Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏട്ടിലെ ശാസ്ത്രവും വീട്ടിലെ സൂത്രവും

Janmabhumi Online by Janmabhumi Online
Nov 5, 2011, 06:59 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഏട്ടിലെ പശു പുല്ലു തിന്നുകയില്ലെന്നാണ്‌ പഴഞ്ചൊല്ല്‌. പക്ഷേ ഏട്ടിലെ പശുവിനെ പുല്ലു തീറ്റിക്കുന്നതില്‍ വിരുതന്മാരാണ്‌ നാം മലയാളികള്‍. വേണ്ടിവന്നാല്‍ പുല്ലു തീറ്റിക്കുകയും പാല്‌ കറന്നെടുക്കുകയും ചെയ്യുന്നതിന്‌ നാം തയ്യാറുമാണ്‌. കാരണം അഥവാ പുസ്തകത്തില്‍ കുറിച്ചുവച്ച കാര്യങ്ങളില്‍ നമുക്ക്‌ അത്ര വിശ്വാസമാണ്‌. ഏട്ടിലെ പോലെ നമുക്ക്‌ നാട്ടറിവും വീട്ടറിവുമുണ്ട്‌. അതും വിജ്ഞാനത്തിന്റെകലവറ തന്നെ. പക്ഷേ വാമൊഴിയായതിനാല്‍ തീരെ വിശ്വാസമില്ല. അങ്ങനെ അപകടരഹിതമായ അറിവ്‌ ആരുമറിയാതെ നശിക്കുന്നു. അഥവാ കടല്‍ കടന്ന്‌ മറയുന്നു.

ശാസ്ത്രം അറിവാണ്‌. ജീവിത വിജയത്തിന്‌ ഒഴിച്ചുകൂടാനാവാത്ത വഴികാട്ടിയാണ്‌. വിട്ടുപിരിയാനാവാത്ത ചങ്ങാതിയാണ്‌. അത്‌ ആധുനിക ശാസ്ത്രത്തിന്റെ കഥ. രോഗങ്ങളെ നിയന്ത്രിക്കാനും ജീവിതം ചിട്ടപ്പെടുത്താനും ആരോഗ്യം ഉറപ്പാക്കാനും അത്‌ നമുക്ക്‌ കൂടിയേ തീരൂ. പക്ഷേ അപകടമില്ലാതെ ആരോഗ്യം നിലനിറുത്തുന്ന ഒരു സമ്പ്രദായം നമുക്കുണ്ട്‌. ശരീരത്തിന്‌ കേടു തട്ടാതെ രോഗാണുക്കളെ തുരത്തിയോടിക്കുന്ന ചെലവു കുറഞ്ഞ ശാസ്ത്രം. വാമൊഴിയായും വരമൊഴിയായും നാട്ടിലും വീട്ടിലും പ്രചരിച്ച ശാസ്ത്രം. അമൂല്യ സിദ്ധികളുള്ള ചെടികളും വേരുകളും ഇലകളുമൊക്കെ നിറഞ്ഞ ഒരു തരം ചികിത്സാക്രമമെന്നും അതിനെ വിളിക്കാം. പക്ഷേ നമുക്കതിന്‌ വിലയില്ല.

