Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്ത്രീകളുടെ രക്ഷയ്‌ക്ക്‌ നിയമം നോക്കുകുത്തിയാവരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2013, 08:50 pm IST
in Vicharam

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത്‌ തടയുന്ന നിയമം കേരളത്തില്‍ കര്‍ശനമായി നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സ്ത്രീകള്‍ക്കെതിരെ അരങ്ങേറുന്ന അക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ സ്വാഗതാര്‍ഹമാണ്‌. ഈ വിഷയത്തില്‍ സംസ്ഥാന പോലീസ്‌ മേധാവി പുറപ്പെടുവിച്ച സര്‍ക്കുലര്‍ കടലാസിലൊതുങ്ങരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സ്ത്രീപീഡനം വര്‍ധിക്കുകയാണെങ്കിലും അതിനെതിരെ നിയമനടപടി ഒട്ടും ഫലപ്രദമല്ലെന്ന്‌ തെളിയുന്നത്‌ സമാനായ കുറ്റങ്ങള്‍ വര്‍ധിക്കുന്നതിനാലും കുറ്റക്കാര്‍ വിലസുന്നതിനാലുമാണ്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷം എടുത്ത കേസുകളില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തത്‌ പോലീസിന്റെ അനാസ്ഥയാണെന്നും കോടതി വിലയിരുത്തി. നിലവിലുള്ള കേസുകള്‍ കൂടുതല്‍ ഗൗരവപൂര്‍വം പരിഗണിക്കാനാണ്‌ കോടതി നിര്‍ദ്ദേശം. പരാതികളുടെ സ്വഭാവം കേസുകളുടെ പശ്ചാത്തലവും വിലയിരുത്തി പോലീസ്‌ നടപടി എടുക്കണമെന്ന നിര്‍ദ്ദേശം പോലീസ്‌ പരാതിക്കാരികളോട്‌ കാട്ടുന്ന അവഗണനക്ക്‌ വിരാമമിടും എന്ന്‌ പ്രതീക്ഷ നല്‍കുന്നത്‌. സ്ത്രീകളുടെ നഗ്നത ദൃശ്യമാധ്യമങ്ങളില്‍ മാത്രമല്ല സിനിമാ പരസ്യങ്ങളിലും വ്യാപകംതന്നെയാണ്‌. ഇത്‌ തടയണമെന്ന്‌ സംസ്ഥാന വനിതാ കമ്മീഷന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ശുപാര്‍ശ ചെയ്തിരുന്നതിനാലാണ്‌. ഇപ്പോള്‍ സാജു പുല്ലുവഴി നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂരിന്റെ ഉത്തരവ്‌.

കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനത്ത്‌ 113 കേസുകള്‍ മാത്രമാണ്‌ രജിസ്റ്റര്‍ ചെയ്തതെന്നതുതന്നെ തെളിയിക്കുന്നത്‌ ഈ വിഷയത്തില്‍ പോലീസിന്റെ അനാസ്ഥയാണ്‌. സ്ത്രീപീഡനത്തിന്‌ പരാതി നല്‍കാനെത്തിയ സ്ത്രീയെപ്പോലും പോലീസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം വാര്‍ത്തയായിരുന്നു. സ്ത്രീകള്‍ പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ സ്വതവേ വൈമുഖ്യം കാണിക്കുന്നത്‌ പീഡനശ്രമം സ്ത്രീയുടെ കുറ്റമായി സമൂഹം വ്യാഖ്യാനിക്കുന്ന കാരണവും സ്ത്രീ പിന്നീട്‌ കളങ്കിതയും പ്രദര്‍ശനവസ്തുവും ആകുന്ന കാരണമാണ്‌. ഇതും കുറച്ച്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ ഒരു കാരണമാണ്‌. മറ്റൊന്ന്‌ പോലീസിന്റെ ഈ വിഷയത്തോടുള്ള നിഷ്ക്രിയത്വം തന്നെയാണ്‌. അഞ്ച്‌ വര്‍ഷത്തിനിടയില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒരു കേസ്‌ പോലും എടുത്തില്ല. തിരുവനന്തപുരം റൂറലില്‍ 21, തിരുവനന്തപുരം 13, കൊല്ലം സിറ്റി 4, കൊല്ലം റൂറല്‍ 5, പത്തനംതിട്ട 5, ആലപ്പുഴ 3, കൊച്ചി സിറ്റി 4, എറണാകുളം റൂറല്‍ അഞ്ച്‌, തൃശൂര്‍ സിറ്റി 4, തൃശൂര്‍ റൂറല്‍ 7 ഇങ്ങനെ പോകുന്നു കേസുകളുടെ കണക്കുകള്‍. ഈ കണക്കുകള്‍ തന്നെ അടിവരടയിടുന്നത്‌ ഈ വിഷയത്തില്‍ പോലീസ്‌ കാണിക്കുന്ന അനാസ്ഥയാണ്‌. കേരളത്തില്‍ സ്ത്രീപീഡനം വര്‍ധിക്കുന്നതിന്‌ ഒരു പ്രധാന കാരണം ഇന്റര്‍നെറ്റിലും മൊബെയിലിലും നീലകാസറ്റുകളില്‍ക്കൂടിയും അരങ്ങേറുന്ന നീലവിപ്ലവമാണ്‌. ചേട്ടന്‍ കാണുന്ന നീലദൃശ്യങ്ങള്‍ കണ്ട്‌ ആറ്‌ വയസുകാരന്‍ മൂന്നു വയസുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ചത്‌ ഇടുക്കിയിലായിരുന്നു.

സ്ത്രീകള്‍ തന്നെ നഗ്നതാ പ്രദര്‍ശനത്തില്‍നിന്നും വിട്ടുനില്‍ക്കാനുള്ള നിലപാട്‌ കര്‍ശനമാക്കേണ്ടതാണെങ്കിലും ഗ്ലാമറിനോടും സീരിയല്‍-സിനിമാ അഭിനയത്തോടുള്ള അമിതവാഞ്ച കാരണവും സ്ത്രീകള്‍ ഏതറ്റംവരെ പോകാനും ഇക്കാലത്ത്‌ തയ്യാറാണ്‌. പരസ്യങ്ങളോ പ്രസിദ്ധീകരണങ്ങളോ എടുത്തോ ചിത്രങ്ങളോ രൂപങ്ങളോ മുഖേന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത്‌ തടയാന്‍ നിയമം പാസാക്കിയത്‌ 1986 ലാണ്‌. 1994 ല്‍ ഈ നിയമം കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട്‌ ഡിജിപി സര്‍ക്കുലറും ഇറക്കി. 2012 ല്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഡിജിപി നിര്‍ബന്ധിതമായത്‌ ഈ പ്രവണതക്ക്‌ കുറവ്‌ വരാത്തതിനാലായിരുന്നു. കേരളത്തിലെ പോലീസ്‌ സ്ത്രീകളോടുള്ള പെണ്‍കുട്ടികളോടും അതിക്രമങ്ങളോട്‌ മാത്രമല്ല, അവരുടെ നഗ്നതാ പ്രദര്‍ശനത്തിനും നിസ്സംഗ മനോഭാവം തുടരുന്നതിനെ പ്രതിരോധിക്കാന്‍ കോടതി ഉത്തരവ്‌ സഹായകരമാകും. പോലീസ്‌ സജീവമായി ഇടപെടണമെന്നും പ്രതിമാസ യോഗങ്ങളില്‍ പോലീസ്‌ എടുത്ത നടപടികള്‍ മേധാവികള്‍ വിലയിരുത്തണമെന്നും മൂന്ന്‌ മാസം കൂടുമ്പോള്‍ റേഞ്ച്‌ഐജിമാര്‍ അവലോകനം നടത്തണമെന്നും ഡിജിപിയുടെ 2012 ലെ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പോലീസ്‌ നടപടി കര്‍ശനമാകാത്തതാണ്‌ കോടതി വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Kerala

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

പുതിയ വാര്‍ത്തകള്‍

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.