Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മൂന്നാം ഏകദിനം ടൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2013, 09:52 pm IST
inCricket

സെന്റ്‌ ലൂസിയ: അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരം ടൈയില്‍ കലാശിച്ചു. പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസും തമ്മില്‍ നടന്ന മൂന്നാം ഏകദിനമാണ്‌ ടൈയില്‍ കലാശിച്ചത്‌. അവസാന പന്തില്‍ റണ്ണൗട്ടിനുള്ള അവസരം പാക്‌ വിക്കറ്റ്‌ കീപ്പര്‍ ഉമര്‍ അക്മല്‍ നഷ്ടപ്പെടുത്തിയതോടെയാണ്‌ മത്സരം ആവേശകരമായ സമനിലയില്‍ കലാശിച്ചത്‌. ഈ പന്തില്‍ വെസ്റ്റിന്‍ഡീസിന്റെ അവസാന വിക്കറ്റ്‌ കൂട്ടുകെട്ടായ കെമര്‍ റോക്ക്ജേസണ്‍ സഖ്യം രണ്ടു റണ്‍സ്‌ പൂര്‍ത്തിയാക്കിയതോടെ സ്കോര്‍ തുല്യതയില്‍ അവസാനിച്ചു. സ്കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 229. വിന്‍ഡീസ്‌ 50 ഓവറില്‍ 9 വിക്കറ്റിന്‌ 229.

കളിയില്‍ 75 റണ്‍സ്‌ വീതം നേടിയ പാസ്‌ നായകന്‍ മിസ്ബ ഉള്‍ ഹക്കും ലെന്‍ഡല്‍ സിമണ്‍സുമായിരുന്നു ഇരു പക്ഷത്തെയും ടോപ്‌ സ്കോറര്‍മാര്‍. മാന്‍ ഓഫ്‌ ദി മാച്ച്‌ ബഹുമതിയും ഇരുവരും പങ്കുവെച്ചു. പാക്കിസ്ഥാന്‌ വേണ്ടി ഹാരിസ്‌ സൊഹൈല്‍ അരങ്ങേറ്റം കുറിച്ചു.

അവസാന ഓവറില്‍ വിന്‍ഡീസിന്റെ വിജയിക്കാന്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്‌. മീഡിയം പേസര്‍ വഹാബ്‌ റിയാസ്‌ എറിഞ്ഞ ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ ഒരു സിക്സും ഒരു ഫോറും പറത്തി. പിന്നെയുള്ള നാലു പന്തുകളില്‍ വിന്‍ഡീസ്‌ ബാറ്റ്സ്മാന്‍മാര്‍ നാലു റണ്‍സ്‌ കൂടി തട്ടിയെടുക്കുകയായിരുന്നു. പരമ്പരയിലെ നാലാം മത്സരം ഇന്ന്‌ നടക്കും.

ടോസ്‌ നേടിയ വിന്‍ഡീസ്‌ പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ 39 റണ്‍സെടുക്കുന്നതിനിടെ രണ്ട്‌ ഓപ്പണര്‍മാരെയും പാക്കിസ്ഥാന്‌ നഷ്ടമായി. സ്കോര്‍ 39-ല്‍ നില്‍ക്കേയാണ്‌ രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ടത്‌. 17 റണ്‍സെടുത്ത അഹമ്മദ്‌ ഷെഹ്സാദിനെ ഹോള്‍ഡര്‍ റോച്ചിന്റെ കൈകളിലെത്തിച്ചപ്പോള്‍ 20 റണ്‍സെടുത്ത നസിര്‍ ജംഷാദിനെ സമി റോച്ചിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ മുഹമ്മദന്‌ ഹഫീസും ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും ഒത്തുചേര്‍ന്നതോടെ പാക്കിസ്ഥാന്‍ സ്കോര്‍ ഉയര്‍ന്നു. എന്നാല്‍ സ്കോര്‍ 92-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത മുഹമ്മദ്‌ ഹഫീസിനെ ബ്രാവോ സമിയുടെ കൈകളിലെത്തിച്ചു. പിന്നീട്‌ മിസ്ബയും അരങ്ങേറ്റക്കാരന്‍ ഹാരിസ്‌ സൊഹൈലും ചേര്‍ന്ന്‌ സ്കോര്‍ 150 കടത്തി. എന്നാല്‍ സ്കോര്‍ 152-ല്‍ എത്തിയഗപ്പാള്‍ 26 റണ്‍സെടുത്ത ഹാരിസിനെ റോച്ച്‌ പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ചു. അധികം വൈകാതെ അര്‍ദ്ധസെഞ്ച്വറി പിന്നിട്ട്‌ കുതിക്കുകയായിരുന്ന മിസ്ബയും മടങ്ങി.