മനുഷ്യനും മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ചേര്‍ന്ന ആരോഗ്യവിധികള്‍ ആയിരമാണ്ടുകളായി നമുക്കിടയില്‍ നിലനില്‍ക്കുന്നു. അവ തീര്‍ത്തും സുരക്ഷിതമാണ്‌. ജൈവവൈവിധ്യത്തിന്റെ കരുത്ത്‌ വര്‍ധിപ്പിക്കുന്നതാണ്‌. അന്യം നിന്നതും നിലവിലുള്ളതുമായ ഒട്ടേറെ സസ്യങ്ങളാണ്‌ നമ്മുടെ നാട്ടറിവിന്റെ കരുത്ത്‌. ആടലോടകം അയമോദകം, വെളുത്തുള്ളി, കുരുമുളക്‌, ജാതിക്ക, മലയിഞ്ചി, കൂവളം, മാഞ്ചി, കുറുന്തോട്ടി, ചന്ദനം, താതിരി, പൂപ്പാതി, കടലാടി, കുടകപ്പാല, ദേവതാരം, വചസ്‌, മാതളം, കൊടുവേലി, നാഗദന്തി, എരുക്ക്‌, അത്തിത്തിപ്പലി, പാച്ചോറ്റി, ചേര്‌, പ്ലാശ്‌, വിഷ്ണുക്രാന്തി, പാല്‍മുതക്ക്‌, അമുക്കുരം, നായ്‌ക്കുരണ, വിഴാലരി, മുരുക്കില, അത്തി, ശതാവരി, കരിനൊച്ചി, ഉമ്മം എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക. അവയോട്‌ ചേര്‍ക്കേണ്ടുന്ന സൂത്രപ്രയോഗങ്ങളുടെ പേര്‌ കൂടി അറിയുക-തേക്കെണ്ണ, പന്നി നെയ്യ്‌, മനുഷ്യമൂത്രം, വെള്ളാരം കല്ലിന്റെ പൊടി, കായം, വേപ്പെണ്ണ, ചുണ്ണാമ്പ്‌ വെള്ളം, മോര്‌, മണ്ണെണ്ണ, ഗന്ധകം, അട്ടക്കരി, മടല്‍ കത്തിച്ചത്‌, ഉപ്പ്‌, കാടി പക്ഷേ സകല ജീവജാലങ്ങള്‍ക്കും പറ്റിയ ഈ ചികിത്സയില്‍ നമുക്ക്‌ താല്‍പ്പര്യം കുറവ്‌. ഇത്തരം നാട്ടു ചികിത്സകള്‍ എങ്ങനെ രോഗത്തെയകറ്റുമെന്ന്‌ പഠിക്കാന്‍ പോലും ആര്‍ക്കും താല്‍പ്പര്യമില്ല.

ഇന്ത്യന്‍ കാലാവസ്ഥാ പഠന ശാസ്ത്രത്തിന്റെ പിതാവെന്ന്‌ വിശേഷിപ്പിക്കുന്ന പ്രൊഫ.പി.ആര്‍.പിഷാരോടിയുമായി ഏതാണ്ട്‌ രണ്ടുപതിറ്റാണ്ടു മുന്‍പു നടത്തിയ അഭിമുഖം ഓര്‍മയില്‍ വരുന്നു. അദ്ദേഹം നാട്ടുപള്ളിക്കൂടത്തില്‍ പഠിച്ചുകൊണ്ടിരുന്ന കാലം. അന്ന്‌ ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു കുട്ടി പിഷാരോടിക്ക്‌ ചങ്ങാതിയായുണ്ടായിരുന്നു. അയാളുടെ അച്ഛനാവട്ടെ ഒരു കാട്ടു വൈദ്യനും. കോളറയുടെ കാലമാണ്‌. ചികിത്സ തേടി രോഗികള്‍ വൈദ്യന്റെ അടുത്തെത്തും. പക്ഷേ കോളറയ്‌ക്ക്‌ ചികിത്സ ഒന്നുമാത്രം. വെറ്റിലയില്‍ പൊതിഞ്ഞെടുത്ത ഒരേ ഒരു മരുന്ന്‌. കഴിച്ചാല്‍ കോളറ മാറുമെന്ന്‌ ഉറപ്പ്‌. പിഷാരോടിക്ക്‌ മരുന്നിന്റെ രഹസ്യമറിയണമെന്ന്‌ ഒരേ വാശി. നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ ചങ്ങാതി ഒരുനാള്‍ ആ രഹസ്യം വെളിപ്പെടുത്തി. മൂന്നാമതൊരാള്‍ അറിയരുതെന്ന നിബന്ധനയോടെ. ‘വെറ്റിലയില്‍ പൊതിഞ്ഞു നല്‍കിയത്‌ പട്ടിക്കാഷ്ഠമായിരുന്നുവത്രെ’…..

