Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ശതാബ്ദി നിറവില്‍ ആദ്യ സാമാജിക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 11:36 pm IST
inLifestyle

പുരുഷകേന്ദ്രീകൃതമായ രാഷ്‌ട്രീയരംഗത്തേക്ക്‌ തലയുയര്‍ത്തി കടന്നുചെന്ന്‌ ആദ്യ നിയമസഭാ സാമാജികയായി ചരിത്രത്തിലിടം നേടിയ വനിതയാണ്‌ നൂറാം പിറന്നാള്‍ പിന്നിടുന്ന റോസമ്മ പുന്നൂസ്‌. ഒരു നൂറ്റാണ്ടിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആദ്യകാല വനിതാ നേതാവിന്‌ വിശേഷണങ്ങള്‍ ഏറെയാണ്‌. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ വനിതാനിയമസഭാ സാമാജിക, ആദ്യ പ്രോട്ടെം സ്പീക്കര്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞെടുപ്പു വിജയി, കോടതിവിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ട വ്യക്തി, വനിതാ കമ്മീഷന്‍ അംഗം, സ്വാതന്ത്ര്യസമരസേനാനി, മൂന്നുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച അപൂര്‍വം വനിതാ നേതാക്കളില്‍ ഒരാള്‍…. അങ്ങനെ പോകുന്നു അവ.

നൂറാം വയസിലും ആനുകാലിക സംഭവങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിച്ച്‌ പഴയ സമരസ്മരണകളുടെ ആവേശത്തില്‍ കഴിയുകയാണ്‌ രാഷ്‌ട്രീയകേരളത്തിന്റെ മാതൃസ്ഥാനീയ. രാഷ്‌ട്രീയത്തില്‍ നിന്ന്‌ റോസമ്മ പുന്നൂസ്‌ മാറി നിന്നിട്ട്‌ പതിനഞ്ച്‌ വര്‍ഷമാകുന്നു, എങ്കിലും പഴയ സഖാവിനെ ആരും മറന്നില്ല. കക്ഷിരാഷ്‌ട്രീയമില്ലാതെയാണ്‌ തിരുവല്ലയിലെ കുന്നന്താനത്തിനടുത്തു പാമലയിലെ പുളിമൂട്ടില്‍ വീട്ടില്‍ നൂറാം പിറന്നാള്‍ ആശംസകളര്‍പ്പിക്കാന്‍ നേതാക്കളെത്തിയത്‌.

80 വര്‍ഷം സജീവ രാഷ്‌ട്രീയത്തിലെ സക്രിയസാന്നിദ്ധ്യമായിരുന്നു റോസമ്മ പുന്നൂസ്‌. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും പ്രവര്‍ത്തിച്ച റോസമ്മ 1939ല്‍ ട്രാവന്‍കൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിലൂടെയായിരുന്നു രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്‌. സംവരണത്തിനായുള്ള മുറവിളി മുഴങ്ങുന്നതിന്‌ എത്രയോവര്‍ഷം മുന്‍പ്‌ ഒരു സംവരണ നിയമത്തിന്റെയും പിന്‍ബലമില്ലാതെ രാഷ്‌ട്രീയരംഗത്തും സാമൂഹ്യപ്രവര്‍ത്തനരംഗത്തും ശോഭിക്കാനായത്‌ അവരുടെ അര്‍പ്പണ മനോഭാവംകൊണ്ടാണ്‌.

ധീരതയുടെ പര്യായമായി അറിയപ്പെട്ടിരുന്ന സഹോദരി അക്കമ്മാ ചെറിയാനോടൊപ്പം സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്താണ്‌ റോസമ്മ പുന്നൂസ്‌ പൊതുരംഗത്ത്‌ പ്രവേശിച്ചത്‌. 1948ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നശേഷം തോട്ടം തൊഴിലാളി മേഖലയില്‍ സജീവസാന്നിദ്ധ്യമായി നിലകൊണ്ട്‌ നിസംഗരായ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തില്‍ വിജയിച്ചു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാവായിരുന്ന പി.ടി.പുന്നൂസിന്റെ ജീവിതപങ്കാളിയായതോടെ രാഷ്‌ട്രീയരംഗത്ത്‌ കരുത്തുറ്റ സാന്നിദ്ധ്യമുറപ്പിക്കാന്‍ റോസമ്മ പുന്നൂസിന്‌ കഴിഞ്ഞു.

