Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒഞ്ചിയം വീണ്ടും സംഘര്‍ഷത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2013, 10:16 pm IST
in Vicharam

ഒഞ്ചിയത്ത്‌ ടിപി ചന്ദ്രശേഖരന്‍ അക്രമികളുടെ വെട്ടേറ്റ്‌ മരിച്ചിട്ട്‌ ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ അവശേഷിക്കെ പ്രദേശം സംഘര്‍ഷഭരിതമായിരിക്കുന്നു. അടുത്ത ദിവസം, വടകര കൈനാട്ടിക്കടുത്ത വള്ളിക്കാട്ട്‌ ടിപിയുടെ ഓര്‍മയ്‌ക്കായി പണിത സ്തൂപവും അക്രമികള്‍ തകര്‍ത്തു. ചന്ദ്രശേഖരന്‍ 51 വെട്ടുകളേറ്റ്‌ ജീവന്‍ വെടിഞ്ഞ സ്ഥലമാണ്‌ വള്ളിക്കാട്‌. അതു കൊണ്ടുതന്നെ വൈകാരികമായ ഒട്ടുവളരെ ഘടകങ്ങള്‍ അവിടെ സജീവമാണ്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പിഴച്ചപോക്കിനെ അങ്ങേയറ്റം എതിര്‍ക്കുകയും അവരെ നേര്‍വഴിക്ക്‌ കൊണ്ടുവരാന്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു ചന്ദ്രശേഖരന്‍ എന്ന്‌ പരക്കെ പ്രചാരണമുയര്‍ന്നിരുന്നു. അതാണ്‌ ഒടുവില്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയതും. ഒരു കേഡര്‍ പാര്‍ട്ടിയെന്ന നിലയ്‌ക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ സഹിഷ്ണുതയും സംയമനവും വളരെ കുറവാണെന്ന്‌ ഒരു വിധപ്പെട്ടവര്‍ക്കൊക്കെ അറിയാം. അവര്‍ക്ക്‌ മൃഗീയഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മറ്റൊരു സ്വരം ഉയരാന്‍ അനുവദിക്കില്ല മറിച്ച്‌ തങ്ങള്‍ക്ക്‌ താരതമ്യേന ശക്തി കുറഞ്ഞയിടങ്ങളില്‍ ജനാധിപത്യത്തിന്റെ നേര്‍വഴികളെപ്പറ്റി വാചാലരായി തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്യും.

ഒഞ്ചിയത്ത്‌ ടിപിവധം നടന്നശേഷം വാസ്തവത്തില്‍ സിപിഎം ജനങ്ങളില്‍ നിന്ന്‌ ഒരുപാട്‌ ഒറ്റപ്പെട്ട്‌ പോയിട്ടുണ്ട്‌. ചരിത്രത്തില്‍ ആദ്യമായാണ്‌ ആ കേഡര്‍ പാര്‍ട്ടിയുടെ ക്രിമിനല്‍ മുഖം വളരെ വ്യക്തമായി ജനങ്ങള്‍ തിരിച്ചറിഞ്ഞ്‌ പ്രതികരിച്ചത്‌. അതേ പോലെ കൊലപാതകശേഷമുള്ള പാര്‍ട്ടിയുടെ കൈകഴുകല്‍ തന്ത്രം പാളുന്നതും. ജനമനസ്സുകളില്‍ നിന്ന്‌ പാര്‍ട്ടി അകന്നുവെന്നയാഥാര്‍ത്ഥ്യം ഇനിയും ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന്‌ ആയിട്ടില്ല എന്നതാണ്‌ വസ്തുത. അതിന്റെ സൂചനയാണ്‌ കോഴിക്കോട്‌ ജില്ലയിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഉരുണ്ടുകൂടുന്ന സംഘര്‍ഷങ്ങള്‍. സിപിഎമ്മിന്റെ ബദ്ധവൈരിയായിരുന്ന ചന്ദ്രശേഖരന്റെഓര്‍മപോലും ആ പാര്‍ട്ടിയെ ഭീതിയിലാഴ്‌ത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ വള്ളിക്കാട്ടെ സംഭവം. ടി.പി. വെട്ടേറ്റുവീണ സ്ഥലത്ത്‌ ആര്‍എംപിക്കാരും ടിപിയുടെ സുഹൃത്തുക്കളും ചേര്‍ന്നാണ്‌ സ്തൂപം പണിതുയര്‍ത്തിയത്‌. ചന്ദ്രശേഖരന്റെ വൈകാരിക സാമിപ്യം അവിടെയുണ്ടെന്ന്‌ കരുതുന്നവര്‍ അനവധിയാണ.്‌ അതുതന്നെയാണ്‌ സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നതും. അത്‌ അവിടെ നിന്ന്‌ നീക്കംചെയ്യുകയും പ്രദേശത്ത്‌ സംഘര്‍ഷം പടര്‍ത്തുകയും ചെയ്യുകയെന്ന ഗൂഢോദ്ദേശ്യത്തോടെയാണ്‌ സിപിഎം രംഗത്തു വന്നിരിക്കുന്നത്‌. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ മൂന്ന്‌ പ്രവര്‍ത്തകരെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.ചന്ദ്രശേഖരനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ സിപിഎം കാണിച്ച മിടുക്ക്‌ കേസ്‌ അട്ടിമറിക്കുന്നതിലും എത്തിനില്‍ക്കുമ്പോഴാണ്‌ പുതിയ സംഭവവികാസങ്ങള്‍ എന്നത്‌ കാണാതിരുന്നുകൂടാ.