രോഗാണുക്കളെ ചെറുത്ത്‌ തോല്‍പ്പിക്കുന്ന എന്തെങ്കിലും ഘടകം പട്ടിക്കാഷ്ഠത്തിലുണ്ടോയെന്ന്‌ ഗവേഷണം നടത്താന്‍ പക്ഷേ ആരും മുന്നോട്ടു വന്നില്ല. പിഷാരോടി പല യുവഗവേഷകരോടും പറഞ്ഞിട്ടും എല്ലാവര്‍ക്കും പുച്ഛമായിരുന്നു ആ നാട്ടറിവ്‌.

ഗംഗാനദിയില്‍ എത്രത്തോളം മാലിന്യമുണ്ടെന്ന്‌ നമുക്കറിയാം. പക്ഷേ ആ നദീജലം അകത്തുചെന്ന്‌ ആരും മരിച്ചിട്ടില്ല. കാരണം ബാക്ടീരിയകളെ തിന്നൊടുക്കുന്ന ബാക്ടീരിയാ ഫേജസുകള്‍ നദിയില്‍ പലേടത്തും ഉണ്ടത്രെ. ഇത്‌ കണ്ടെത്തിയതും പാശ്ചാത്യ ശാസ്ത്രജ്ഞര്‍.

ലോഹസംസ്കരണ മേഖലയിലും വ്യോമയാന നിര്‍മാണ രംഗത്തും വ്യക്തി മുദ്രപതിപ്പിച്ച പത്മഭൂഷണ്‍ ഡോ.സി.ജി.കൃഷ്ണദാസ്‌ നായര്‍ രചിച്ച ‘ഗ്രോയിങ്ങ്‌ അപ്‌ വിത്ത്‌ ഗോഡ്സ്‌’ (ഴൃീ‍ംശിഴ ൗ‍ു‍ ംശവേ ഏീ‍റെ‍) എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം കൂടി ഇവിടെ ഉദ്ധരിക്കട്ടെ. “കുട്ടിക്കാലത്ത്‌ ഒരിക്കലും എന്നെ ഇംഗ്ലീഷ്‌ ചികിത്സക്ക്‌ കൊണ്ടുപോയിട്ടില്ല. എപ്പോഴും ആയുര്‍വേദ വൈദ്യന്റെ അരികിലേക്കായിരുന്നു പോയിരുന്നത്‌. ഞങ്ങളുടെ വീട്ടുവളപ്പില്‍ ജ്യേഷ്ഠന്‍ ഒരു മരത്തിന്‌ മുകളിലെ ശാഖ മുറിച്ചു മാറ്റുമ്പോള്‍, കോണി പിടിച്ചിരുന്ന എന്റെ നെറുകയില്‍ മഴുവീണ്‌ വലിയ മുറിവുണ്ടായ സംഭവം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. തലമുഴുവന്‍ പെട്ടെന്ന്‌ ചോരക്കളമായി. അച്ഛനമ്മമാര്‍ ഉടനെ എന്നെ കൊണ്ടുപോയത്‌ അപ്പുവൈദ്യരുടെ അരികിലേക്കായിരുന്നു. പല മരുന്നുകളുടേയും ഒരു കൂട്ട്‌ ഉണ്ടാക്കി അദ്ദേഹം വ്രണത്തില്‍ പുരട്ടി. രക്തം ഒഴുക്ക്‌ നിന്നു. ഒരു തുന്നലുമില്ലാതെ ആ വ്രണം ഉണങ്ങി. അതുപോലെ ഒരു മാമ്പഴക്കാലത്ത്‌ മാങ്ങ പൂളുമ്പോള്‍ എന്റെ കൈമുറിഞ്ഞ്‌ വിരല്‍ തൂങ്ങി. എന്റെ അമ്മ ഒരു ചെടിയുടെ ഇലകള്‍ പറിച്ച്‌ പിഴിഞ്ഞ്‌ ഒരു കുഴമ്പുണ്ടാക്കി. അടര്‍ന്ന്‌ തൂങ്ങിയിരുന്ന വിരലിനെ കൂട്ടിച്ചേര്‍ത്ത്‌ ആ കുഴമ്പ്‌ പുരട്ടി തുണികൊണ്ട്‌ കെട്ടി. മുറിവുണങ്ങി വിരല്‍ കൂടിച്ചേര്‍ന്നു. അതിന്റെ പാട്‌ ഇപ്പോഴും എന്റെ ഇടത്തെ ചൂണ്ടുവിരലില്‍ ഉണ്ട്‌. ഞങ്ങള്‍ ഇതിനെ മുറികൂട്ടിച്ചെടി എന്നാണ്‌ വിളിക്കാറ്‌. ഇത്തരം ഒരു ചെടി ഇപ്പോഴും എന്റെ വീട്ടില്‍ ഒരു ചട്ടിയില്‍ വളര്‍ത്തുന്നു.” രാജ്യത്തെ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രിക്കുവേണ്ടി തയ്യാറാക്കിയതുമായ ബന്ധപ്പെട്ടാണ്‌ ഡോ.കൃഷ്ണദാസ്‌ നായര്‍ ഈ ഓര്‍മ വായനക്കാരുമായി പങ്കുവെച്ചത്‌.

