Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മാനം രക്ഷിക്കാന്‍ ഇന്ത്യ ഇന്ന്‌ അവസാന അങ്കത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2013, 09:50 pm IST
inCricket

ന്യൂദല്‍ഹി: ആശ്വാസജയം തേടി ഇന്ത്യ ഇന്ന്‌ പാക്കിസ്ഥാനെതിരായ അവസാന അങ്കത്തിന്‌ ഇറങ്ങുന്നു. മൂന്നു മത്സരങ്ങളിലെ അവസാന പോരാട്ടമാണ്‌ ഇന്ന്‌ ഉച്ചക്ക്‌ 12 മുതല്‍ ദല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്ല മൈതാനത്ത്‌ അരങ്ങേറുന്നത്‌. ആദ്യ രണ്ട്‌ മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ട്‌ പരമ്പര അടിയറവെച്ച ഇന്ത്യക്ക്‌ അഭിമാനം കാത്തുസൂക്ഷിക്കണമെങ്കില്‍ ഇന്നത്തെ പോരാട്ടത്തില്‍ വിജയിച്ചേ മതിയാവൂ. ഫിറോസ്‌ ഷാ കോട്ലയില്‍ രണ്ടാം തവണയാണ്‌ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്‌. 2005 ഏപ്രില്‍ 17നായിരുന്നു ആദ്യ മത്സരം. ഈ മത്സരത്തില്‍ 159 റണ്‍സിന്റെ ദയനീയ പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്‌.

മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്‌മയാണ്‌ ഇന്ത്യയെ ഏറെ അലട്ടുന്ന പ്രശ്നം. ഓപ്പണര്‍മാരുടെ റോളില്‍ സെവാഗും ഗംഭീറും തുടര്‍ച്ചയായി പരാജയപ്പെടുന്നത്‌ പിന്നാലെ വരുന്നവര്‍ക്ക്‌ സമ്മര്‍ദ്ദമേറ്റുന്നു. ഇതൊഴിവാക്കാന്‍ ഇന്നത്തെ മത്സരത്തിലെങ്കിലും മികച്ച ഒരു തുടക്കമാണ്‌ ഓപ്പണര്‍മാരില്‍ നിന്ന്‌ ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്‌.

അതേസമയം ഓപ്പണര്‍മാരിലൊരാളെ ഇന്ന്‌ പുറത്തിരുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. അങ്ങനെ വന്നാല്‍ അജിന്‍ക്യ രഹാനെയായിരിക്കും ഓപ്പണറുടെ റോളില്‍ ഇറങ്ങുക. ഓപ്പണര്‍മാര്‍ക്ക്‌ പുറമെ വിരാട്‌ കോഹ്ലി, യുവരാജ്സിംഗ്‌, സുരേഷ്‌ റെയ്ന, അശ്വിന്‍ തുടങ്ങിയവര്‍ ബാറ്റിങ്ങില്‍ ദയനീയ പ്രകടനമാണ്‌ നടത്തുന്നത്‌. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി മാത്രമാണ്‌ കഴിഞ്ഞ രണ്ട്‌ മത്സരങ്ങളിലും മികച്ച ബാറ്റിങ്ങ്‌ നടത്തിയത്‌. ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ ധോണി രണ്ടാം പോരാട്ടത്തില്‍ അര്‍ദ്ധസെഞ്ച്വറി നേടി പുറത്താകാതെയും നിന്നിരുന്നു. എന്നാല്‍ സഹതാരങ്ങളില്‍ നിന്ന്‌ പിന്തുണ ലഭിക്കാതായതോടെ ക്യാപ്റ്റന്റെ പ്രകടനം കൊണ്ട്‌ ടീമിന്‌ ഗുണം ലഭിക്കാതെയായി. ജുനൈദ്‌ ഖാന്റെ മാരകമായ സ്വിങ്‌ ബൗളിംഗും സയീദ്‌ അജ്മലിന്റെ സ്പിന്‍ തന്ത്രങ്ങള്‍ക്കും മുന്നിലാണ്‌ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങ്‌ നിര തകര്‍ന്നടിച്ചത്‌.