1957ല്‍ കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചു. ഭര്‍ത്താവ്‌ പി.ടി. പുന്നൂസ്‌ ആലപ്പുഴയില്‍നിന്നു മത്സരിച്ചു ലോക്സഭയിലെത്തിയതോടെ ഒരേസമയം നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചു ജയിച്ചെത്തിയ ദമ്പതികള്‍ എന്ന ബഹുമതിയും ഇവര്‍ സ്വന്തമാക്കി. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന്‌ മത്സരിച്ചാണ്‌ അവസാനമായി നിയസഭയിലെത്തി.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തോടൊപ്പം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീശാക്തീകരണത്തിനും മുന്‍ഗണന നല്‍കിയതാണ്‌ തന്റെ ജീവിതവിജയത്തിന്‌ പിന്നിലെന്നാണ്‌ നൂറാം വയസിലും റോസമ്മ പുന്നൂസ്‌ വിശ്വസിക്കുന്നത്‌. വനിതാ കമ്മീഷന്‍ അംഗമായിരിക്കെ സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.

മസ്ക്കറ്റിലെ സലാലയില്‍ മകന്‍ ഡോ. തോമസ്‌ പുന്നൂസിനോടും മരുമകള്‍ ആലീസിനോടുമൊപ്പം താമസിച്ചുവരികയായിരുന്ന പഴയ സഖാവ്‌ പിറന്നാള്‍ ആഘോഷത്തിനായാണ്‌ തിരുവല്ലയിലെ തറവാട്ടിലെത്തിയത്‌. നൂറിന്റെ നിറവില്‍ പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ തിരുവല്ലയിലെ കുടുംബവീട്ടിലെത്തിയ ആദ്യനിയമസഭാസാമാജികയ്‌ക്ക്‌ ഓര്‍മകുറവുമൂലം ഓര്‍ത്തെടുക്കാനാകാത്തവ മകനും ബന്ധുക്കളും വിശദീകരിക്കുന്നു.

സത്യസന്ധമായ രാഷ്‌ട്രീയ ജീവിതം നയിച്ച നേതാക്കളായിരുന്നു മാതാപിതാക്കളെന്ന്‌ മക്കള്‍ അഭിമാനത്തോടെ പറയുന്നു. അപ്പനും അമ്മയും രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതിനാല്‍ താനും സഹോദരിയും വിദ്യാഭ്യാസകാലം ചെലവഴിച്ചത്‌ ബോര്‍ഡിംഗിലായിരുന്നുവെന്ന്‌ മകന്‍ ഡോ. തോമസ്‌ പുന്നൂസ്‌ പറഞ്ഞു. മാറിമറിയുന്ന രാഷ്‌ട്രീയ പശ്ചാത്തലങ്ങളെപ്പറ്റി ഓര്‍ത്ത്‌ പലപ്പോഴും അമ്മ ദുഃഖിക്കാറുണ്ട്‌. താന്‍ നിലകൊണ്ട രാഷ്‌ട്രീയ പ്രസ്ഥാനം രണ്ടായതില്‍ അതീവ ദുഃഖിതയാണെന്ന്‌ ഇടയ്‌ക്കിടെ അമ്മ പറയാറുണ്ടെന്നും മകന്‍ പറഞ്ഞു.

കൊടി നോക്കിയല്ല രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്‌ എന്നതും അമ്മയെപ്പറ്റി എടുത്തുപറയേണ്ട പ്രത്യേകതയാണ്‌. ഓര്‍മകള്‍ക്ക്‌ മങ്ങല്‍ ഏല്‍ക്കുമ്പോഴും രാഷ്‌ട്രീയം തന്റെ ജീവവായുവാണെന്ന്‌ അവര്‍ വീണ്ടും വീണ്ടും ഓര്‍മിക്കാറുണ്ടെന്ന്‌ അടുത്ത ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. കേരളത്തില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വനിതാ നേതാവാണ്‌ റോസമ്മ പുന്നൂസ്‌. 100-ാ‍ം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ഊര്‍ജസ്വലത കൈവിടാതെ പ്രസന്നവതിയായി ജീവിക്കാനാകുക എന്നത്‌ അപൂര്‍വ വ്യക്തിത്വത്തിനുടമകള്‍ക്ക്‌ മാത്രം ലഭിക്കുന്ന ഭാഗ്യമാണ്‌. പഴയ സമരസ്മരണകളും സംശുദ്ധരാഷ്‌ട്രീയത്തിന്റെ ഓര്‍മ്മകളുമായി സജീവരാഷ്‌ട്രീയത്തില്‍ നിന്നൊഴിഞ്ഞു കഴിയുമ്പോഴും റോസമ്മ പുന്നൂസ്‌ ഓര്‍മ്മിക്കപ്പെടുന്നത്‌ സമാനതകളില്ലാത്ത അവരുടെ സമരപോരാട്ടത്തിന്റെയും രാഷ്‌ട്രീയ ജീവിതത്തിന്റെയും പേരിലായിരിക്കും.

ഷീനാ സതീഷ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.