ടിപിയുടെ കൊലപാതകത്തിനുശേഷം വടകര മേഖലയില്‍ പ്രത്യേകിച്ചും മറ്റു സ്ഥലങ്ങളില്‍ പൊതുവെയും സിപിഎം ദുര്‍ബലപ്പെട്ടുവരികയാണ്‌. തലമുതിര്‍ന്ന നേതാക്കള്‍ വരെ കൊലപാതകക്കേസില്‍ അഴിക്കുള്ളിലാണ്‌. എങ്ങനെയും തങ്ങളുടെ പേശീബലത്തിലൂടെ എല്ലാം കൈവശപ്പെടുത്തണമെന്ന രാഷ്‌ട്രീയനൃശംസത അവരെ കണ്ണുകാണാതാക്കിയിട്ടുണ്ട്‌. ടി.പിയുടെ രക്തസാക്ഷിത്വദിനാചരണങ്ങളും ഒഞ്ചിയം രക്തസാക്ഷിത്വപരിപാടികളും അടുത്തുതന്നെ നടക്കാനിരിക്കുകയാണ്‌. ഒഞ്ചിയം രക്തസാക്ഷിദിനാചരണം ഇത്തവണ മൂന്നു വിഭാഗങ്ങളും ആചരിക്കുന്നുണ്ട്‌. സിപിഐ, സിപിഎം, ആര്‍എംപി കക്ഷികള്‍ വെവ്വേറെയാണ്‌ ആചരിക്കുന്നത്‌. അതിനൊപ്പം ടി.പി. രക്തസാക്ഷിത്വദിനാചരണം കൂടിയാവുമ്പോള്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍കിട്ടാതെയാവും.

ഇത്തരമൊരന്തരീക്ഷത്തിലാണ്‌ ടിപിയുടെ സ്തൂപം തകര്‍ത്ത സംഭവം കൂടി ഉണ്ടാവുന്നത്‌. ടിപി കേസ്‌ അട്ടിമറിക്കാന്‍ ഒട്ടേറെ സാക്ഷികളെ കൂറുമാറ്റിയ സിപിഎം എന്തിനും തയാറായിരംഗത്തുവരുന്നതിന്റെ വ്യക്തമായ സൂചനയാണ്‌ സ്തൂപം തകര്‍ക്കല്‍ .അതുവഴി ഒരു പ്രദേശത്തെമൊത്തം അക്രമത്തിലൂടെ വിറങ്ങലിപ്പിച്ചുനിര്‍ത്താനാവും. ജനാധിപത്യമര്യാദകള്‍ ആ പാര്‍ട്ടിക്ക്‌ വശമില്ലാത്തതുകൊണ്ട്‌ എന്തും ചെയ്യാന്‍ സന്നദ്ധരാവും. ഒരു നാടിനെമൊത്തം ബാധിക്കുന്ന പ്രശ്നം തടയുന്നതില്‍ അധികൃതര്‍ മനക്കരുത്ത്‌ കാണിച്ചില്ലെങ്കില്‍ ചോരച്ചാലുകളുടെ പുതിയ കണ്ണീര്‍ക്കഥകളാവും വടകര മേഖലയില്‍ നിന്നുണ്ടാവുക. പിണറായി വിജയനെ അപകടപ്പെടുത്താന്‍ അദ്ദേഹത്തിന്റെ വീടിനടുത്ത്‌ തോക്കുമായി എത്തിയ ആളെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട്‌ സിപിഎം നടത്തുന്ന പ്രചാരണവും വള്ളിക്കാട്ടെ സ്തൂപം തകര്‍ക്കലുമായി ബന്ധമുണ്ട്‌. ആര്‍എംപിയുടെ അറിവോടെയാണ്‌ പിണറായിക്കെതിരെ വധശ്രമം നടന്നതെന്ന രീതിയിലാണ്‌ സിപിഎം പ്രചാരണത്തിന്റെ ശക്തികൂട്ടിയത്‌. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ സിപിഎമ്മിന്റെ അജണ്ട വളരെ വ്യക്തമായി മനസ്സിലാക്കാനാവുന്നുണ്ട്‌.

ദുര്‍ബലമായ ഒരു ഭരണസംവിധാനമാണ്‌ സംസ്ഥാനത്തെന്ന വസ്തുതയും ഇതിനൊപ്പം ചേര്‍ത്തു വായിച്ചാല്‍ ഇതിലെ രാഷ്‌ട്രീയവശവും വേര്‍തിരിച്ചറിയാനാവും.പാര്‍ട്ടി ഒരു വ്യക്തിയെ എത്രമാത്രം പേടിക്കുന്നു എന്ന കാര്യം നിലനില്‍ക്കുമ്പോള്‍ തന്നെ ജനാധിപത്യസംസ്കാരവും അവര്‍ ഉപേക്ഷിക്കുന്നു എന്നത്‌ എത്രഭീകരമാണ്‌ എന്നോര്‍ക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

India

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.