Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാ സഹകരണ ആശൂപത്രി തുടങ്ങാന്‍ കാല്‍നൂറ്റാണ്ട്‌ മുമ്പ്‌ വാങ്ങിയ സ്ഥലം കാടുകയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2011, 11:33 pm IST
in Kottayam

കടുത്തുരുത്തി: സഹകരണ ആശൂപത്രി തുടങ്ങാന്‍ 25 വര്‍ഷം മുമ്പ്‌ വാങ്ങിയ സ്ഥലം ഇടതു – വലതു മുന്നണികളുടെ കെടുകാര്യസ്ഥതമൂലം കാടുകയറിയ അവസ്ഥയില്‍. നിര്‍ദ്ധനരായ രോഗികള്‍ക്ക്‌ ചികില്‍സാ സൗകര്യമൊരുക്കുന്നതിനായി രണ്ടുപതിറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ശിലാസ്ഥാപനം നടത്തിയ കാപ്പുന്തലയിലെ സഹകരണആശുപത്രിയുടെ നിര്‍മാണമാണ്‌ ശിലയില്‍തന്നെയൊതുങ്ങി കഴിയുന്നത്‌. കുത്തുരുത്തി, ഞീഴൂറ്‍, മാഞ്ഞൂറ്‍ പഞ്ചായത്തുകളിലെ ആയിരകണക്കിന്‌ രോഗികളുടെ ആരോഗ്യസംരക്ഷണത്തിനായി 25 ലക്ഷത്തോളം രൂപ വിനയോഗിച്ചാണ്‌ ആശുപത്രി നിര്‍മാണത്തിനായി ജില്ലാ സഹകരണ ആശുപത്രി ബോര്‍ഡ്‌ 6.5 ഏക്കര്‍ സ്ഥലം വാങ്ങിയത്‌. ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റായിരുന്ന കെ.കെ.ജോസഫ്‌ മുന്‍കൈയെടുത്താണ്‌ ആശുപത്രിക്കുളള സ്ഥലം വാങ്ങിയതും മറ്റ്‌ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ നീക്കിയതും. 1988ല്‍ സഹകരണവകുപ്പ്‌ മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണനെക്കൊണ്ട്‌ ആശുപത്രിയുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു. പി.സി.തോമസ്‌ എം എല്‍ എയായിരിക്കുമ്പോഴാണ്‌ ആശുപത്രിയുടെ ശിലാസ്ഥാപനം നടന്നത്‌. പിന്നീട്‌ മാറിവന്ന ഇടത്‌ വലത്‌ സര്‍ക്കാരുകള്‍ ഈ പ്രദേശത്തോട്‌ കാണിച്ച അവഗണനയാണ്‌ ആശുപത്രി നിര്‍മാണം അനന്തമായി നീളാനിടയാക്കിയത്‌. കാപ്പുന്തല ആശുപത്രി പൂര്‍ത്തിയാകുന്നതോടെ ഇതിനോടുനുബന്ധിച്ച്‌ ഒരു സ്കാനിംഗ്‌ യൂണിറ്റും ഓഫീസും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സ്ഥാപിതതാല്‍പര്യക്കാരായ ചില ജനപ്രതിനിധികളിടപ്പെട്ട്‌ ഇവ രണ്ടും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിക്ക്‌ സമീപത്തേയേക്ക്‌ മാറ്റി. മെഡിക്കല്‍ കോളജിനെ ആശ്രയിക്കാതെ നാട്ടില്‍തന്നെ മികച്ച ചികിത്സ ലിക്കുമെന്ന സ്വപ്നം കണ്ട നാട്ടുകാരും പിന്നീട്‌ നിരാശരായി. ആശുപത്രി നിര്‍മാണത്തിനായി ശിലാഫലകം സ്ഥാപിച്ചതിനൊപ്പം മെയിന്‍ റോഡരികില്‍ ജില്ലാ സഹകരണ ആശുപത്രി കാപ്പുന്തല എന്ന ബോര്‍ഡും അധികൃതര്‍ നാട്ടിയിരുന്നു. അനാഥപ്രേതത്തെപോലെ റോഡരികില്‍ നിന്നിരുന്ന ഈ ബോര്‍ഡ്‌ കാലപഴക്കത്തില്‍ അടുത്തിടെ ദ്രവിച്ച്‌ താഴെവീണു. പിന്നിട്‌ ഇതും കാണാതായി. ആശുപത്രിക്കായി വാങ്ങിയ സ്ഥലം പിന്നീട്‌ എംവിഐപി കനാല്‍ നിര്‍മാണത്തിലെ കല്ലും മണ്ണും നിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. കാടുപിടിച്ച്‌ കിടക്കുന്ന സ്ഥലം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയതോടെ നാട്ടുകാരും ദുരിതത്തിലായി. അനാഥമായി കാടുപിടിച്ച്‌ കിടന്ന സ്ഥലം ഓഷധചെടികള്‍ വച്ചുപിടിപ്പിക്കുന്നതിനായി പാട്ടത്തിന്‌ നല്‍കിയിരുന്നെങ്കിലും കാട്‌ വെട്ടിതെളിച്ചുകഴിഞ്ഞപ്പോള്‍ മറ്റ്‌ കാരണങ്ങളാല്‍ ഈ പദ്ധതിയും ഉപേക്ഷിക്കുകയായിരുന്നു. കെ.ടി.സുഗുണന്‍ ജില്ലാ സഹകരണ ആശുപത്രി ബോര്‍ഡ്‌ പ്രസിഡണ്റ്റായിരിക്കെ ഈ സ്ഥലത്ത്‌ ആയൂര്‍വേദ ആശുപത്രി നിര്‍മിക്കാമെന്നആശയം ബോര്‍ഡിന്‌ മുന്നില്‍ സമര്‍പ്പിക്കുകയും മെംബര്‍മാരുടെ അംഗീകാരത്തോടെ കാര്യങ്ങള്‍ മുന്നോട്ട്‌ നീക്കുകയും ചെയ്തിരുന്നു. മെയിന്‍ റോഡരികില്‍ ഇത്രയേറേ സൗകര്യങ്ങളുളള സ്ഥലം ലഭ്യമായിട്ടും ഉപയോഗപ്പെടുത്താന്‍ തയാറാവാത്തതില്‍ പ്രതിഷേധം ശക്തമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല
Kerala

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

Kerala

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

India

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.