Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 284-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2013, 08:18 pm IST
in Samskriti

തത്വാവബോധോ ഭഗവന്‍സര്‍വാശാതൃണപാവക:

പ്രോക്ത: സമാധി ശബ്ദേന നതു തൂഷ്ണീമവസ്ഥിതി:

പരിഘന്‍ പറഞ്ഞു: അല്ലയോ രാജാവേ, അടിയുറച്ച സമതാദര്‍ശനത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ മാത്രമേ ആനന്ദമുളവാക്കുകയുള്ളൂ. അങ്ങ്‌ ചിന്തകളും ധാരണകളും ശല്യപ്പെടുത്താത്ത മനസ്സോടെ സമാധിസ്ഥിതിയില്‍ ദൃഢചിത്തനാണോ?

സുരാഗു പറഞ്ഞു: മഹാത്മന്‍, എന്തുകൊണ്ടാണ്‌ ചിന്തകളും ധാരണകളും ഇല്ലാത്ത മാനസികാവസ്ഥയെ മാത്രം സമാധിയെന്നു പറയുന്നത്‌? ഒരാള്‍ സത്യസാക്ഷാത്കാരം നേടിയ ആളാണെങ്കില്‍ അയാള്‍ നിരന്തരം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടാലും അല്ലെങ്കില്‍ എപ്പോഴും ധ്യാനനിരതനായിരുന്നാലും അയാളിലെ സമാധി അവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടാവുമൊ?

ഇല്ല. പ്രബുദ്ധതയില്‍ എത്തിയവന്‍, ലോകകാര്യങ്ങളില്‍ ആമഗ്നനായിരിക്കുമ്പോഴും എപ്പോഴും സമാധിസ്ഥനത്രേ. എന്നാല്‍ മനസ്സ്‌ ശാന്തമല്ലാത്തവന്‍ പത്മാസനത്തില്‍ ഇരുന്നാലും സമാധിയവസ്ഥ അനുഭവിക്കുന്നില്ല. ‘സത്യത്തെപ്പറ്റിയുള്ള നേരറിവ്‌, അതായത്‌ ബ്രഹ്മം, എല്ലാ ആശകളേയും പ്രത്യാശകളെയും ഉണങ്ങിയ പുല്‍ത്തുമ്പുകളെപ്പോലെ എരിച്ചുകളയുന്ന അഗ്നിയാണ്‌. അതാണ്‌ സമാധി. വെറുതെ നിശ്ശബ്ദമായി ഇരിക്കുന്നതല്ല.’

ശാശ്വതമായ സംതൃപ്തിയുടെ തലമാണ്‌ സമാധി. കാര്യങ്ങളെപ്പറ്റിയുള്ള തെളിഞ്ഞ അറിവ്‌, അഹംകാരത്തിന്റെ അഭാവം, ദ്വന്ദഭാവങ്ങളുടെ സ്വാധീനമില്ലായ്‌മ, ആശങ്കകളില്ലാത്ത മനസ്സ്‌, യാതൊരു വസ്തുക്കളേയും ഗ്രഹിക്കാനോ ത്യജിക്കാനോ ഉള്ള ആഗ്രഹമില്ലായ്‌മ എന്നിവയാണ്‌ സമാധി ലക്ഷണങ്ങള്‍.
ആത്മജ്ഞാനോദയം ഉണ്ടാകുമ്പോള്‍ത്തന്നെ സാധകനില്‍ സമാധിസ്ഥിതി രൂഢമൂലമാവുന്നു. അവനതൊരിക്കലും നഷ്ടപ്പെടുകയില്ല; ഒരു നിമിഷം പോലും അത്‌ തടസ്സപ്പെടുകയുമില്ല. കാലം മുന്നോട്ടുള്ള ഗമനം മറന്നാലും ആത്മജ്ഞാനി ആത്മാവിനെ മറക്കുകയില്ല. പദാര്‍ത്ഥങ്ങള്‍ അതായിത്തന്നെ നിലകൊള്ളുന്നത്‌ പോലെ ആത്മജ്ഞാനിയായ മഹര്‍ഷി ആത്മജ്ഞാനിയായിത്തന്നെ നിലനില്‍ക്കും.