രോഗ ചികിത്സയുടെ ചെലവ്‌ ക്രമാതീതമാംവിധം വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. പല രാസ ഔഷധങ്ങളുടേയും പാര്‍ശ്വഫലങ്ങളും മനുഷ്യരാശിയെ വെല്ലുവിളിക്കുന്നു. അതിനൊക്കെപ്പുറമെയാണ്‌ അറിയപ്പെടുന്ന ഒട്ടേറെ ഔഷധങ്ങള്‍ക്കെതിരെ സൂക്ഷ്മാണുക്കള്‍ പ്രതിരോധശേഷി കൈവരിച്ചു കഴിഞ്ഞുവെന്ന പേടിപ്പിക്കുന്ന അറിവ്‌. ഇത്തരമൊരവസരത്തില്‍ നാട്ടറിവുകളുടേയും അതിനുവേണ്ട പ്രാദേശിക ഔഷധങ്ങളുടേയും പ്രസക്തി വളരെയാണ്‌. അതിനാല്‍ അത്തരം അറിവുകളുടെ സംരക്ഷണത്തിന്‌ ഇന്ന്‌ ഏറെ പ്രസക്തിയുണ്ട്‌.

ഒരു തൃത്താല കര്‍മപരിപാടിയാണ്‌ വീട്ടറിവുകളുടേയും നാട്ടറിവുകളുടേയും സംരക്ഷണത്തിന്‌ ഇന്ന്‌ ആവശ്യം. നാടന്‍ ചികിത്സകള്‍ക്കുപയോഗിക്കുന്ന ഔഷധികളെയും മറ്റ്‌ അനുബന്ധ വസ്തുക്കളേയും കണ്ടെത്തി വര്‍ഗീകരിക്കുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്‌. തുടര്‍ന്ന്‌ അവയെ വംശനാശം വരാതെ സംരക്ഷിക്കണം. ജൈവവൈവിധ്യത്തിന്‌ ഏറ്റവുമധികം സംഭാവനകള്‍ നല്‍കുന്നവയാണ്‌ ഇത്തരം നാടന്‍ ഔഷധികള്‍ എന്നത്‌ മറക്കാതിരിക്കുക. മൂന്നാമത്തെ പടി ഗവേഷണമാണ്‌-ഇത്തരം സസ്യങ്ങളിലെ ഔഷധശക്തി കണ്ടെത്തുന്നതിന്‌. പക്ഷെ അതൊക്കെ ചെയ്യുമ്പോഴും നാം വീട്ടു ചികിത്സ പ്രോത്സാഹിപ്പിക്കുന്നതില്‍നിന്നും ഒരിക്കലും പിന്നോക്കം പൊയ്‌ക്കൂടാ. കാരണം അവ നമ്മുടെ കുടുംബത്തിന്റെ മൃതസഞ്ജീവനികളാകുന്നു!

ഡോ. അനില്‍കുമാര്‍ വടവാതൂര്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

Kerala

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

Kerala

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

Kerala

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies