Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തീ പിടിക്കുമ്പോള്‍ ബീഡി കുടിക്കരുതേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2013, 09:26 pm IST
in Vicharam

എന്തായാലും ഒടുവില്‍ അതങ്ങു സമ്മതിച്ചു. പുര കത്തിയിട്ടുണ്ട്‌. അല്ലേലും അങ്ങനെയാണ്‌. സത്യം അറിയാതെ വിളിച്ചു പറഞ്ഞുപോകും. ആത്മഗതം മൈക്കിലൂടെ പുറത്തുവരും. അങ്ങനെയാണല്ലോ പ്രസിദ്ധ നാടകകൃത്ത്‌ സിജെ തോമസ്‌ ‘1128-ല്‍ ക്രൈം 27’ എന്ന നാടകത്തില്‍ ആത്മഗതത്തെക്കുറിച്ചു പറഞ്ഞത്‌. ഇവിടെ ആത്മഗതമാണോ ആത്മ സങ്കടമാണോ ആത്മസംഘര്‍ഷമാണോ പുറത്തുവന്നത്‌. പറഞ്ഞു വരുന്നത്‌ പിണറായി വിജയന്റെ ഒഞ്ചിയം പ്രസംഗത്തെക്കുറിച്ചാണ്‌. സിപിഐക്കാര്‍ ഒറ്റക്കു ഒഞ്ചിയത്തു രക്തസാക്ഷി ദിനം ആചരിച്ചതാണു വിഷയം. അതു പുരക്കു തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നതുപോലെയാണത്രേ.

തീ പിടിച്ചപ്പോള്‍ വാഴവെട്ടിയോ, അതോ കഴുക്കോല്‍ ഊരിയോ എന്നതല്ല വിഷയം. കടമ്മനിട്ടക്കവിത പാടിയോ എന്നതും അവിടെ നില്‍ക്കട്ടെ. പക്ഷേ പഴഞ്ചൊല്ലു പറയുമ്പോഴും പാര്‍ട്ടി അടിത്തറ കൈവിടരുതെന്ന തത്വം പാലിക്കലുണ്ടല്ലോ, അതു പരമപ്രധാനമാണ്‌. തെറുപ്പു ബീഡി, കട്ടന്‍ ചായ, പരിപ്പുവട എന്നിവ ഒരു പാര്‍ട്ടിക്കാരന്റെ- സിപിഎമ്മുകാരന്റെ- അടിസ്ഥാന അടയാളങ്ങളാണല്ലോ. അങ്ങനെ ചില ത്രിത്വങ്ങളുണ്ട്‌ ആ പാര്‍ട്ടിക്ക്‌. അതായത്‌ അരിവാള്‍, ചുറ്റിക, നക്ഷത്രം; മാര്‍ക്സ്‌, എംഗല്‍സ്‌, ലെനിന്‍; ഇഎംഎസ്‌, എകെജി, സുന്ദരയ്യ; ബീഡി, കട്ടന്‍ചായ,പരിപ്പുവട…. എന്നിങ്ങനെ. പിണറായി ഒരിക്കലും ജയരാജനാവില്ല, ഒരേ നാട്ടുകാരാണെങ്കിലും. അതുകൊണ്ടാണ്‌ പഴഞ്ചൊല്ലിനെ പാര്‍ട്ടിച്ചൊല്ലാക്കി വാഴക്കു പകരം പുരക്കു തീ പിടിച്ചപ്പോള്‍ ബീഡി കത്തിച്ചത്‌. പഴഞ്ചനല്ല പിണറായി, ആധുനികനാണ്‌. അതുകൊണ്ടാണല്ലോ ചിതയില്‍നിന്നു ബീഡി കത്തിക്കുന്നവന്റെ ആധുനിക കവിതയുടെ ഇമേജറി കടം കൊണ്ടത്‌.

