Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കേദാര്‍നാഥ് ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2011, 06:57 pm IST
inTravel

“കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്‌.” എന്നു സ്കാന്ദ പുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്‌.

വളരെയധികം തീര്‍ത്ഥാടകര്‍ ബദരീനാഥത്തിലും കേദാരനാഥത്തിലുമായി മാത്രം ദര്‍ശനം നടത്തുന്നുണ്ട്‌. കേദാര്‍നാഥത്തിലേക്കു പോവാന്‍ പല മാര്‍ഗങ്ങളുണ്ട്‌. ഒന്ന്‌ ഗംഗോത്രിയില്‍ നിന്ന്‌ ഉത്തരകാശിയില്‍ നിന്നു ബസുമാര്‍ഗം ഗൗരീകുണ്ഡത്തിലെത്തി അവിടുന്ന്‌ നടന്ന്‌ കേദാര്‍നാഥിലെത്തുക. മറ്റൊന്നു ഹൃഷീകേശില്‍ നിന്നു ഗൗരീകുണ്ഡത്തിലെത്തി നടക്കുക. ഇനിയുമൊന്നു ബദരീനാഥദര്‍ശനം കഴിഞ്ഞ്‌ അവിടെ നിന്നു ഗൗരീകുണ്ഡത്തിലേക്കു ബസുമാര്‍ഗ്ഗം പോവുക. ബദരിയില്‍ നിന്നു നൂറ്റമ്പതു കിലോമീറ്ററോളം പുറകോട്ടിറങ്ങി രുദ്ര പ്രയാഗയില്‍ വന്ന്‌ തിരിഞ്ഞ്‌ അളകനന്ദയിലെ പാലം കടന്നാണ്‌ ഗൗരീകുണ്ഡിലേക്ക്‌ ബസു പോവുന്നത്‌.

ഹൃഷീകേശില്‍ നിന്നുള്ള വണ്ടി രുദ്രപ്രയാഗ കടന്നുപോവുന്നതും ഉത്തരകാശിയിലെത്തി സോമപ്രയാഗ കൂടി ഗൗരീകുണ്ഡിലെത്തുന്നതുമുണ്ട്‌.

രുദ്രപ്രയാഗയില്‍ അളകനന്ദയുടെയും മന്ദാകിനിയുടെയും സംഗമമുണ്ട്‌. ഇവിടെ ധര്‍മ്മശാലയും ഒരു ശിവക്ഷേത്രവുമുണ്ട്‌. ഇവിടിരുന്നു നാരദന്‍ തപസ്സു ചെയ്തതാണ്‌. രണ്ടര കിലോമീറ്റര്‍ അപ്പുറം കോടേശ്വരമെന്ന മറ്റൊരു ശിവക്ഷേത്രവുമുണ്ട്‌. അവിടെ നിന്ന്‌ ഒരു കിലോമീറ്റര്‍ അപ്പുറം ഉമഗാ എന്ന സ്ഥലത്ത്‌ ഒരു നാരായണക്ഷേത്രമുണ്ട്‌. പിന്നീടുള്ള മാര്‍ഗം മന്ദാകിനിതീരത്തിലൂടെയാണ്‌.

സോമപ്രയാഗ (സോമദ്വാര്‍) സോമനദിയുടെ സംഗമസ്ഥാനമാണ്‌. ഇവിടത്തെ പാലം കടന്ന്‌ ഒരു കിലോമീറ്റര്‍ ചെന്നാല്‍ ഛിന്നമസ്തക്‌ ഗണപതിക്ഷേത്രം കാണാം. ഇവിടെ നിന്ന്‌ ആറായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ത്രിയുഗീനാരായണക്ഷേത്രത്തിലേക്ക്‌ കാല്‍നടയായി പോവാന്‍ മാര്‍ഗമുണ്ട്‌. ഈ സ്ഥലത്തു വച്ചാണ്‌ ശിവ-പാര്‍വ്വതീവിവാഹം നടന്നത്‌.

മൂന്നു കിലോമീറ്റര്‍ ചെന്നാല്‍ ഗൗരീകുണ്ഡായി. ഇവിടെ ധര്‍മ്മശാലയുണ്ട്‌. ചൂടുവെള്ളവും പച്ചവെള്ളവും കിട്ടുന്ന രണ്ടു കുണ്ഡങ്ങളുമുണ്ട്‌. പാര്‍വ്വതിയുടെ ജന്മസ്ഥലമായതിനാലാണ്‌ ഗൗരീകുണ്ഡെന്നു പേരുണ്ടായത്‌. ഇവിടെ അടുത്ത്‌ ഒരു രാധാകൃഷ്ണക്ഷേത്രമുണ്ട്‌. ഇനിയുള്ള എട്ടു കിലോമീറ്റര്‍ കടുത്ത കയറ്റമാണ്‌. വഴിക്ക്‌ കടന്നലുകളുടെ ഉപദ്രവവുമുണ്ട്‌.

വീണ്ടും ഒരു കിലോമീറ്റര്‍ ചെല്ലുമ്പോള്‍ ചില്‍പടിയാഭൈരവന്‍. വീണ്ടും ഒരു കിലോമീറ്റര്‍ ചെന്നാല്‍ ഭീമശില. അവിടുന്നു രണ്ടു കിലോമീറ്റര്‍ ചെന്നാല്‍ രാമബാഡാ. ഇവിടെ തീര്‍ത്ഥാടകര്‍ക്കു വിശ്രമിക്കാനുള്ള വലിയ താവളമാണ്‌. ധര്‍മ്മശാലയുമുണ്ട്‌. എല്ലാവിധ അത്യാവശ്യസാധനങ്ങളും ഇവിടെ കിട്ടും.

മഹര്‍ഷി ഉപമന്യുവും പാണ്ഡവരും തപസ്സു ചെയ്ത സ്ഥലമാണ്‌ കേദര്‍നാഥ്‌. ഭഗവാന്‍ ശിവന്‍ മഹിഷരൂപം കൈക്കൊണ്ട ശേഷം അദ്ദേഹത്തിന്റെ അവയവങ്ങളുടെ അഞ്ചുഭാഗങ്ങള്‍ അഞ്ചു സ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്‌. അവയാണ്‌ പഞ്ചകേദാരങ്ങള്‍. അതില്‍ ഒന്നാമത്തേതാണ്‌ ഈ കേദാരം. ഇവിടത്തെ ക്ഷേത്രത്തില്‍ ത്രികോണാകൃതിയിലുള്ള ശിലയാണ്‌. തീര്‍ത്ഥാടകര്‍ക്ക്‌ ഇവിടെ പൂജ നടത്തുന്നതിനും അര്‍ച്ചന നടത്തുന്നതിനും സാധിക്കും. ഇതിനടുത്തു കാണേണ്ട സ്ഥലങ്ങളാണ്‌ ഭൃഗുവനം. ക്ഷീരഗംഗ, വാസുകിതാല്‌, ഗുഗൂകുണ്ട്‌, ഭൈരവശില മുതലായവ. വാസുകീതാലിലേക്കുള്ള പത്തു കിലോമീറ്റര്‍ വഴി കഠിനമായ കയറ്റമാണ്‌. എങ്കിലും അവിടെത്തിയാല്‍ അത്യന്തം രമണീയങ്ങളായ കാഴ്ചകളാണ്‌ കാണാന്‍ കഴിയുന്നത്‌.

പഞ്ചപാണ്ഡവവിഗ്രഹങ്ങള്‍, ഭീമഗുഹ, ഭീമശില, മറ്റു ചില കുണ്ഡങ്ങള്‍ എല്ലാം അവിടവിടെയായി കാണാം. പര്‍വ്വതത്തിനു മുകളില്‍ ബ്രഹ്മകമലമുണ്ട്‌. ഇവിടെ ചില ധര്‍മ്മശാലകളുണ്ട്‌. എന്നാല്‍ തണുപ്പു വളരെ കൂടുതലാണ്‌. തീര്‍ത്ഥാടകര്‍ക്ക്‌ രാത്രി കഴിച്ചുകൂട്ടുക വളരെ വിഷമമാണ്‌. ഇവിടത്തെ ക്ഷേത്രത്തില്‍ ഉഷ , അനിരുദ്ധന്‍, പാണ്ഡവര്‍, ശ്രീകൃഷ്ണന്‍, ശിവ – പാര്‍വ്വതി തുടങ്ങിയവരുടെ വിഗ്രഹങ്ങളുണ്ട്‌. പ്രദക്ഷിണമായി വരുമ്പോള്‍ പല കുണ്ഡങ്ങളും കാണാവുന്നതാണ്‌.

കേദാരനാഥില്‍ ഇക്കാലത്തു തീര്‍ത്ഥാടകര്‍ക്കു താമസത്തിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്‌. കേരളീയനായ ആദിശങ്കരാചാര്യരുടെ സമാധി ഇവിടെയാണ്‌. പ്രധാനക്ഷേത്രത്തിനു പുറകിലായി സമാധി മണ്ഡപവും അതിനുള്ളില്‍ ശ്രീശങ്കര പ്രതിമയും ഉണ്ട്‌. ഇവിടെ സന്ദര്‍ശിക്കുന്ന കേരളീയര്‍ പ്രദക്ഷിണവും നമസ്കാരവും ഭക്തിപൂര്‍വ്വം നടത്തുന്നത് കാണാം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

India

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.