കാബൂൾ : ഇന്ത്യയോടുള്ള സ്നേഹം ഇന്ത്യക്കാരനോടും പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാനികൾ. ഇന്ത്യയിൽ നിന്നെത്തിയ വ്ലോഗറെയാണ് “ഇന്ത്യ സിന്ദാബാദ്” എന്ന ആർപ്പുവിളികളോടെ അഫ്ഗാനികൾ സ്വീകരിച്ചത്. നിഷ്കളങ്കരായ കുട്ടികളെ കൊന്നൊടുക്കിയ പാകിസ്ഥാനോടുള്ള വെറുപ്പും ഇന്ത്യയോടുള്ള സ്നേഹവും , ബഹുമാനവും വ്യക്തമാക്കുന്ന വീഡിയോ ബിയോണ്ട് ഗ്ലോബ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇന്ത്യൻ ട്രാവൽ വ്ലോഗറാണ് പങ്ക് വച്ചിരിക്കുന്നത് .
വീഡിയോയ്‌ക്കായി അഫ്ഗാനിസ്ഥാന്റെ തെരുവുകളിലേക്ക് ഇറങ്ങിയ അദ്ദേഹത്തെ ഇരുകൈകളും നീട്ടി ജനങ്ങൾ സ്വീകരിച്ചു. ഇന്ത്യക്കാരനെ കണ്ടതോടെ അഫ്ഗാനിസ്ഥാന്റെ തെരുവുകളിൽ “ഇന്ത്യ സിന്ദാബാദ് , ജയ് ഹിന്ദ് വിളികൾ ഉയർന്നു. എന്തിന് ഭക്ഷണത്തിനും പാനീയങ്ങൾക്കും സാധനങ്ങൾക്കും വേണ്ടി പോലും അയാളിൽ നിന്ന് പണം സ്വീകരിക്കാൻ കടയുടമകളും ഹോട്ടൽ ഉടമകളും വിസമ്മതിച്ചു
തങ്ങളുടെ മുന്നിൽ നിൽക്കുന്നയാൾ ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയ ചിലർ അദ്ദേഹത്തെ “സഹോദരൻ” എന്നും വിളിക്കുന്നുണ്ടായിരുന്നു. ക്യാമറയ്‌ക്ക് മുന്നിലെത്തിയ അഫ്ഗാനികളിൽ ഒരാൾ പറഞ്ഞ വാക്കുകളും വൈറലാണ്. “നീ പാകിസ്ഥാനി ആയിരുന്നെങ്കിൽ, ഞാൻ നിന്നെ കൊല്ലുമായിരുന്നു… പക്ഷേ നീ ഇന്ത്യയിൽ നിന്നുള്ളവനാണ്. ഇന്ത്യയും അഫ്ഗാനിസ്ഥാനും സഹോദരങ്ങളാണ്! നമുക്ക് ഒരു പഴയ ബന്ധമുണ്ട്, ഈ ബന്ധം എന്നേക്കും നിലനിൽക്കും. അഫ്ഗാനിസ്ഥാൻ നീണാൾ വാഴട്ടെ, ഇന്ത്യ നീണാൾ വാഴട്ടെ.”
ഡ്രൈ ഫ്രൂട്ട്സ് സ്റ്റാളിൽ പോയി കശുവണ്ടിയും ബദാമും വാങ്ങിയ ശേഷം പണം നൽകാൻ ശ്രമിച്ചപ്പോൾ, കടയുടമ കൈകൾ കൂപ്പി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “നിങ്ങൾ ഞങ്ങളുടെ അതിഥിയാണ്, ഞങ്ങൾ നിങ്ങളിൽ നിന്ന് ഒരു ഫീസും ഈടാക്കില്ല.” എന്ന് പറഞ്ഞ ദൃശ്യങ്ങളും വൈറലാണ്. കഴിഞ്ഞ ഭക്ഷണത്തിന്റെ പണം നൽകാൻ ശ്രമിച്ചപ്പോൾ സമീപത്ത് നിന്നിരുന്ന മറ്റ് അഫ്ഗാനികൾ ചിരിച്ചുകൊണ്ട് അദ്ദേഹത്തെ തടഞ്ഞു, ഇന്ത്യയിൽ നിന്നുള്ളവരാണെങ്കിൽ ഞങ്ങൾ പണം വാങ്ങാറില്ലെന്നും അവർ പറയുന്നു.
ഇന്ത്യക്കാരനാണെന്നറിഞ്ഞ് പലരും അദ്ദേഹത്തെ ആലിംഗനം ചെയ്യാൻ എത്തുകയും, ഭക്ഷണം നൽകാൻ ക്ഷണിക്കുകയും ചെയ്തു. തങ്ങൾ ആദ്യം സ്നേഹിക്കുന്നത് സ്വന്തം രാജ്യമായ അഫ്ഗാനെയും, രണ്ടാമതായി ഇന്ത്യയെയാണെന്നും അഫ്ഗാനികൾ പറയുന്നതും വീഡിയോയിൽ കാണാം.
