അതവിടെ നില്‍ക്കട്ടെ, പിണറായി പറഞ്ഞ തീപിടിത്തത്തിലേക്കു വരാം. ഇതാദ്യമായാണ്‌ ഇങ്ങനെയൊരു തീപിടിത്തം സമ്മതിക്കുന്നത്‌. മലകളിളകിലും ഈ മഹാപാര്‍ട്ടി ഇളകില്ലെന്ന നിലപാടിലായിരുന്നില്ലെ പാര്‍ട്ടിയും സഖാക്കളും നേതാക്കളും. ബക്കറ്റിലെ തിരയിളക്കം അല്ല സമുദ്രത്തിലെ തിരയെന്നു പറഞ്ഞതും ഇതേ പിണറായിതന്നെ അല്ലേ. അപ്പോള്‍ ഈ തീപിടിത്തം എങ്ങനെ സംഭവിച്ചു. എപ്പോള്‍ സംഭവിച്ചു. നേരത്തേ പറഞ്ഞപോലെ മറ്റൊരു ത്രിത്വത്തിന്റെ -സുരേഷ്‌, ബാലകൃഷ്ണന്‍,ശശിധരന്‍- പുറത്തുപോക്കല്ലേ പാര്‍ട്ടിയില്‍ അടുത്തിടെ സംഭവിച്ചുള്ളു? അപ്പോള്‍ അതൊരു തീപ്പിടുത്തമാണോ. അതിനെന്താ, പുറത്തുപോയ, എം.ആര്‍.മുരളി മിടുക്കന്‍സഖാക്കളുടെ പട്ടികയില്‍ വന്നില്ലേ. അതോ ടി.പി.വധക്കേസിലെ സാക്ഷികൂറുമാറ്റങ്ങള്‍ കൊണ്ടു കാര്യമില്ലെന്നു വന്നിട്ടുണ്ടോ.

ടി.പി.വധത്തിന്റെ കൂറുമാറ്റം പറഞ്ഞപ്പോഴാണ്‌ വടിവാളും വേണ്ടിവന്നാല്‍ കൂറുമാറുമെന്നു വ്യക്തമായ കാര്യം പറയണമെന്നോര്‍ത്തത്‌. സാക്ഷികള്‍ കൂറു മാറുന്നതു സാധാരണം, ടി.പി.വധക്കേസില്‍ കുറച്ച്‌ അസാധാരണത്വമൊക്കെ ഉണ്ടെങ്കിലും. എന്നാല്‍ വടിവാളും മുറിപ്പാടും ഇങ്ങനെ കൂറുമാറിയാലോ. മുമ്പുകേട്ടത്‌ 51 വെട്ടായിരുന്നു ടിപിക്ക്‌ ഏറ്റതെന്നാണ്‌. അങ്ങനെയാണു പലരും ‘അമ്പത്തൊന്നക്ഷരാളീ കലിത തനുലതേ….’ എന്ന മട്ടില്‍ കവിത എഴുതിയത്‌. കവിത കാര്യമായി വിറ്റും പോയി. കവികള്‍ അങ്ങനെയാണെന്നു ഒരു കവിതന്നെ പറഞ്ഞിട്ടുണ്ട്‌, അയ്യപ്പപ്പണിക്കര്‍. “എവിടെയൊരു യുദ്ധമുണ്ടെവിടെയൊരു ക്ഷാമമുണ്ടെന്നു കേട്ടീടിലും കവിതയെഴുതീട്ടതും കാശാക്കി മാറ്റുന്നു കാലപ്രവാചകന്‍” എന്ന്‌. എന്നാല്‍ ദേ ഇപ്പോള്‍ കോടതിയില്‍നിന്നു കേള്‍ക്കുന്നു ടിപിക്ക്‌ ഏറ്റത്‌ 27 വെട്ടാണെന്ന്‌. 51 മലയാളം അക്ഷരക്കണക്കില്‍ ഒ.കെ ആയിരുന്നു. മലയാളമായതുകൊണ്ട്‌ എണ്ണത്തില്‍ വേണമെങ്കില്‍ കൂട്ടാം കുറയ്‌ക്കാം, ചോദിക്കാനാരുമില്ല. വെട്ടെല്ലാം ഇംഗ്ലീഷിലായിരുന്നതിനാലാണ്‌ എണ്ണം 27 ആയതെന്നു പറയാന്‍ പറ്റില്ല, ഒരു എണ്ണം കൂടുതല്‍. ഇംഗ്ലീഷുകാര്‍ കിറുകൃത്യക്കാരാണ്‌, അവര്‍ സമ്മതിക്കില്ല എണ്ണം കൂട്ടാന്‍. അല്ലെങ്കില്‍ കവിതയുടെ ഇംഗ്ലീഷ്‌ എഡിഷനിറക്കാമായിരുന്നു.

