Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരത്തില്‍ യാചകമാഫിയ സജീവം; പുനരധിവസിപ്പിക്കാന്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2011, 10:21 pm IST
inKottayam

കോട്ടയം: യാചക നിരോധിത മേഖലയായ കോട്ടയം നഗരത്തില്‍ യാചകശല്യം രൂക്ഷമായതോടെ അവരെ പിടിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടി നഗരസഭ ആരംഭിച്ചു. നഗരത്തില്‍ യാചകമാഫിയാ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ വിവരം. അന്യസംസ്ഥാനങ്ങളായ തമിഴ്നാട്‌, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ മാഫിയാസംഘങ്ങള്‍ യാചകരെ കോട്ടയം നഗരത്തിലേക്ക്‌ ഇറക്കുമതി ചെയ്യുന്നത്‌. ഇവരെ പാര്‍പ്പിക്കുവാന്‍ ചിങ്ങവനത്തിനടുത്ത്‌ തുരുത്തി ഭാഗത്ത്‌ ചില കേന്ദ്രങ്ങള്‍ തന്നെ യാചകര്‍ക്കായി മാഫിയാസംഘം ഒരുക്കിയിട്ടുണ്ട്‌. നേരം പുലരുന്നതിനുമുമ്പുതന്നെ പെട്ടി ഓട്ടോകളില്‍ ഇവരെ നഗരത്തിലെത്തിക്കും. ഓരോ യാചകര്‍ക്കും പ്രത്യേകം സ്ഥലവും നിശ്ചയിച്ചിട്ടുണ്ട്‌. വഴിയോരത്ത്‌ ഇടതടവില്ലാതെ യാചനസ്വരവുമായി ഇരിക്കുന്ന ഈ യാചകര്‍ക്ക്‌ വൈകുന്നേരമാകുമ്പോള്‍ വന്‍തുകയാണ്‌ ലഭിക്കുന്നത്‌. സന്ധ്യയാകുന്നതോടെ മാഫിയകളുടെ പെട്ടി ഓട്ടോകള്‍ നഗരത്തിലെത്തി യാചകരുമായി താവളത്തിലേക്കും മടങ്ങും. യാചകര്‍ക്ക്‌ ദിവസവും ഒരു നിശ്ചിത തുക നല്‍കുകയും ബാക്കി വരുന്ന വന്‍തുക മാഫിയാസംഘം കൈക്കലാക്കുകയും ചെയ്യുന്നു. ഇതൊരു വാന്‍ കച്ചവടമായി മാറിയിരിക്കുകയാണ്‌. കോട്ടയം നഗരത്തില്‍ ഇന്ന്‌ എവിടെ നോക്കിയാലും യാചകരുടെ ആധിക്യം കാണാം. നഗരസഭാ കാര്യാലയത്തിനു പിറകുവശത്ത്‌ വൈഎംസിഎയ്‌ക്കു സമീപമുള്ള ഫുട്പാത്തില്‍ ഇത്തരം യാചകര്‍ അധികമാണ്‌. ഇതില്‍ത്തന്നെ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും മോഷ്ടാക്കളുമാണ്‌. മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ടവരും ഏറെ. ശബരിമല സീസണ്‍ ആരംഭിച്ചതോടെ അയ്യപ്പന്‍മാരുടെ ഇടത്താവളമായ കോട്ടയം നഗരത്തില്‍ യാചകമാഫിയ കൂടുതല്‍ യാചകരെ എത്തിച്ചത്‌ നഗരസഭയ്‌ക്കെന്നപോലെ പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. രാജഭരണകാലത്ത്‌ സര്‍ സി.പി.യുടെ കാലത്തു തന്നെ കോട്ടയം നഗരത്തെ യാചകമുക്തമാക്കാന്‍ യാചകനിരോധന മേഖലയായി പ്രഖ്യാപിക്കുകയും യാചകനിരോധനമേഖലയെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു. അതിനെ സംബന്ധിച്ചുള്ള ബൈലോ ഇപ്പോഴും നഗരസഭയിലുണ്ട്‌. ആശുപത്രികവാടത്തിലുണ്ടായിരുന്ന ബോര്‍ഡും കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡും നശിപ്പിക്കപ്പെട്ടു. പുതിയതായി നഗരസഭ സ്ഥാപിച്ചിരുന്ന ‘യാചകനിരോധനമേഖല’ യെന്ന ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. യാചകശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം നഗരസഭയുടെ ആംബുലന്‍സുമായി നഗരം ചുറ്റി അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും യാചകരെയും പിടികൂടി മുട്ടമ്പലത്തുള്ള ശാന്തിഭവനില്‍ എത്തിക്കുന്നത്‌ അനിയന്‍, രാജു എന്നീ ചെറുപ്പക്കാരാണ്‌. ഇവര്‍ ഈ തൊഴിലുമായി നഗരസഭയിലെത്തിയിട്ട്‌ ഇരുപത്തിരണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇവര്‍ ഇന്നും ദിവസവേതനത്തിനാണ്‌ പണിയെടുക്കുന്നത്‌. ഇവരെ സ്ഥിരപ്പെടുത്തുകയും ആഴ്ചയില്‍ രണ്ടു ദിവസമെന്നത്‌ ആറുദിവസമാക്കിയാല്‍ ഒരു പരിധിവരെയെങ്കിലും കോട്ടയം നഗരത്തെ യാചകമാഫിയാസംഘങ്ങളുടെ പിടിയില്‍ നിന്നും മുക്തമാക്കാനുവും. ഇപ്പോള്‍ ശാന്തിഭവനില്‍ ഇവര്‍ പിടികൂടി പുനരധിവസിപ്പിച്ച എണ്‍പതോളം യാചകരുണ്ട്‌. ശാന്തിഭവനിലെ മതിലുകള്‍ ഇടിഞ്ഞു കിടക്കുന്നതിനാല്‍ ഇവിടെ നിന്നും ചാടിപ്പോകുന്നവരും കുറവല്ല. അവര്‍ വീണ്ടും നഗരത്തിലെത്തി യാചകമാഫിയാസംഘത്തിനുവേണ്ടി യാചകനിരോധിതമേഖലയില്‍ കടന്നുകയറി യാചകരായി മാറുന്നു. ഇവരില്‍ പലര്‍ക്കും മദ്യം, മയക്കുമരുന്ന്‌, കഞ്ചാവ്‌ കച്ചവടവും ക്രിമിനല്‍ പശ്ചാത്തലവുമുള്ളവരാണ്‌. സ്ഥിതിക്കും ഇവര്‍ക്കെതിരെ നഗരസഭാധികാരികള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കോട്ടയം നഗരത്തിലും സൗമ്യവധക്കേസുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ്‌ പൊതുജനം വിലയിരുത്തുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.