Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വത്സരം; പുതുവത്സരം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2013, 11:11 pm IST
in Vicharam

ആശംസകള്‍! ശുഭാശംസകള്‍! പുതുവത്സരത്തിന്റെ ആദ്യദിനത്തില്‍ ശുഭാംശകള്‍! തുടര്‍ന്നുള്ള ദിനങ്ങളോരോന്നും സന്തോഷവും സമൃദ്ധിയും നിങ്ങള്‍ക്ക് നല്‍കുന്നതായി ഭവിക്കട്ടെ.

കഴിഞ്ഞവര്‍ഷത്തിന്റെ തുടക്കത്തിലും നാം ഇങ്ങനെ പരസ്പ്പരം ആശംസിച്ചിട്ടുണ്ട്. കുറെപ്പേര്‍ക്ക് ആശംസകള്‍ ഏറെക്കുറേ ഫലിച്ചിരിക്കാം. ചിലര്‍ക്ക് പക്ഷേ സങ്കടങ്ങളാവും കൂടിയിരിക്കുക. ചിലര്‍ ജീവിതത്തിനോടുതന്നെ വിടവാങ്ങിയെന്നുമിരിക്കാം.

അതെ. മനുഷ്യജീവിതത്തിന് ഒരു പരിധിയുണ്ട്. കുറച്ചു കാലത്തേയ്‌ക്കുള്ള കണ്ടുമുട്ടലാണത്. എന്നാല്‍ കാലത്തിന്റെ പരിധിയോ? നിശ്ചയിക്കുക വയ്യ. എപ്പോള്‍ തുടങ്ങിയെന്നും എപ്പോള്‍ അവസാനിക്കുമെന്നും അറിയില്ല. ഇപ്പോള്‍, ക്രിസ്തുചരിത്രത്തെ ആധാരമാക്കി 2013 എന്ന നാലു അക്കങ്ങളിലാണ് നാം കാലത്തെ കണക്കാക്കുന്നത്. അതിനു മുമ്പും കാലമുണ്ട്. എത്ര പൂജ്യങ്ങള്‍ മുമ്പേ ചേര്‍ത്താലും ലക്ഷങ്ങള്‍ കോടികള്‍ എന്നൊക്കെ പറഞ്ഞാലും ആ കാലഗണന ശരിയാകണമെന്നില്ല.

സൂര്യനാണ് നമുക്ക് കാലസ്വരൂപന്‍. സൂര്യന്റെ ജന്മദിനം എന്നാണ്? നാം പരസ്പ്പരം ജന്മദിനാശംസകള്‍ നേരാറുള്ളതല്ലേ? എന്നാല്‍ ആരെങ്കിലും സൂര്യന് ജന്മദിനാശംസകള്‍ നേരാറുണ്ടോ? ഇല്ല. ആ ജന്മദിനം നമുക്ക് അറിയില്ല. സൂര്യന്‍ അനാദിയായ, അവിച്ഛിന്നമായ, അനന്തമായ കാലത്തിന്റെ സാക്ഷിയാണ്; നമുക്ക് മുന്നില്‍ തെളിഞ്ഞു കത്തുന്ന സത്യമാണ്.

സൂര്യന്‍ ഉദിക്കുന്നു. അപ്പോള്‍ പകല്‍ ഉണ്ടാവുന്നു. സൂര്യന്‍ അസ്തമിക്കുന്നു. അപ്പോള്‍ രാത്രിയുണ്ടാവുന്നു. വീണ്ടും സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നാം പറയുന്നു. അതു ശരിയാണോ? സൂര്യന്‍ സ്ഥിരമായി നിന്ന് ജ്വലിക്കുകയല്ലേ ചെയ്യുന്നത്? ഭൂമിയുടെ ഭ്രമണമാണ് രാപ്പകലുകള്‍ക്ക് കാരണം. ഇവയെ ചേര്‍ത്ത് വെച്ച് ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമായി എണ്ണുകയാണ് നാം, നമ്മുടെ ക്ഷണികമായ ജീവിതത്തെ അളക്കാന്‍.

അങ്ങനെ വരവായി ഒരു പുതുവത്സരം. നമ്മുടെ ജീവിതത്തില്‍ ഇത്ര വത്സരങ്ങളായി എന്നു ഇപ്പോള്‍ അഭിമാനത്തോടെ എണ്ണിപ്പറയാം. എന്നാല്‍ ഇനി എത്ര  വത്സരങ്ങള്‍ എണ്ണാന്‍ പറ്റുമെന്ന് മാത്രം നിശ്ചയമില്ല. ”എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും” എന്ന പൂന്താനം മഹാകവി നിരീക്ഷിച്ചിരിക്കുന്നു. ഓരോരുത്തരുടേയും ആയുസ്സിന്റെ ഒരു കഷ്ണം കടിച്ചെടുത്തുകൊണ്ടാണ് സൂര്യന്‍ എന്നും അസ്തമിക്കുന്നത്. അതിനാല്‍ എപ്പോഴും സല്‍ക്കര്‍മങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കണമെന്നത്രെ ഒരു സുഭാഷിതകാരന്റെ ഓര്‍മപ്പെടുത്തല്‍.

കുട്ടിക്കാലത്ത് ശ്രദ്ധിച്ചിട്ടുണ്ടോ ഓരോ വയസ്സു കൂടുമ്പോഴും വലിയ സന്തോഷമാണ് ഏവര്‍ക്കും ഉണ്ടാവുക. പണവും ആരോഗ്യവുമൊക്കെ കൂടുമ്പോഴും അങ്ങനെയായിരിക്കും. എന്നാല്‍ ഒരു അമ്പതാണ്ടിന് ശേഷമോ? ഉത്സാഹച്ചൂട് തണുക്കാന്‍ തുടങ്ങും. അറുപത്… എഴുപത്…എണ്‍പത് എന്നിങ്ങനെ ഓരോ കടമ്പയിലുമെത്തുമ്പോള്‍ തണുപ്പിന്റെ ഡിഗ്രിയാവും കൂടുന്നത്. ഭയവും ദുഃഖവും അവശതയുമാവും കൂടുന്നത്. എങ്കിലും പ്രതീക്ഷയോടെ കുറേക്കാലം കൂടിയുണ്ട് ജീവിക്കാന്‍ എന്നാവും മിക്കവരുടേയും വിശ്വാസം. അങ്ങനെ തന്നെ വേണം താനും.

ഭൂമി ഒരു കളിക്കളമാണ്. ഇവിടെ ജീവിതമെന്ന കളിയില്‍ സെഞ്ച്വറി തികയ്‌ക്കുന്നവര്‍ അപൂര്‍വമത്രെ. എങ്കിലും ശതാബ്ദി പൂര്‍ത്തി ആഘോഷിക്കണമെന്നുള്ള വാശിയോടെ നമുക്ക് ജീവിക്കാം. വാശി വേണമെന്നില്ല. അത് ചിലപ്പോള്‍ നാശത്തിലെത്തിച്ചേക്കാം. ആഗ്രഹം മതി; പ്രാര്‍ത്ഥന മതി. ദൈവം അനുഗ്രഹിക്കാതിരിക്കില്ല. പ്രാര്‍ത്ഥനയ്‌ക്കൊപ്പം വ്രതശുദ്ധികൂടി വേണമെന്നേയുള്ളൂ. നല്ലത് ചിന്തിക്കുക, നല്ലത് പറയുക, നല്ലത് പ്രവര്‍ത്തിക്കുക എന്നതാണ് ആ വ്രതം.

ചിലര്‍ക്ക് ചില ദുശ്ശീലങ്ങള്‍ കാണും. മദ്യപാനം, പുകവലി, ചീട്ടുകളി എന്നിങ്ങനെ. അവ നിര്‍ത്താന്‍ ചിലര്‍ നല്ല ദിവസം നോക്കാറുണ്ട്. ഈ വരുന്ന പിറന്നാളിലാകാം, പെരുന്നാളിലാകാം, പുതുവത്സരത്തിലാകാം, മണ്ഡലവ്രതകാലത്തിലാകാം എന്നൊക്കെ ഉറപ്പിക്കും. കുറച്ചുനാള്‍ കഴിഞ്ഞാല്‍ അതൊക്കെ മറക്കുകയും ചെയ്യും. അങ്ങനെയാകരുത്. മനസ്സിന് ദൃഢത വരുത്തണം.

ദുശ്ശീലങ്ങള്‍ നിര്‍ത്താന്‍ ഏതു സമയവും നല്ല സമയവമാണ്. നല്ല കാര്യങ്ങള്‍ തുടങ്ങുന്നതിനും അങ്ങനെ തന്നെ. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകമാണ്, മനസ്സിന്റെ ഉത്തമബോധ്യമാണ് പ്രധാനം. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ചില അച്ചടക്ക മര്യാദകള്‍ നാം പാലിക്കേണ്ടതായുണ്ട്. മനസ്സും വാക്കും പ്രവൃത്തിയും ശുദ്ധമാക്കാന്‍ കഴിഞ്ഞാല്‍ പരസ്പ്പര സ്‌നേഹവും പരോപകാരതല്‍പ്പരതയും വര്‍ധിക്കുകയായി. അതിലൂടെ ഓരോരുത്തര്‍ക്കും കൈവരുന്നത് ശാന്തിയും സന്തോഷവുമായിരിക്കും.

ദിനങ്ങളും വര്‍ഷങ്ങളും പുതുമ തോന്നിച്ചു കൊണ്ടുവരുന്നു. നിമിഷങ്ങളും മണിക്കൂറുകളുമായി പറന്നു മറയുന്നു; ഞാനും നിങ്ങളും പോലെ തുടക്കവും ഒടുക്കവും അറിയാത്ത കാലപ്രവാഹത്തിലെ യാത്രക്കാരാണ് നാം. ആടിപ്പാടി രസിച്ചും ആടിയുലഞ്ഞു ഭയന്നും നമ്മുടെ തോണി ഇതാ 2014 എന്ന കടവില്‍ എത്തിയിരിക്കുന്നു. അതിപ്പോള്‍ ആഘോഷിക്കാം. നഷ്ടലാഭങ്ങള്‍ ചിന്തിക്കാതെ. അനിശ്ചിതമായ തുടര്‍യാത്രയില്‍ പരസ്പ്പരം സ്‌നേഹിക്കാം. ശുഭാശംസകള്‍ നേര്‍ന്നു പ്രതീക്ഷാ നിര്‍ഭരരായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. സമസ്ത ലോകത്തിനും ശാന്തി.

പി.ഐ.ശങ്കരനാരായണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.