Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലക്ഷങ്ങളുടെ വാട്ടര്‍ടാങ്കുകള്‍ തുരുമ്പെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2013, 08:38 pm IST
in Kollam

പുനലൂര്‍: വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വേനല്‍ക്കാലത്ത്‌ കുടിവെള്ള വിതരണത്തിനായി ലക്ഷങ്ങള്‍ ചിലവഴിച്ച്‌ വാട്ടര്‍ അതോറിറ്റി വാങ്ങിയ കൂറ്റന്‍ ടാങ്കുകള്‍ തുരുമ്പെടുത്ത്‌ നശിക്കുന്നു.

പദ്ധതി നടത്തിപ്പിലെ ദീര്‍ഘവീക്ഷണമില്ലായ്‌മയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും നഷ്ടമായത്‌ കോടികള്‍. കുടിവെള്ള വിതരണത്തിനായി വണ്ടിയും ടാങ്കും വാടകയ്‌ക്കെടുത്ത വകയില്‍ പത്തനാപുരം താലൂക്ക്‌ ചെലവഴിച്ചത്‌ ഏകദേശം ഒന്നരക്കോടിയോളം രൂപ. ഇതിനെതിരെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിപോലും പ്രതിഷേധവുമായി രംഗത്തെത്തയില്ലെന്ന വലിയ ആശ്വാസത്തിലാണ്‌ അധികൃതര്‍. വരള്‍ച്ച രൂക്ഷമായിരുന്ന വേനല്‍ക്കാലത്ത്‌ ജലവിതരണം സുഗമമായി നടത്തിയതിനാണ്‌ ഒന്നര കോടിയോളം രൂപ ചിലവഴിച്ചതെന്ന്‌ ബന്ധപ്പെട്ടവര്‍ വാദമുയര്‍ത്തുമ്പോഴും അനാഥമായി കാടുമൂടിക്കിടക്കുന്ന കൂറ്റന്‍ ടാങ്കുകളിലേക്ക്‌ ഇവരുടെ കണ്ണുകളെത്തിയിട്ടില്ല.

താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ അധികൃതര്‍ ടാങ്കിനും വണ്ടിക്കുമായി പരക്കം പായുമ്പോഴെല്ലാം കഥയൊന്നുമറിയാതെ കുന്നിന്‍മുകളില്‍ ടാങ്കുകളും ആഫീസുകളില്‍ അധികൃതരും സജീവമായിരുന്നു. ഇവയെല്ലാം വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം മുക്കാല്‍ ഭാഗത്തോളമായി ചുരുങ്ങുമായിരുന്നു. കാലവര്‍ഷക്കെടുതില്‍ ദുരിതമനുഭവിക്കുന്നവരുടേയും, കൃഷിനാശം സംഭവിച്ച കര്‍ഷകരുടേയും നഷ്ടക്കണക്കുകള്‍ കൃത്യമായി തിട്ടപ്പെടുത്തുമ്പോഴും ദുരിതാശ്വാസത്തുക എപ്പോള്‍ കിട്ടുമെന്നറിയാതെ നട്ടംതിരിയുന്ന കുറെയധികം പാവങ്ങള്‍ക്കുവേണ്ടി ഈ തുക വിനിയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ കഴിയുമായിരുന്നു.

പൊതുജനങ്ങള്‍ക്ക്‌ കുടിവെള്ളമെത്തിക്കുന്നതിനായി 2007ല്‍ മുപ്പതോളം കൂറ്റണ്‍ ടാങ്കുകളാണ്‌ വാട്ടര്‍ അതോറിറ്റി വാങ്ങിക്കൂട്ടിയത്‌. പുനലൂര്‍ ഹൈസ്കൂള്‍ വാര്‍ഡിലെ വാട്ടര്‍ അതോറിറ്റിയുടെ ട്രീറ്റ്മെന്റ്‌ പ്ലാന്റില്‍ ഇവയെല്ലാം കൊണ്ടെത്തിക്കുകയും ചെയ്തു. അതികഠിനമായ ചൂടിന്‌ വിടനല്‍കി കാലവര്‍ഷം ശക്തമായതോടെ ഉപയോഗരഹിതമായ ഈ ടാങ്കുകള്‍ ഇപ്പോള്‍ തുരുമ്പെടുത്ത്‌ നശിക്കുകയാണ്‌. കിണറുകളും, തോടുമെല്ലാം നിറഞ്ഞതോടെ എല്ലാവര്‍ക്കും ആവശ്യത്തിലധികം വെള്ളം കിട്ടിതുടങ്ങി. ഇതോടെ കുടിവെള്ളവിതരണം നിര്‍ത്തിവച്ച്‌ പുതിയ പദ്ധതിക്കായുള്ള ഫണ്ട്‌ കാത്തിരിക്കുന്ന അധികൃതരും ദുരിതത്തിലാണ്‌. കുടിവെള്ള വിതരണത്തിനായി അധികൃതര്‍ സ്വകാര്യ വാഹനങ്ങളേയും ടാങ്കറുകളേയുമായിരുന്നു ഏറ്റവും കൂടുതലായി ആശ്രയിച്ചത്‌. എന്നാല്‍ മിക്ക പ്രദേശങ്ങളിലും ശരിയായ തോതില്‍ വെള്ളമെത്തിയില്ലെന്ന പരാതികള്‍ നിലനില്‍ക്കുമ്പോഴും മിക്ക വാഹനങ്ങളും രണ്ടു മുതല്‍ അഞ്ച്‌ ട്രിപ്പുകള്‍ വരെ വെള്ളം വിതരണത്തിന്റെ പേരില്‍ സര്‍വീസ്‌ നടത്തിയിരുന്നതായാണ്‌ അരോപണമുയരുന്നത്‌. ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പത്തനാപുരം താലൂക്കിന്‌ മാത്രം ചെലവഴിക്കേണ്ടിവന്നത്‌ ലക്ഷക്കണക്കിന്‌ രൂപയാണ്‌. വണ്ടി വാടകയിനത്തില്‍ മാത്രം ഒതുങ്ങുമായിരുന്ന ചെലവാണ്‌ കാടുമൂടി തുരുമ്പെടുത്ത്‌ നശിക്കുന്ന ടാങ്കുകള്‍ വേണ്ടരീതിയില്‍ സംരക്ഷിക്കാഞ്ഞതുമൂലം അധികൃതര്‍ നഷ്ടപ്പെടുത്തിയത്‌.

വേനലും, മഴയും മാറിവരും. വരും വര്‍ഷവും വേനലെത്തും. കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടമോടും. അധികാരികള്‍ മാറിയാലും അധികൃതരുടെ നടപടികള്‍ പഴയപടിതന്നെ തുടരുമെന്ന പ്രതീക്ഷയ്‌ക്ക്‌ മാറ്റമുണ്ടാകില്ല. അപ്പോഴും അധികൃതരുടെ അനാസ്ഥയുടെ ബാക്കിപാത്രമായി കുന്നിന്‍മുകളില്‍ തുരുമ്പെടുത്ത്‌ ലക്ഷങ്ങള്‍ ചിലവഴിച്ച ടാങ്കറുകളുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.