Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫിഷറീസ്‌ യൂണി. വിസിക്കെതിരെ ധനകാര്യവകുപ്പ്‌ അന്വേഷണത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2011, 11:51 pm IST
in Ernakulam

കൊച്ചി: സാമ്പത്തിക ദുര്‍വിനിയോഗം ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ കേരളാ ഫിഷറീസ്‌ സര്‍വകലാശാല വിസി മധുസൂദനക്കുറുപ്പിനെതിരെ ഉയര്‍ന്ന പരാതിയില്‍ അന്വേഷണനടപടികള്‍ തുടങ്ങി. പുതുതായി രൂപീകരിച്ച സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലറായാണ്‌ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ഡോ. കുറുപ്പിനെ നിയോഗിച്ചത്‌. ജനറല്‍ കൗണ്‍സില്‍ നിലവില്‍ വരാത്ത യൂണിവേഴ്സിറ്റിയില്‍ വിസി ഏകാധിപത്യ ഭരണം നടത്തുകയാണെന്നും, പ്രാഥമികാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട്‌ ദുര്‍വിനിയോഗം ചെയ്യുകയാണെന്നുമാണ്‌ ആക്ഷേപമുയര്‍ന്നത്‌. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട്‌ കഴിഞ്ഞ ആഗസ്റ്റ്‌ രണ്ടിന്‌ മുന്‍ രജിസ്ട്രാറായിരുന്ന ട്രീസാ രാധാകൃഷ്ണന്‍ വൈസ്ചാന്‍സലര്‍ക്ക്‌ ഔദ്യോഗികമായി കത്തയക്കുകയും ഇതിന്റെ പകര്‍പ്പ്‌ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ്‌ സെക്രട്ടറിക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

സര്‍വകലാശാലയ്‌ക്ക്‌ പ്രാരംഭഘട്ടത്തില്‍ അത്യാവശ്യ ചെലവുകള്‍ക്കായി സര്‍ക്കാര്‍ അഞ്ച്‌ കോടി രൂപ അനുവദിച്ചിരുന്നു. യൂണിവേഴ്സിറ്റിയുടെ ഭരണകാര്യങ്ങളില്‍ അധികാരച്ചുമതലയുള്ള ജനറല്‍ കൗണ്‍സില്‍ ഫിഷറീസ്‌ സര്‍വകലാശാലയില്‍ ഇതുവരെയായി നിലവില്‍ വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ രജിസ്ട്രാറും വിസിയും പ്രൊ-വൈസ്‌ ചാന്‍സലറും സംയുക്തമായാണ്‌ ഭരണകാര്യങ്ങളും സാമ്പത്തിക ഇടപാടുകളും സുതാര്യതയോടെ കൈകാര്യം ചെയ്യേണ്ടത്‌ എന്നാണ്‌ വ്യവസ്ഥ. എന്നാല്‍ ഇതിന്‌ വിരുദ്ധമായി വൈസ്‌ ചാന്‍സലര്‍ ഡോ. മധുസൂദനക്കുറുപ്പ്‌ സാമ്പത്തിക ദുര്‍വ്യയം നടത്തുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്നത്‌ ശരിയല്ലെന്ന്‌ കാണിച്ചാണ്‌ രജിസ്ട്രാര്‍ വിസിക്ക്‌ കത്ത്‌ നല്‍കിയത്‌.

വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി ഔദ്യോഗിക വാഹനം, കമ്പ്യൂട്ടര്‍, മൊബെയില്‍ ഫോണ്‍ എന്നിവ വാങ്ങുന്നതിനായി വിസി നേരിട്ട്‌ പണം കൈപ്പറ്റിയതായും യാത്രാ ബത്തയായും വിമാനയാത്രാക്കൂലി ഇനത്തിലും മറ്റും വന്‍ തുക കൈപ്പറ്റിയതായും അനാവശ്യ തസ്തികകള്‍ സൃഷ്ടിച്ച്‌ ഉദ്യോഗാര്‍ത്ഥികളെ നേരിട്ട്‌ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തി തന്നിഷ്ടപ്രകാരം നിയമനം നടത്തുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു. വൈസ്‌ ചാന്‍സലര്‍ക്ക്‌ നേരിട്ട്‌ നല്‍കിയ കത്തിലും മുന്‍ രജിസ്ട്രാര്‍ ഇത്തരം കാര്യങ്ങള്‍ സര്‍വകലാശാലാ ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. രജിസ്ട്രാര്‍ ട്രീസാ രാധാകൃഷ്ണന്‍ അയച്ച കത്തിന്റെ പകര്‍പ്പിലെ ഉള്ളടക്കം ഗൗരവമുള്ളതായി കണ്ടതിനെത്തുടര്‍ന്നാണ്‌ ധനകാര്യവകുപ്പ്‌ ഇക്കാര്യത്തില്‍ അന്വേഷണവുമായി രംഗത്തെത്തിയത്‌.

ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന ധനകാര്യവകുപ്പിന്റെ പരിശോധനാ വിഭാഗം കഴിഞ്ഞദിവസം പനങ്ങാടുള്ള സര്‍വകലാശാല ആസ്ഥാനത്തെത്തി രേഖകളും മറ്റും പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ 15 ന്‌ സര്‍വകലാശാലാ ആസ്ഥാനത്ത്‌ പരിശോധനകള്‍ നടന്നതായി വിസി മധുസൂദനക്കുറുപ്പും സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയ ചോദ്യങ്ങള്‍ക്ക്‌ താന്‍ തൃപ്തികരമായ മറുപടി നല്‍കുമെന്നും വിസി എന്ന നിലയില്‍ നിയപരമായ കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നുമാണ്‌ ഇതു സംബന്ധിച്ച്‌ വിസി ഡോ. കുറുപ്പിന്റെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Thiruvananthapuram

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

പുതിയ വാര്‍ത്തകള്‍

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.