Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലയാള മഹത്വം ഇനി വാനോളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 11:21 pm IST
in Vicharam

നമ്മുടെ മലയാളം ശ്രേഷ്ഠ ഭാഷയെന്ന സുവര്‍ണ്ണ കിരീടമണിഞ്ഞിരിക്കുന്നു. ഈ ഭാഷയുടെ ഹൃദയാവര്‍ജ്ജക ശേഷിയും സൗന്ദര്യവും നമ്മുടെ രാഷ്‌ട്രത്തിന്റെ ഔദ്യോഗിക വിശേഷപദപ്രയോഗത്തിന്‌ പാത്രീഭവിച്ചതില്‍ നാം അഭിമാനിക്കുന്നു. ഏതു മാനദണ്ഡമുപയോഗിച്ച്‌ പരിശോധിച്ചാലും മലയാളം മഹനീയം തന്നെ. അതു തെളിയിക്കാന്‍ ഇനി അധികമരങ്ങ്‌ ആവശ്യമില്ലാതായിരിക്കുന്നു. ലോകത്തിലെ ഏതു ഭാഷയോടും സാഹിത്യത്തോടും മത്സരിച്ച്്‌ മുന്നേറാന്‍ ആസ്പദമായ രസലയഘടകങ്ങള്‍ മലയാളത്തില്‍ അന്തര്‍ലീനമായിരിക്കുന്നു എന്നതിന്‌ അധിക വിശദീകരണം വേണ്ട. എഴുത്തിലും പ്രതിപാദ്യത്തിലും മലയാളിയുടെ മലയാള വിചാരം ലോകോത്തരമായതിന്റെ സന്തോഷം ഞാനും പങ്കുവെയ്‌ക്കുന്നു അതിനുവേണ്ടിയുള്ള അതീവ പ്രയത്നത്തില്‍ പങ്കാളിയായതിന്റെ ചാരിതാര്‍ത്ഥ്യവും മറച്ചു വയ്‌ക്കുന്നില്ല.

മലയാളം ഒരു ഇതിഹാസമാണ്‌. കാലത്തെ അതിജീവിക്കുന്നത്‌ എന്നതാണ്‌ ‘ഇതിഹാസം’ എന്ന പദത്തിനര്‍ത്ഥം. അതിജീവനശേഷിയാണ്‌ ഇവിടെ മുഖ്യ വിഷയം. പഴക്കം, സാഹിത്യം, സമ്പുഷ്ടത ഉപയോഗത്തിന്റെ വ്യാപ്തി തുടങ്ങിയവ ശ്രേഷ്ഠത നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്‌. എന്നാല്‍ ഇതിനുപരി പദങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അര്‍ത്ഥ വ്യാപ്തി ഉള്‍ക്കൊള്ളാന്‍ നാം കൂടുതല്‍ മനസ്സുവയ്‌ക്കേണ്ടിയിരിക്കുന്നു. കേരളം ഭൂപ്രദേശപരമായി മനോഹരമായിരിക്കുന്നതുപോലെ കേരളീയരുടെ തനതുഭാഷയ്‌ക്ക്‌ മനോഹാരിത കൈവരണമെങ്കില്‍ അര്‍ത്ഥ കല്‍പനകളുടെ ആഴമറിഞ്ഞ്‌ പ്രയോഗിക്കാന്‍ ശീലിക്കണം. ‘അമ്മ’ എന്നതിന്റെ വ്യാപ്തിയും സ്നേഹം, സാഹോദര്യം, സൗഹൃദം തുടങ്ങിയവയുടെ പദ അര്‍ത്ഥത്തിന്റെ ആഴവും നാം അറിയണം. സുഹൃത്ത്‌ ‘നല്ല ഹൃദയമുള്ള’ ആളാണെന്നും സഹോദരന്‍ ‘ഒരേ ഉദരത്തില്‍ ജനിച്ചവന്‍’ എന്നും മനസ്സിലാകുമ്പോഴാണ്‌ ഭാഷ ഹൃദയത്തില്‍ കടന്ന്‌ സത്ശീലത്തിനും സത്ചിന്തയ്‌ക്കും വഴിയൊരുക്കുന്നത്‌. ഇതുപോലെ ഓരോ പദത്തിനും ‘കഥകള്‍’ പറയാനുണ്ടാകും. ഈ പറച്ചിലിനും വര്‍ത്തമാനകാലത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. അമ്മമാരും പെങ്ങന്‍മാരും സുഹൃത്തുക്കളും അവയുടെ മഹത്വം മനസ്സിലാക്കാതെ ഹൃദയത്തില്‍ കടന്നുകൂടിയാല്‍ ചിന്തയില്‍ അഴുക്കുപുരളും. അങ്ങനെയല്ലാത്ത അവസ്ഥയില്‍ മാത്രമാണ്‌ മലയാള ഭാഷ ശ്രേഷ്ഠത ആര്‍ജ്ജിക്കുന്നത്‌. പദങ്ങളും അവയുടെ അര്‍ത്ഥകല്‍പനകളും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യം കൂടിയാണ്‌ ഇത്‌ കാട്ടിത്തരുന്നത്‌.