ബാറ്റിങ്ങിനെ അപേക്ഷിച്ച്‌ ബൗളിംഗില്‍ ഇന്ത്യക്ക്‌ മികച്ച പ്രതീക്ഷയാണുള്ളത്‌. പുതുമുഖ ഫാസ്റ്റ്‌ ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞ രണ്ട്‌ മത്സരങ്ങളിലും മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌. കഴിഞ്ഞ മത്സരത്തില്‍ ഇഷാന്ത്‌ ശര്‍മ്മയും രവീന്ദ്ര ജഡേജയും മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി മികച്ച ബൗളിംഗ്‌ കാഴ്ചവെച്ചെങ്കിലും ദിന്‍ഡയും ഓഫ്‌ സ്പിന്നര്‍ ആര്‍. അശ്വിനും തീര്‍ത്തും പരാജയപ്പെട്ടതും ഇന്ത്യക്ക്‌ തിരിച്ചടിയായി.

മറുവശത്ത്‌ പാക്കിസ്ഥാന്‍ സുസജ്ജരാണ്‌. മികച്ച ബാറ്റിംഗ്‌ നിരയും ബൗളിംഗ്‌ നിരയും അവര്‍ക്ക്‌ കരുത്ത്‌ പകരുന്നു. കഴിഞ്ഞ രണ്ട്‌ മത്സരങ്ങളിലും തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യയെ വട്ടംകറക്കി പാക്കിസ്ഥാനെ വിജയത്തിലേക്ക്‌ നയിച്ച നസീര്‍ ജംഷാദും മുഹമ്മദ്‌ ഹഫീസും യൂനസ്‌ ഖാനും മികച്ച ഫോമിലാണെന്നതും പാക്കിസ്ഥാന്‌ മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നു. ബൗളിംഗിലാണെങ്കില്‍ പാക്കിസ്ഥാനിലെ പേസ്‌ ബൗളിംഗ്‌ ഖാനി ഇനിയും വറ്റിയിട്ടില്ലെന്നാണ്‌ ജുനൈദ്‌ ഖാന്റെയും ഉമര്‍ ഗുല്ലിന്റെയും പ്രകടനം തെളിയിക്കുന്നത്‌. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയെ ചീട്ടുകൊട്ടാരം കണത്തെ തകര്‍ത്തെറിഞ്ഞ ജുനൈദ്‌ ഖാന്‍ തന്നെയാണ്‌ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി. ഉജ്ജ്വലമായ രീതിയില്‍ പന്തെറിഞ്ഞ ജുനൈദ്‌ ഖാനാണ്‌ ടീം ഇന്ത്യയെ തകര്‍ക്കുന്നതില്‍ കഴിഞ്ഞ രണ്ട്‌ മത്സരങ്ങളിലും നിര്‍ണായക പങ്കുവഹിച്ചത്‌. ഒപ്പം സ്പിന്നറായ സയീദ്‌ അജ്മലിന്റെ ഉജ്ജ്വല ബൗളിംഗും കൂടിയാവുമ്പോള്‍ ഇന്ത്യക്ക്‌ കാര്യങ്ങള്‍ സ്വന്തം വരുതിയിലെത്തിക്കണമെങ്കില്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന്‌ ഉറപ്പാണ്‌. എന്തായാലും ഇന്നത്തെ പോരാട്ടത്തില്‍ കണക്കുകള്‍ തിരുത്തിയെഴുതാന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്ന കാര്യം ഉറപ്പാണ്‌. ദല്‍ഹിയിലെ പിച്ചില്‍ രണ്ടാമത്‌ ബാറ്റ്‌ ചെയ്യുന്നത്‌ ദുഷ്കരമായിരിക്കുമെന്നതിനാല്‍ ടോസും നിര്‍ണായകഘടകമായിരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Kerala

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

India

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

Kerala

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.