അപ്പോഴും സംശയമിതാണ്‌, പിണറായിയുടെ തീപ്പിടുത്തത്തിന്റെ വെളിപ്പെടുത്തിലിനു പിന്നില്‍ കാര്യമെന്തായിരിക്കും. ഉള്ളില്‍ തീ ആണെന്നുപറയാമോ-ആ തീ ഇല്ലാതാക്കുന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞയാഴ്ച. സംസ്ഥാനത്ത്‌ ആഭ്യന്തരമന്ത്രിയാകാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന രമേശ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു ടിപി വധക്കേസിന്റെ ഗൂഢാലോചനയില്‍ പിണറായിയെ സംശയമില്ലെന്ന്‌. മനസില്‍ തീ പോയിട്ടു പുക പോലും പിണറായിക്കു ശേഷിക്കാനിടയില്ല. കേന്ദ്രത്തില്‍ ഇടഞ്ഞ ഒറ്റയാനായി നില്‍ക്കുന്ന ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി കേന്ദ്രത്തിലെ അവസ്ഥ മനസിലാക്കി തടി കഴിച്ചിലാക്കാന്‍ കെപിസിസിയിലേക്കു പോരാന്‍ ടിക്കേറ്റ്ടുത്തു നില്‍ക്കുന്നതും അനുകൂല വാര്‍ത്തയാണ്‌. പിന്നെ ഇപ്പോള്‍ ഈ തീ ജ്വാല എങ്ങനെ പുറത്തു വന്നു ആവോ.

ഇനിയിപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒന്നിക്കുകയെന്ന ഒരു പുതിയ അജണ്ട കൊണ്ടുവരാനുള്ള ലക്ഷ്യത്തിലാണോ. അതു പിണറായി വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. മാത്രമല്ല, തന്റെ കാലശേഷവും അതൊരിക്കലും നടക്കരുതെന്ന ദുര്‍ബുദ്ധിയില്‍ ബുദ്ധിരാക്ഷസനോ രാക്ഷസ ബുദ്ധിയോ ആയിരുന്ന ഇഎംഎസ്‌ പല ക്രിയകളും ചെയ്തു വെച്ചിട്ടുണ്ടുതാനും. അപ്പോള്‍ ലയനമല്ല, മറിച്ച്‌ കേരളത്തില്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റുകളുടെയും ഒരു സംയുക്ത സംരംഭം കൊണ്ടുവരാന്‍ ആലോചനയുണ്ടത്രെ. ഒന്നാലോചിച്ചു നോക്കിക്കേ.. കെ.ആര്‍. ഗൗരിയമ്മ, എം.വി.രാഘവന്‍, എം.ആര്‍.മുരളി തുടങ്ങി പിരിഞ്ഞുപോയവരോ ഇടഞ്ഞു നില്‍ക്കുന്നവരോ ആയ മുഴുവന്‍ ചെറിയ-വലിയ കമ്മ്യൂണിസ്റ്റുകളെ ഒന്നിപ്പിച്ച്‌ ഒരു രാഷ്‌ട്രീയ നീക്കം… നടക്കാത്ത മനോഹര സ്വപ്നമെന്നൊന്നും പറഞ്ഞു തള്ളിക്കളയല്ലേ… തീ പിടിച്ചുവെന്നു തോന്നിയാല്‍ പിന്നെ അണയ്‌ക്കാന്‍ അന്തം വിട്ട്‌ എന്തും ചെയ്യും. അപ്പോള്‍ പുരയ്‌ക്കു തീ പിടിച്ചുവെന്നു സമ്മതിക്കേണ്ടി വരും. അപ്പോള്‍ അവിടെ ബീഡി കത്തിക്കാന്‍ പോകുന്നവരോട്‌ മുടിക്കു തീ കത്താതെ നോക്കണേ എന്നു പറയാനുള്ള ബദ്ധ്യത ഉണ്ടല്ലോ….

ശുക്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

Kottayam

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

പുതിയ വാര്‍ത്തകള്‍

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.