മലയാളത്തിന്റെ മഹത്വം ജനനം മുതല്‍ ഓരോരുത്തര്‍ക്കും അനുഭവപ്പെടണം. കുടിപ്പള്ളിക്കൂടം മുതല്‍ അന്താരാഷ്‌ട്രതലം വരെ അതിന്റെ അനുരണനം ഉണ്ടാകണം. നമ്മുടെ ജന്മഭാഷയുടെ മഹത്വം നാം തന്നെ അനുഭവിച്ചറിയുന്ന അവസ്ഥ കൈവരണം. മലയാളത്തെ രണ്ടാംകിടയായി കരുതുകയും തല്‍സ്ഥാനത്ത്‌ മറ്റൊന്നിനെ അവരോധിക്കുകയും ചെയ്തുവരുന്നുണ്ട്‌ എങ്കില്‍ അവരുടെ നിലപാടുകളെ തിരുത്താന്‍ തക്ക സംവിധാനം നാം ഒരുക്കണം. പദവിക്ക്‌ സമ്മാനമായി ലഭിക്കുന്ന കോടിക്കണക്കിന്‌ രൂപ ആയിനത്തില്‍ ഉപയോഗപ്പെടുത്തണം. നമ്മുടെ ആസൂത്രണമികവായിരിക്കും ഭാഷാപോഷണത്തില്‍ പ്രതിഫലിക്കേണ്ടത്‌. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പും ഒട്ടേറെ പദ്ധതികള്‍ അവതരിപ്പിക്കുന്നുണ്ട്‌.

മലയാളം നിര്‍ബന്ധ ഭാഷയായി സ്കൂളുകളില്‍ പഠിപ്പിക്കാന്‍ ഉത്തരവ്‌ ഇറക്കിയതും, ഭാഷാപ്രേമികളുടെ ചിരകാലാഭിലാഷമായിരുന്ന മലയാള സര്‍വ്വകലാശാല സ്ഥാപിച്ചതും, ഭാഷാപോഷണത്തിന്‌ മലയാള ഭാഷാദിനപ്പതിപ്പ്‌ പ്രസിദ്ധപ്പെടുത്തിയതും ഈ വിഷയത്തില്‍ ഈ വകുപ്പ്‌ നടത്തിയ പ്രത്യേക നേട്ടങ്ങള്‍ തന്നെയാണെന്ന്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ നേടിയ ശ്രേഷ്ഠപദവി അതിന്റെ കൂടി ഭാഗമാണെന്നതും ശ്രദ്ധേയമാണ്‌.

ഭാഷ വളര്‍ത്താന്‍ നമുക്ക്‌ അനേകം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പദസമ്പത്ത്‌ വര്‍ദ്ധിപ്പിക്കലാണ്‌ അതില്‍ മുഖ്യം. ലോകത്ത്‌ ഏറ്റവും കൂടുതല്‍ പദസമ്പത്ത്‌ മലയാള ഭാഷയിലാകുവാന്‍ നാം മനസ്സുവയ്‌ക്കണം. മലയാളി ലോകത്തെമ്പാടും ഉണ്ട്‌ എന്നത്‌ ഈ കാര്യത്തില്‍ അനുകൂല ചിന്തയുണ്ടാക്കുന്നു. ഇപ്പോള്‍ പദസമ്പത്ത്‌ താരതമ്യേന കുറവാണ്‌. ഉപയോഗ ലുപ്തമായ പദങ്ങള്‍ തേടിപ്പിടിച്ചും, ഇനിയും മലയാളീകരിച്ചിട്ടില്ലാത്തവക്ക്‌ പദം കണ്ടെത്തിയും വ്യാപകമാക്കിയും നാം ഈ വിഷയത്തില്‍ മുന്നേറണം. ലോകത്ത്‌ വര്‍ദ്ധിച്ചുവരുന്ന അറിവിന്റെ വൈവിധ്യമാര്‍ന്ന മേഖലകളിലെ പദങ്ങള്‍ക്ക്‌ മലയാളം കണ്ടെത്താനും നാം ശ്രദ്ധ വയ്‌ക്കണം. ഈ വിഷയത്തില്‍ അധ്യാപകര്‍ക്ക്‌ കൂടുതല്‍ പങ്ക്‌ വഹിക്കാനുണ്ട്‌. മലയാളം അറിവുകൊണ്ടും തൊഴിലുകൊണ്ടും നമ്മെ രക്ഷപ്പെടുത്താന്‍ പ്രാപ്തിയുള്ള ഭാഷയായി വളര്‍ന്നാലെ കൂടുതല്‍ അംഗീകാരമാകൂ. വായനാരംഗത്തും സാഹിത്യനിര്‍മ്മാണ രംഗത്തും കമ്പ്യൂട്ടര്‍ ഉപയോഗ രംഗത്തും അവ വ്യാപകമാകുമ്പോഴാണ്‌ ശ്രേഷ്ഠത അര്‍ത്ഥ പൂര്‍ണ്ണമാകുന്നത്‌.

പി.കെ. അബ്ദുറബ്ബ് (വിദ്യാഭ്യാസവകുപ്പ് മന്ത്രി)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Kerala

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.