എരുമേലി: അനധികൃതമായി പ്രവര്‍ത്തനം ആരംഭിക്കുകയും ക്രഷര്‍ യൂണിറ്റിനായി പഞ്ചായത്ത് കമ്മറ്റിയുടെ അനുമതി വാങ്ങുകയും ചെയ്ത കൊടിത്തോട്ടം പാറമടയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് കമ്മറ്റി നോട്ടീസ് നല്കി. യുഡിഎഫ് ഭരിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തന്നെ നിയോഗിച്ച സബ് കമ്മറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ക്രഷര്‍ യൂണിറ്റിനുള്ള അനുവാദം നല്‍കിയത്.
എരുമേലി ടൗണിനു തൊട്ടുസമീപമുള്ള കൊടിത്തോട്ടം ക്രഷര്‍ യൂണിറ്റും പാറമടയും സ്കൂളുകള്‍ക്കും നൂറുകണക്കിനു വീടുകള്‍ക്കും ഭീഷണിയായതിനെത്തുടര്‍ന്നാണ് ജനകീയ പ്രതിഷേധമുയര്‍ന്നത്. ഇതിനെതിരെ കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ചും നടത്തിയിരുന്നു. ക്രഷര്‍ യൂണിറ്റ്, പാറമട എന്നിവ തുടങ്ങുന്നതിനാവശ്യമായ രേഖകള്‍ മുഴുവനും ഹാജരാക്കിയതിനുശേഷം അനുമതി നല്‍കാനുള്ള നടപടി എടുക്കാമെന്നും പഞ്ചായത്ത് നല്കിയ നോട്ടീസില്‍ പറയുന്നു. കൊടിത്തോട്ടം മേഖലയിലെ പാറമടകളുടെ മറവില്‍ ക്രഷര്‍ യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതി. ഇതിനായി വേണ്ട രേഖകളൊന്നും ഹാജരാക്കാതെയായിരുന്നു ക്രഷര്‍ യൂണിറ്റിനുള്ള പണികള്‍ തുടങ്ങിയത്. അനധികൃത ക്രഷര്‍ യൂണിറ്റിന് അനുവദം നല്‍കിയതടക്കമുള്ള വാര്‍ത്തകള്‍ ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
കൊടിത്തോട്ടം പാറമടക്കെതിരെ നോട്ടീസ് നല്കിയതിനുപിന്നില് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞദിവസം ക്രഷര്‍ യൂണിറ്റിനെതിരെ വാവര് മെമ്മോറിയല്‍ സ്കൂളില്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരണം നടന്നിരുന്നു. 28ന് എരുമേലിയില്‍ ജനകീയ കൂട്ടായ്മ കണ്‍വന്‍ഷനും ആക്ഷന്‍കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഭരണമുന്നണിക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തിയത്. ക്രഷര്‍ യൂണിറ്റിനെതിരെ നോട്ടീസ് നല്കിയ തത്കാലം പഞ്ചായത്ത് രക്ഷപ്പെട്ടെങ്കിലും കൊടിത്തോട്ടം പാറമടയും ക്രഷര്‍യൂണിറ്റും വീണ്ടും അഴിമതി വിവാദത്തിന് വഴിയൊരുക്കുമെന്നാണ് അണികള്‍ പറയുന്നത്. യുഡിഎഫിലെ ഘടകകക്ഷികളുടെയും പ്രതിപക്ഷത്തെ ചില അംഗങ്ങളുടെയും ഒത്താശയില്‍ നല്കിയ പാറമട വിവാദം കോണ്‍ഗ്രസ് ഒറ്റയടിക്ക് ഇല്ലാതാക്കിയതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: