Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വയറുനിറയെ ഭക്ഷണം മനസ്‌ നിറയെ നന്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2013, 10:17 pm IST
inLifestyle

ഉച്ചയൂണിന്റെ തിരക്ക്‌, ഇഷ്ടഭോജ്യങ്ങള്‍ മേശപ്പുറത്ത്‌. ആവശ്യക്കാര്‍ക്ക്‌ ആവശ്യമുള്ളത്രയും സ്വന്തം കൈകൊണ്ട്‌ വിളമ്പിയെടുക്കാം. ഊണും കഴിഞ്ഞ്‌ കൈകഴുകി കീശയില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നല്‍കാം. ഇല്ലെങ്കില്‍ വേണ്ട. പണം വാങ്ങാനും കണക്കു നോക്കാനും ആളില്ല. നിറഞ്ഞ വയറിന്റെ സംതൃപ്തി കാണുമ്പോഴുള്ള സന്തോഷം. അതുമാത്രമാണ്‌ യശോദാമ്മയുടെ സമ്പാദ്യം. രണ്ടുപെണ്‍മക്കളെയാണ്‌ ദൈവം യശോദാമ്മയ്‌ക്കു നല്‍കിയത്‌. എന്നാല്‍ ഇപ്പോള്‍ തേവള്ളിയിലുള്ള യശോദാമ്മയുടെ കാഞ്ഞിരംവിള വീട്ടില്‍ ആണ്‍മക്കളുടെ പ്രവാഹമാണ്‌. അമ്മയുടെ കൈപ്പുണ്യം പകര്‍ന്ന ഭക്ഷണത്തിന്റെ രുചിയറിഞ്ഞ ആണ്‍മക്കള്‍.

അഞ്ചുവര്‍ഷമായി യശോദാമ്മ സ്വന്തം വീട്ടില്‍ ഉച്ചഭക്ഷണം തയാറാക്കി നല്‍കുന്നു. തേവള്ളിയിലെ ബാങ്ക്‌ കോച്ചിംഗ്‌ സെന്ററുകളില്‍ പഠിക്കുന്ന കുട്ടികളാണ്‌ ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നതില്‍ ഭൂരിഭാഗവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിട്ടുള്ള കുട്ടികള്‍ക്ക്‌ യശോദാമ്മ തയാറാക്കി നല്‍കുന്ന ഉച്ചയൂണ്‌ പ്രിയങ്കരമാണ്‌. എത്ര വൈകിയാലും പതിവുകാരായ മക്കള്‍ക്കുള്ള ഭക്ഷണം യശോദാമ്മ മാറ്റിവയ്‌ക്കും. വീട്ടിലുണ്ടാക്കുന്നപോലെ സ്വാദിഷ്ടമായ ഊണ്‌ ലഭിക്കുമ്പോള്‍ കുട്ടികള്‍ക്കിടയില്‍ ഹോട്ടലിന്‌ പ്രസക്തിയില്ല. ഇവിടത്തെ ഊണിന്‌ ചോദിച്ചു കാശുവാങ്ങുന്ന രീതിയില്ല. മക്കള്‍ ആവശ്യമുള്ളത്‌ സ്വയം വിളമ്പിക്കഴിക്കുന്നതാണ്‌ ഇവിടത്തെ പ്രത്യേകത. ചോറിനൊപ്പം സാമ്പാര്‍, മീന്‍കറി, മീന്‍വറുത്തത്‌, അച്ചാര്‍, പുളിശേരി, തോരന്‍, അവിയല്‍, രസം, ചമ്മന്തി തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളുണ്ട്‌.

രാവിലെ അഞ്ചുമണി മുതല്‍ പാചകത്തിന്റെ തിരക്കിലായിരിക്കും യശോദ. അരി കഴുകാനും പാത്രം കഴുകാനും പച്ചക്കറികള്‍ അരിയാനും എണ്ണ ചൂടാക്കാനും വിറക്‌ കീറാനും വെള്ളം കോരാനും എന്നുവേണ്ട സകലതും നിറമനസോടെ ഒറ്റയ്‌ക്ക്‌ ചെയ്യുന്നു 62 പിന്നിട്ട ഈ അമ്മ. വയറുനിറയെ ഭക്ഷണം കഴിക്കുക, മനസ്‌ നിറയെ നന്മ കാത്തുസൂക്ഷിക്കുക യശോദാമ്മയുടെ ഉപദേശമാണിത്‌. ഭക്ഷണം കഴിച്ചിറങ്ങുന്നവര്‍ 25 രൂപ വീതം പ്ലാസ്റ്റിക്‌ പാത്രത്തില്‍ ഇടും. അതിന്‌ യശോദ നിര്‍ബന്ധിക്കാറില്ലെങ്കില്‍ കൂടി. നാളെയും ഭക്ഷണമൊരുക്കാന്‍ പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങുവാന്‍ കൂടിയാണിത്‌. ഒരിക്കല്‍ കാശിടുന്ന പാത്രം പണത്തോടുകൂടി അജ്ഞാതനായ ഒരാള്‍ മോഷ്ടിച്ചു. ഇത്‌ മറക്കാനാവാത്ത അനുഭവമായി യശോദയുടെ മനസ്സിലുണ്ടെങ്കിലും ആതിഥ്യമര്യാദയില്‍ ഇന്നും വിട്ടുവീഴ്ച വരുത്തിയിട്ടില്ല.

അഞ്ചുവര്‍ഷം മുന്‍പ്‌ ബാങ്കിംഗ്‌ പരിശീലനം നേടുന്ന പതിനാലുകുട്ടികള്‍ വിശന്നുവലഞ്ഞെത്തിയപ്പോള്‍ വീട്ടിലിരുത്തി ആഹാരം കൊടുത്തു. അവര്‍ സ്ഥിരമായി ഭക്ഷണം തന്നുകൂടെ എന്ന്‌ ആരാഞ്ഞത്‌ ജീവിതത്തിലെ വഴിത്തിരിവായി. പെണ്‍മക്കളായ സംഗീതയെയും സരിതയെയും കെട്ടിച്ചയച്ച ശേഷം ഭര്‍ത്താവ്‌ ചന്ദ്രാംഗദന്റെ വിയോഗം തീര്‍ത്ത ഏകാന്തതയും ദുഃഖവും മറികടക്കാന്‍ ഈശ്വരനിയോഗമായാണ്‌ ഉച്ചയൂണ്‌ നല്‍കുന്ന ഈ സംരംഭം യശോദക്ക്‌ അനുഭവപ്പെട്ടത്‌. എല്ലാ ചിലവും കഴിച്ച്‌ ജീവിക്കാനുള്ള വക ഇതില്‍ നിന്നും ലഭിക്കുന്നുണ്ടെന്നതും ഇവര്‍ക്ക്‌ ആശ്വാസമാണ്‌.

ഉച്ചയൂണിന്‌ സ്ഥിരമായി അമ്പതുമുതല്‍ അറുപതു വരെ പേര്‍ ഇപ്പോള്‍ എത്തുന്നുണ്ട്‌. ഭക്ഷണം ഇഷ്ടപ്പെട്ട്‌ വരുന്നവരാണ്‌ അധികവും. ബാങ്കിംഗ്‌ പഠനം പൂര്‍ത്തിയാക്കി ജോലികിട്ടി പോകുന്നവര്‍ യശോദയെ പിന്നീട്‌ ഫോണില്‍ വിളിക്കാറുണ്ട്‌. സ്ഥിരമായി ഭക്ഷണം തന്ന അമ്മയ്‌ക്ക്‌ പിരിയുമ്പോള്‍ ചെറിയ തുകകള്‍ സമ്മാനിച്ചാണ്‌ ചിലര്‍ യാത്രപറയുന്നത്‌. ഊണിനു പുറമേ രാത്രി ഏഴുമുതല്‍ കഞ്ഞിയും പയറും ചമ്മന്തിയും അച്ചാറും തയാറാക്കി നല്‍കുന്നുണ്ട്‌. ആരോഗ്യമുള്ള കാലത്തോളം ഈ സംരംഭത്തിന്‌ മുടക്കം വരരുത്‌ എന്നാണ്‌ ഇപ്പോള്‍ യശോദയുടെ പ്രാര്‍ത്ഥന.

എ. ശ്രീകാന്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.