിമാറിയ വിശാലഹിന്ദുസമ്മേളനത്തിലും വിശ്വഹിന്ദുപരിഷത്തിന്റെ ഏകാത്മതായാത്രകളിലും   നിറഞ്ഞ് നിന്നത് ശിവഗംഗയുടെ ചിത്രങ്ങളായിരുന്നു. 1982ലെ വിശാലഹിന്ദുസമ്മേളനത്തില്‍ പണ്ഡിറ്റ് കറുപ്പന്‍, അയ്യന്‍കാളി, ശ്രീ നാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍ എന്നിവരുടെ ഛായാചിത്രങ്ങള്‍ വരച്ചതിന് ഡോ.കരണ്‍സിംഗ് പൊന്നാട അണിയിച്ച് അനുമോദിച്ചിരുന്നു.

എഴുപത്തിരണ്ടോളം ദേവാലയങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള അപ്പൂപ്പന്‍ കണ്ണന്‍കുഞ്ഞിയാണ് ചിത്രശില്പകലാരംഗത്ത് ശിവഗംഗയുടെ വഴികാട്ടിയും ഗുരുവും. 1974 മുതലാണ് ശില്പകലാരംഗത്തേക്ക് ശിവഗംഗ തിരിയുന്നത്. 1976ല്‍ കാലടി ശിവരാത്രി മണല്‍പുറത്ത് ശിവക്ഷേത്രം നിര്‍മ്മിച്ചത് ഏറെ പ്രശംസപിടിച്ച് പറ്റിയിരുന്നു. 1978ല്‍ കാഞ്ചികാമകോടി പീഠത്തിന്റെ ആദിശങ്കരകീര്‍ത്തിസ്തംഭത്തിന് കമാനം ഉണ്ടാക്കി. കാഞ്ചി ആചാര്യന്‍മാരായ ജയേന്ദ്രസരസ്വതിസ്വാമികളുടെയും, ഗുരു ചന്ദ്രശേഖരസരസ്വതിസ്വാമികളുടെയും ഛായാചിത്രങ്ങളുടെ പൂര്‍ണ്ണതകണ്ട് സന്തോഷം തോന്നിയ ജയേന്ദ്രസരസ്വതിസ്വാമികള്‍ ശിവഗംഗയെ പൊന്നാടചാര്‍ത്തി ദക്ഷിണനല്‍കി ആദരിച്ചു. 1990 മുതലാണ് മുഴുവന്‍ സമയവും ശില്പകലക്കായി ഉഴിഞ്ഞ് വച്ചത്. നിരവധിക്ഷേത്രങ്ങളില്‍ ദ്വാരപാലകന്മാര്‍, മറ്റൂര്‍ നീലംകുളങ്ങര ക്ഷേത്രം, മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ക്ഷേത്രം തുടങ്ങി നിരവധിക്ഷേത്രങ്ങളിലെ അലങ്കാരഗോപുരങ്ങള്‍ ശിവഗംഗയുടെ കരസ്പര്‍ശത്താല്‍ വിരിഞ്ഞതാണ്.

