Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംഹാരം തന്നെ സൃഷ്ടിയും….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2011, 11:26 pm IST
in Samskriti

സൃഷ്ടിയും സ്ഥിതിയും സംഹാരവും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്‌. ഇതില്‍ സൃഷ്ടിയും സംഹാരവും പരസ്പരാശ്രിതവും എന്നാല്‍ നേര്‍ വിപരീതവുമാണ്‌. ഏതൊരു നാശവും മറ്റൊരു പിറവിയുടെ ആരംഭമാണ്‌. ഒന്നില്ലാതാവാതെ മറ്റൊന്നിന്‌ രൂപാന്തരപ്പെടാനാവില്ല. അഥവാ ഏതൊരു രൂപാന്തരീകരണവും ഒരവസ്ഥയുടെ നാശത്തിലൂടെ മറ്റൊന്നിന്റെ ആവിര്‍ഭാവത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. പ്രകാശത്തിന്റെ അഭാവമാണ്‌ ഇരുളെന്ന്‌ നമുക്കറിയാമല്ലോ. പ്യൂപ്പയുടെ നാശത്തോടെയാണ്‌ ശലഭങ്ങള്‍ പിറവികൊള്ളുന്നത്‌. സൃഷ്ടിപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ സംഹാരവും. ആത്യന്തികമായ അന്വേഷണത്തില്‍ ഓരോ സംഹാരവും സൃഷ്ടിയോട്‌ അഗാധമായി കടപ്പെട്ടിരിക്കുന്നു എന്നു നമുക്ക്‌ കാണാം.

എന്നോ ഒരിക്കല്‍ സംഭവിച്ച പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ മണ്‍മറഞ്ഞുപോയ ജൈവാവശിഷ്ടങ്ങളെ നാമിന്ന്‌ ഇന്ധനമായി വീണ്ടെടുക്കുകയും സൃഷ്ടിപരമായി അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ സൃഷ്ടികളും വേദനയിലൂടെയാണ്‌ സംഭവിക്കുന്നത്‌. ഒരു ശിലയില്‍നിന്നും ശില്‍പത്തെ വീണ്ടെടുക്കുമ്പോള്‍ ആ ശിലയില്‍ അനാവശ്യമെന്നു തോന്നുന്ന ഒട്ടേറെ ഭാഗങ്ങളെ ശില്‍പി നീക്കം ചെയ്യുന്നു. ശിലയെ സംബന്ധിച്ച്‌ അത്‌ വേദനാജനകവും നഷ്ടപ്പെടലുമാണ്‌. ഇതുപോലെതന്നെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ അടിച്ചേല്‍പിക്കപ്പെടുന്നതും പാരമ്പര്യത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നതുമായ ഒട്ടേറെ വൈകല്യങ്ങളുണ്ട്‌. ഇവയെ സംഹരിക്കാതെ അവന്‌ തന്റെ യഥാര്‍ത്ഥ ഉണ്മയില്‍ ജീവിക്കാനാവുകയില്ല. പ്രപഞ്ചത്തിലെ ഏതുകാര്യങ്ങള്‍ പരിശോധിച്ചാലും അവിടെയെല്ലാം നമുക്ക്‌ സൃഷ്ടിയുടെയും സംഹാരത്തിന്റെയും ഒരു തുലനാവസ്ഥയെ കണ്ടെത്താനാകും. എന്നാല്‍ ഇന്ന്‌ ഈ സംതുലനാവസ്ഥയ്‌ക്ക്‌ ഭംഗം സംഭവിച്ചിരിക്കുന്നു. നാശത്തിന്റെ ആസുരകാലമാണിത്‌. നന്മയുടെ അളവു കുറയുകയും തിന്മ പര്‍വ്വതാകാരം പൂണ്ട്‌ നില്‍ക്കുകയും ചെയ്യുന്നു. പ്രകൃതിക്കു മേല്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന മനുഷ്യരാശി ഈ അവസ്ഥയ്‌ക്ക്‌ പിന്നില്‍ ഒരു നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്‌. ഇവിടെ പ്രകൃതിക്ക്‌ അതിന്റെ സന്തുലിതാവസ്ഥ നിലനിറുത്തേണ്ടതുണ്ട്‌. ആ ശ്രമമാണ്‌ ദുരന്തങ്ങളായി ജീവരാശിക്കുമേല്‍ സംഭവിക്കുന്നത്‌. ഈ സംഹാരത്തെയാണ്‌ നാം ഓര്‍മ്മപ്പെടുത്തുന്നത്‌. നൂതനമായ സൃഷ്ടിയിലേക്കുള്ള ഒരു ക്ഷണംകൂടിയാണത്‌. ആസക്തിയാലും അധികാരമോഹത്താലും മലീമസമായ നമ്മുടെ വ്യക്തിത്വത്തെ നാം ഉപേക്ഷിക്കുകയും പ്രകൃതിയുടെ തനിമയെ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. സംഹാരം അനിവാര്യമായൊരു കാലഘട്ടത്തില്‍ അതിനെ സ്വാഭാവികമായിത്തന്നെ കാണേണ്ടതുണ്ട്‌. പ്രകൃതിയുടെ ഭാഗമായി ജീവിക്കുന്ന ഒരാള്‍ക്ക്‌ സൃഷ്ടിയില്‍ സന്തോഷമോ സംഹാരത്തില്‍ ദുഃഖമോ ഉണ്ടാകുന്നില്ല. കാരണം ഇവരണ്ടും ഒരേ നാണയത്തില്‍ ഇരുവശങ്ങളാണെന്ന്‌ അയാള്‍ മനസ്സിലാക്കുന്നു. ഏതെങ്കിലും ഒരു അവസ്ഥയെക്കുറിച്ചുമാത്രം സംസാരിക്കുമ്പോള്‍ വിപരീതമായ മറ്റൊരു അവസ്ഥയെ മറക്കുന്നില്ല എന്ന സത്യം മനസ്സിലാക്കുക.

ഒരവസരത്തില്‍ നാശമെന്നു കരുതുന്ന കാര്യങ്ങള്‍ മറ്റൊരവസരത്തില്‍ നന്മയായി മാറുന്ന എത്രയോ കാഴ്ചകള്‍ നമുക്കുണ്ട്‌. രണ്ടാം ലോകമഹായുദ്ധം ജപ്പാന്റെയും ജര്‍മ്മനിയുടെയും ശാസ്ത്ര സാങ്കേതികരംഗത്തെ എത്ര ഗുണപരമായി സ്വാധീനിച്ചിരുന്നു എന്ന കാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്‌. ആളുകള്‍ സംഹാരത്തെ അഥവാ മരണത്തെ ഏറെ ഭയക്കുന്നതുകൊണ്ടുതന്നെയാണ്‌ അവര്‍ സംഹാരമൂര്‍ത്തികളെ ആരാധിക്കുന്നതില്‍ തല്‍പരരായിരിക്കുന്നത്‌. എന്തിനാണ്‌ നാം സംഹാരത്തെ ഇത്രയധികം ഭയപ്പെടുന്നത്‌. യഥാര്‍ത്ഥത്തില്‍ ഒന്നും നശിക്കുകയോ പുതുതായി നിര്‍മ്മിക്കപ്പെടുകയോ ചെയ്യുന്നില്ല. ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്കുള്ള മാറ്റംമാത്രമാണ്‌ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്‌. ഈ സത്യം മനസ്സിലാക്കിയാല്‍ സൃഷ്ടിയേയും സംഹാരത്തേയും ഭേദമില്ലാതെ നമുക്ക്‌ സമീപിക്കാനാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

India

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

Entertainment

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

Entertainment

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

പുതിയ വാര്‍ത്തകള്‍

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.