Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നൈറ്റ്‌ റൈഡേഴ്സ്‌ വിജയവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2013, 09:36 pm IST
in Cricket

കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്ന്‌ പരാജയങ്ങള്‍ക്കുശേഷം നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ വിജയവഴിയില്‍ തിരിച്ചെത്തി. പഞ്ചാബ്‌ കിംഗ്സ്‌ ഇലവനെതിരെ സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ നടന്ന മത്സരത്തില്‍ ആറ്‌ വിക്കറ്റിന്റെ ആധികാരിക വിജയമാണ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ സ്വന്തമാക്കിയത്‌. സ്കോര്‍: കിംഗ്സ്‌ ഇലവന്‍ പഞ്ചാബ്‌: 20 ഓവറില്‍ ആറിന്‌ 149, കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌: 18.2 ഓവറില്‍ നാലിന്‌ 150. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ജാക്‌ കാലിസാണ്‌ കളിയിലെ കേമന്‍. ഏപ്രില്‍ 16ന്‌ മൊഹാലിയില്‍ പഞ്ചാബ്‌ കിംഗ്സ്‌ ഇലവനോട്‌ നേരിട്ട പരാജയത്തിന്‌ പകരംവീട്ടലുമായി നൈറ്റ്‌ റൈഡേഴ്സിന്റെ വിജയം.

ടോസ്‌ നേടി ആദ്യം ബാറ്റു ചെയ്ത പഞ്ചാബ്‌ മനന്‍ വോറ (31), ഗുര്‍കീരത്‌ സിംഗ്‌ (28 നോട്ടൗട്ട്‌), ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റ്‌ (27), മന്‍ദീപ്‌ സിംഗ്‌ (25)എന്നിവരുടെ ബാറ്റിംഗ്‌ മികവിലാണ്‌ ഭേദപ്പെട്ട സ്കോറിലെത്തിയത്‌. ഓപ്പണിംഗ്‌ വിക്കറ്റില്‍ ഗില്‍ക്രിസ്റ്റും മന്‍ദീപ്‌ സിംഗും ചേര്‍ന്ന്‌ 45 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 20 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറിയോടെ 25 റണ്‍സെടുത്ത മന്‍ദീപിനെ കല്ലിസിന്റെ പന്തില്‍ മോര്‍ഗന്‍ പിടികൂടി. സ്കോര്‍ 67-ല്‍ എത്തിയപ്പോള്‍ ഗില്ലിയും മടങ്ങി. 27 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയടക്കം 27 റണ്‍സെടുത്ത ഗില്ലിയെ രജത്‌ ഭാട്ടിയയുടെ പന്തില്‍ മോര്‍ഗന്‍ പിടികൂടി. പിന്നീട്‌ മനന്‍വോറയും ഡേവിഡ്‌ ഹസ്സിയും ചേര്‍ന്ന്‌ സ്കോര്‍ 12.5 ഓവറില്‍ 96-ല്‍ എത്തിച്ചു. എന്നാല്‍ 21 പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളും ഒരു സിക്സറുമടക്കം 31 റണ്‍സെടുത്ത വോറയെ ബാലാജിയുടെ പന്തില്‍ ദേവബ്രത ദാസ്‌ പിടികൂടി. 13.2 ഓവറില്‍ പഞ്ചാബ്‌ സ്കോര്‍ 100ലെത്തി. സ്കോര്‍ 109-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും പഞ്ചാബിന്‌ നഷ്ടമായി. എട്ട്‌ പന്തില്‍ നിന്ന്‌ 10 റണ്‍സെടുത്ത മില്ലറെ സരബ്ജിത്ത്‌ ലഡ്ഡ ബൗള്‍ഡാക്കി. പിന്നീട്‌ സ്കോര്‍ 127-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത ഹസ്സിയെ കല്ലിസ്‌ സേനാനായകയുടെ കൈകളിലെത്തിച്ചു. നാല്‌ റണ്‍സ്‌ കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട്‌ റണ്‍സെടുത്ത അസര്‍ മഹമൂദ്‌ റണ്ണൗട്ടായി. പിന്നീട്‌ അവസാന ഓവറില്‍ ഗുര്‍കീരത്‌ സിംഗ്‌ രണ്ട്‌ സിക്സറടക്കം നേടിയ 18 റണ്‍സാണ്‌ കിംഗ്സ്‌ ഇലവനെ 149-ല്‍ എത്തിച്ചത്‌. ഇതിന്‌ മുമ്പുള്ള മൂന്ന്‌ ഓവറില്‍ 11 റണ്‍സ്‌ മാത്രമാണ്‌ പഞ്ചാബിന്‌ നേടാന്‍ കഴിഞ്ഞത്‌. കൊല്‍ക്കത്തക്ക്‌ വേണ്ടി നാലോവറില്‍ 14 റണ്‍സ്‌ വഴങ്ങി ജാക്ക്‌ കല്ലിസ്‌ രണ്ട്‌ വിക്കേറ്റ്ടുത്തു.

പഞ്ചാബ്‌ ഉര്‍ത്തിയ 150 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത തകര്‍ച്ചയോടെയാണ്‌ തുടങ്ങിയത്‌. സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറി (6)നെ അഷര്‍ മെഹ്മൂദ്‌ ക്ലീന്‍ ബൗള്‍ ചെയ്തു. പിന്നീട്‌ അതേ സ്കോറില്‍ തന്നെ നേരിട്ട ആദ്യ പന്തില്‍ തന്നെ യൂസഫ്‌ പഠാനെ ഗില്‍ക്രിസ്റ്റിന്റെ കൈകളിലെത്തിച്ച്‌ മെഹ്മൂദ്‌ കൊല്‍ക്കത്തയെ വീണ്ടും ഞെട്ടിച്ചു. പിന്നീട്‌ ബിസ്ലയും കല്ലിസും മോര്‍ഗനും മികച്ച പ്രകടനം നടത്തിയതോടെ വിജയം കൊല്‍ക്കത്തക്ക്‌ സ്വന്തമായി. മന്‍വീന്ദര്‍ ബിസ്ല 44 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ വീതം ബൗണ്ടറികളും സിക്സറുകളുമടിച്ച്‌ 51 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്നപ്പോള്‍ കല്ലിസ്‌ 33 പന്തില്‍ ആറ്‌ ബൗണ്ടറികളോടെ 37 റണ്‍സും നേടി. ഇതോടെ 2ന്‌ 10 എന്ന മോശം നിലയില്‍ നിന്ന്‌ മൂന്നിന്‌ 76 എന്ന നിലയിലേക്ക്‌ കൊല്‍ക്കത്ത മത്സരത്തിലേക്ക്‌ തിരിച്ചെത്തി. കല്ലിസിനെ ഹര്‍മീത്‌ സിംഗ്‌ ഗില്‍ക്രിസ്റ്റിന്റെ കൈകളിലെത്തിച്ചാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. കല്ലിസ്‌ പകരമെത്തിയ മോര്‍ഗന്‍ തുടക്കം തന്നെ ആക്രമണമൂഡിലായിരുന്നു. 26 പന്തുകള്‍ നേരിട്ട്‌ മൂന്ന്‌ ബൗണ്ടറികളും നാല്‌ സിക്സറുമടക്കം 42 റണ്‍സെടുത്ത മോര്‍ഗന്‍ വിജയത്തിന്‌ രണ്ട്‌ റണ്‍സ്‌ അകലെവച്ച്‌ മടങ്ങി. അസര്‍ മെഹ്മൂദിന്റെ പന്തില്‍ ഗുര്‍കീരത്‌ സിംഗ്‌ പിടികൂടിയാണ്‌ മോര്‍ഗന്‍ പുറത്തായത്‌. കിംഗ്സ്‌ ഇലവന്‌ വേണ്ടി അസര്‍ മെഹ്മൂദ്‌ നാല്‌ ഓവറില്‍ 35 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റുകള്‍ സ്വന്തമാക്കി. ജയത്തോടെ എട്ട്‌ കളികളില്‍ കൊല്‍ക്കത്തയ്‌ക്ക്‌ ആറ്‌ പോയന്റായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

Local News

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.