ചങ്ങനാശ്ശേരി തിരുവെങ്കിടപുരം ക്ഷേത്രത്തിലെ അനന്തശയനം ഏറെ പ്രശംസപിടിച്ച് പറ്റിയതാണ്. ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 50-ാം വാര്‍ഷികവേളയില്‍ വരച്ച കേളപ്പജിയുടെ ചിത്രം ഇന്നും അനശ്വരമായിനിലനില്‍ക്കുന്നു. ശിവജിപുരം ശ്രീ ലളിതാംബികാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാചിത്രം, കോട്ടയം പൊന്നരിക്കുളം ക്ഷേത്രത്തിലെ ദുര്‍ഗ്ഗാദേവി, ഐരാപുരം ശിവപുരിക്ഷേത്രത്തിലെ പ്രതിഷ്ഠാ ചിത്രം, വാര്യാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്രങ്ങള്‍, ആര്‍എസ്എസ് കാര്യാലയങ്ങളില്‍ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെയും  ഗുരുജിയുടെയും ചിത്രങ്ങള്‍, പ്രാന്തകാര്യാലയത്തില്‍ ദാദാജി പരമാര്‍ത്ഥിന്റെ ചിത്രം, അങ്കമാലി, പാലാരിവട്ടം, ഒക്കല്‍, മലയാറ്റൂര്‍, മൂക്കന്നൂര്‍, പൂതംകുറ്റി, കിടങ്ങര്‍ എന്നിവിടങ്ങളിലെ ഗുരുമണ്ഡപങ്ങളിലെ ശ്രീ നാരായണ ഗുരുദേവവിഗ്രഹങ്ങള്‍, കാലടയിലെ അയ്യപ്പശരണകേന്ദ്രത്തിലെ അയ്യപ്പവിഗ്രഹം, പറവൂര്‍ കോട്ടക്കകം ക്ഷേത്രത്തിലെ ശില്പങ്ങള്‍, കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെ 12അടി വിഗ്രഹം, തൃശൂര്‍ ചിറക്കല്‍ ക്ഷേത്രത്തില്‍ സപ്തമാതൃക്കള്‍, കാലടി ആശ്രമം സ്‌ക്കൂളില്‍ സരസ്വതി വിഗ്രഹം തുടങ്ങി അനന്തമായി നീളുകയാണ് ഈ നിര. കഴിഞ്ഞ പതിനെന്ന് വര്‍ഷമായി ഗണേശോത്സവത്തിനുള്ള വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

കാലടി ശ്രീശങ്കരാ കോളേജിലെ ഭാരതീതീര്‍ത്ഥഓഡിറ്റോറിയത്തില്‍ ശ്രീശങ്കരാചാര്യരും ശിഷ്യന്‍മാരും ശാരദാംബ, അഭിനവ വിദ്യാതീര്‍ത്ഥസ്വാമികള്‍, ഭാരതീതീര്‍ത്ഥ സ്വാമികള്‍ എന്നിവരുടെ മനോഹരമായ ശില്പങ്ങള്‍ എവരെയും ആകര്‍ഷിക്കുന്നതാണ്. പഴങ്ങനാട് സമരിയന്‍ ആശുപത്രിയിലെ നല്ലസമരിയാക്കാരന്‍ ശില്പം, നിരവധി പള്ളികളില്‍ യേശുദേവന്‍, മാതാവ്, മലയാറ്റൂര്‍ ദര്‍ശനആശ്രമത്തില്‍ ഏഴ് അടിയുള്ള കൊച്ച് ത്രേസ്യ തുടങ്ങിയവ ക്രൈസ്തവമേഖലയിലെ അംഗീകാരമായി നിലനില്‍ക്കുന്നു.  ഏഴടി മൂന്നടി വലിപ്പത്തിലുള്ള അന്ത്യാത്താഴം പൂര്‍ത്തിയായി കഴിഞ്ഞു.

മറ്റൂര്‍ തിരുവെള്ളമാന്‍ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ആര്യാംബയുടെ 12 അടിയിലുള്ള ശില്പമാണ് ഇപ്പോള്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്. പറഞ്ഞതിനേക്കാള്‍ ഏറെ പറയാനുള്ള സൃഷ്ടികളാണ് ശിവഗംഗക്കുള്ളത്. 20വര്‍ഷത്തോളം ഫോട്ടോഗ്രാഫിയിലും അത്ഭുതങ്ങള്‍ പകര്‍ത്തി. പിന്നീട് കണ്ണിന് ബുദ്ധിമുട്ട്മൂലം നിര്‍ത്തുകയായിരുന്നു. സിമന്റ്,പ്ലാസ്റ്ററോപാരീസ് വര്‍ക്കുകളാണ് കൂടുതല്‍.

അങ്കമാലിക്കടുത്ത് തുറവൂര്‍ പഞ്ചായത്തില്‍ ശിവജിപുരം സ്വദേശിയാണ്. ഭാര്യ ശുഭ. മക്കള്‍ കൃഷ്ണനുണ്ണി,കൃഷ്ണവേണി.

എന്‍.പി. സജീവ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.