അതിനാല്‍ ഞാന്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്നു. നിത്യശുദ്ധനാണ്‌ ഞാന്‍. സ്വയം ശാന്തനും സമാധിസ്ഥനുമാണ്‌ ഞാന്‍. അതങ്ങിനെയല്ലേ വരൂ? ആത്മാവല്ലാതെ എന്തെങ്കിലും ഉണ്ടോ? എല്ലായ്‌പ്പോഴും എല്ലാവിധത്തിലും അവകളുടെ സത്തായി ആത്മാവ്‌ മാത്രം ഉള്ളപ്പോള്‍ സമാധിസ്ഥിതിയല്ലാത്ത ഒരവസ്ഥ വാസ്തവത്തില്‍ ഉണ്ടോ? സമാധിയെ എങ്ങിനെയാണ്‌ നിര്‍വചിക്കുക?

പരിഘന്‍ പറഞ്ഞു: ശരിയാണ്‌ രാജാവേ. അങ്ങ്‌ പൂര്‍ണ്ണപ്രബുദ്ധന്‍ തന്നെയാണ്‌. അങ്ങ്‌ ആനന്ദത്തിന്റെ സ്വയംപ്രഭയാല്‍ പ്രശോഭിതനാണ്‌. പ്രശാന്തനും നിര്‍മ്മലനും മധുരപ്രകൃതിയുമാണ്‌. അങ്ങില്‍ അഹംകാരലേശമില്ല. അങ്ങില്‍ ഒന്നിനോടും ആശയോ വെറുപ്പോ എന്തിനെയെങ്കിലും ത്യജിക്കാനുള്ള വ്യഗ്രതയോ ഇല്ല എന്ന്‌ ഞാന്‍ അറിയുന്നു.

സുരാഗു തുടര്‍ന്നു: മഹര്‍ഷേ, ആഗ്രഹിക്കാനോ ത്യജിക്കാനോ വാസ്തവത്തില്‍ യാതൊന്നുമില്ല. ബാഹ്യമായ ആ വസ്തുക്കളെല്ലാം അങ്ങിനെ നോക്കിയാല്‍ വെറും ധാരണകളും സങ്കല്‍പ്പങ്ങളും മാത്രമാണെന്ന്‌ കാണാം. ബാഹ്യമായ യാതൊന്നും സ്വന്തമാക്കാന്‍ യോഗ്യതയുള്ളതല്ല എന്ന്‌ തിരിച്ചറിയുമ്പോള്‍ യാതൊന്നും ഉപേക്ഷിക്കാനും അനുയോജ്യമല്ലാ എന്ന്‌ തിരിച്ചറിയും. നന്മതിന്മകള്‍ , വലുപ്പച്ചെറുപ്പങ്ങള്‍ , തള്ളേണ്ടത്‌ കൊള്ളേണ്ടത്‌, എന്ന തരത്തിലുള്ള തരംതിരിവുകള്‍ , എല്ലാം അഭികാമ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ അഭികാമ്യത എന്ന ധാരണയ്‌ക്ക്‌ അര്‍ത്ഥമൊന്നുമില്ലാത്തപ്പോള്‍പ്പിന്നെ മറ്റുള്ളവയെപ്പറ്റി എന്തുപറയാന്‍? ലോകത്ത്‌ കാണപ്പെടുന്ന യാതൊന്നിനും സത്തയില്ല. പര്‍വ്വതങ്ങള്‍ക്കും, സമുദ്രങ്ങള്‍ക്കും, കാടുകള്‍ക്കും, സ്ത്രീപുരുഷന്മാര്‍ക്കും, മറ്റ്‌ വസ്തുക്കള്‍ക്കും ഒന്നും വാസ്തവത്തില്‍ അസ്തിത്വം ഇല്ല. അതിനാല്‍ അവയില്‍ നമുക്ക്‌ ആശയെന്തിനാണ്‌? ആശയില്ലാത്തപ്പോഴാണ്‌ മനസ്സില്‍ പരമപ്രശാന്തി കളിയാടുന്നത്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

Kerala

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.