സ്കോര്‍ 174-ല്‍ എത്തിയപ്പോള്‍ 75 റണ്‍സെടുത്ത മിസ്ബയെ ബ്രാവോ ബൗള്‍ഡാക്കുകയായിരുന്നു. മൂന്ന്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഒരു റണ്‍സെടുത്ത അഫ്രീദിയും മടങ്ങി. ഹോള്‍ഡറിന്റെ പന്തില്‍ നരേയ്ന്‌ ക്യാച്ച്‌ നല്‍കിയാണ്‌ അഫ്രീദി മടങ്ങിയത്‌. പിന്നീട്‌ 40 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ഉമര്‍ അക്മലും 19 റണ്‍സുമായി പുറത്താകാതെ നിന്ന വഹാബ്‌ റിയാസും ചേര്‍ന്നാണ്‌ പാക്‌ സ്കോര്‍ 229-ല്‍ എത്തിച്ചത്‌. ഏഴാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന്‌ 26 പന്തില്‍ നിന്നും 52 റണ്‍സാണ്‌ അടിച്ചു കൂട്ടിയത്‌. വിന്‍ഡീസിന്‌ വേണ്ടി ബ്രാവോയും ഹോള്‍ഡറും രണ്ട്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി.

230 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസിന്‌ മികച്ച തുടക്കം നല്‍കുന്നതില്‍ ഓപ്പണര്‍മാരായ ഗെയിലും ചാള്‍സും പരാജയപ്പെട്ടു. സ്കോര്‍ 16 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ 8 റണ്‍സെടുത്ത ഗെയിലും 6 റണ്‍സെടുത്ത ചാള്‍സും കൂടാരം കയറി. ഗെയിലിനെ ജുനൈദ്‌ ഖാന്‍ ബൗള്‍ഡാക്കിയപ്പോള്‍ ചാള്‍സിനെ മുഹമ്മദ്‌ ഇര്‍ഫാന്‍ ഉമര്‍ അക്മലിന്റെ കൈകളിലെത്തിച്ചു. പിന്നീട്‌ സ്കോര്‍ 50-ല്‍ എത്തിയപ്പോള്‍ 17 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ വഹാബ്‌ റിയാസ്‌ മുഹമ്മദ്‌ ഹഫീസിന്റെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റില്‍ മര്‍ലോണ്‍ സാമുവല്‍സും സിമണ്‍സും ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ്‌ വിജയപ്രതീക്ഷ പുലര്‍ത്തി. 91 റണ്‍സാണ്‌ ഇരുവരും ചേര്‍ന്ന്‌ നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്‌. എന്നാല്‍ സ്കോര്‍ 141-ല്‍ എത്തിയപ്പോള്‍ 46 റണ്‍സെടുത്ത ചാള്‍സിനെ മുഹമ്മദ്‌ ഇര്‍ഫാന്‍ ഉമര്‍ അക്മലിന്റെ കൈകളിലെത്തിച്ചതോടെ വിന്‍ഡീസ്‌ പ്രതിരോധത്തിലായി. സ്കോര്‍ 178-ല്‍ എത്തിയപ്പോള്‍ 75 റണ്‍സെടുത്ത സിമണ്‍സും മടങ്ങി. സയിദ്‌ അജ്മലിന്റെ പന്തില്‍ അഹമ്മദ്‌ ഷെഹ്സാദിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ സിമണ്‍സ്‌ മടങ്ങിയത്‌. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ 179-ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോയും 184-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ കീറണ്‍ പൊള്ളാര്‍ഡും മടങ്ങി.

പിന്നീട്‌ ഏഴ്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 10 റണ്‍സെടുത്ത സമിയും സ്കോര്‍ 205-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത നരേയ്നും മടങ്ങി. അഞ്ച്‌ പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറിയും ഒരു സിക്സറുമടിച്ച്‌ 14 റണ്‍സെടുത്ത നരേയ്നെ അജ്മല്‍ ബൗള്‍ഡാക്കി. അവസാനം 9 പന്തില്‍ നിന്ന്‌ 19 റണ്‍സെടുത്ത ഹോള്‍ഡറും 6 റണ്‍സെടുത്ത റോച്ചും ചേര്‍ന്നാണ്‌ വിന്‍ഡീസിന്‌ ത്രില്ലിംഗ്‌ സമനില സമ്മാനിച്ചത്‌. പാക്കിസ്ഥാന്‌ വേണ്ടി ജുനൈദ്‌ ഖാനും സയിദ്‌ അജ്മലും മൂന്ന്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.